Skip to main content

പാതി ചാട്ടം തൊട്ടിടും പുൽച്ചാടി

നിലാവിൽ നിന്നും നിലാവിലേയ്ക്ക് 
ചാടും 
പുൽച്ചാടി
കലയെന്ന തൊട്ടിടുന്ന വാക്കിന്റെ തിരുത്തിനാൽ
ചന്ദ്രനാവുന്നത് പോലെ

അതിൽ ഊറിക്കൂടും
അപ്രതീക്ഷിതം എന്ന പദം,
ചാട്ടം തൊട്ട്
മാനം കലയാക്കുന്നു.

പാതി ചാടിയ 
ചാട്ടത്തിന്റെ ചന്ദ്രക്കല തൊട്ട് മാനം
വാക്കിന്റെ മുകളിൽ വെയ്ക്കുന്നു
നിശ്ചലതയുടെ ശിവനാക്കുന്നു

ശബ്ദിയ്ക്കുന്നതിന് മുമ്പുള്ള ഡമരുകം
അപ്രതീക്ഷിതം
എന്ന വാക്കു കൊണ്ട് 
നൃത്തത്തെ,
അതിന്റെ നിശ്ചലതയുടെ പാതിയേ
തൊട്ടതാകുമോ?

2

ചാട്ടം ഒഴിച്ചുവെച്ച
നിശ്ചലതയുടെ കുപ്പി

എന്റെ കൈകളിലെ പച്ചവിരൽ
കാതിന്റെ പച്ചത്തുള്ളനെ

മിനുങ്ങുന്നത് തൊട്ടിട്ട്
മിന്നാമിനുങ്ങിനെ അനുഗമിയ്ക്കുന്ന കാത്

ഓരോ വാക്കും നിശ്ശബ്ദം,
പച്ചത്തുള്ളനെ ചുമക്കുന്നു

അഴിച്ചേക്കാവുന്ന
ഷൂലേയ്സാവുന്ന പച്ചത്തുള്ളൻ

വെളിച്ചത്തിന്റെ ഷൂലേയ്സ്
നിശ്ചലതയുടെ സുഷിരം

നിശ്ചലതയിലേയ്ക്ക് തുളുമ്പുന്ന അതിന്റെ ചാട്ടം

ഇരുഭാഗത്തേയ്ക്കും പിന്നി
ചാട്ടം കെട്ടിവെയ്ക്കുന്നു

ചാട്ടം കൊണ്ട്,
ഒരു ശൂന്യത തുടച്ചുകളയാമെങ്കിൽ,
കാപ്പിപ്പൊടി നിറമുള്ള ശൂന്യത
അതിൽ ഉപയോഗിച്ച ആകാശം തൂക്കുന്നു

തടഞ്ഞില്ല
വിചാരത്തിന്റെ തൂവലുള്ള കിളി

എരിയുന്ന മെഴുകുതിരിയുടുത്ത
തിരക്കിന്റെ തിരുരൂപമേ,
ശലഭങ്ങളുടെ പാർപ്പിടസമുച്ചയമായി
ഇനി ഞാൻ നിന്നെ ആകാശത്തിന് പരിചയപ്പെടുത്തിയേക്കും.

തുളുമ്പുമോ തീ പൊള്ളലേറ്റ വണ്ണം
ഒരു പച്ചത്തുള്ളൻ അസൂയ

ഒന്നും ഇട്ടിട്ടില്ല
പ്രണയത്തിന്റെ നേർച്ചപ്പെട്ടിയിൽ

ഒന്നും ചെയ്യില്ല

വെറുതെ,
ശലഭങ്ങൾക്കൊപ്പം
ആകാശത്തിന്റെ അസൂയ കണ്ടിരിയ്ക്കും.

Comments

  1. എവിടെയും എത്തിപ്പെടാത്ത ചാട്ടങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...