Skip to main content

പഴയത്

നീ പഴയ ഒരു ശിവൻ
നിന്റെ ശ്മശാനം പഴയത്
അതിൽ അടക്കപ്പെട്ട ശവങ്ങൾ
പഴയത്
നിന്റെ നൃത്തം പഴയത്
ഢമരുകം പഴയത്

നീ പഴക്കത്തെ
അതിലും പഴയനോട്ടം കൊണ്ട്
നോക്കി പുതുക്കുന്നവൻ

നിന്റെ നോട്ടം
പഴക്കം
ശബ്ദം
നിരോധിച്ചത്

നിന്റെ ഉടലിൽ മഴയുടെ ഭസ്മം
കഴുത്തിൽ വിഷത്തിന്റെ
നഗ്നത

നിന്നിൽ ഞാൻ
ഇഴയുന്ന പാമ്പ്
ജടയിൽ അഴിയുന്ന അടിമ
അരക്കെട്ടിൽ
അരക്കെട്ടഴിയുന്ന ശബ്ദത്തിൽ
അരക്കെട്ടിന്റെ ശ്മശാനത്തിൽ
ഞാൻ ഉറഞ്ഞകറുപ്പ് ഉലയുന്ന നീല

ഉടലിലെ
ഉലയുന്ന നീലയിൽ അലയുന്ന
ജ്വാല
കൺതടം നദി
ഇമകളിൽ തടാകം
പുരികം നദീതടം

നീ ദിവസേന ഓരോ ഉടൽ കൊണ്ടു
കളഞ്ഞിട്ടു വരുന്ന
ഒരാൾ
ഒരാൾദൈവം

എനിയ്ക്ക്
തൂവൽ കൊണ്ട് കളഞ്ഞിട്ടു വരുന്ന
ദൈവത്തിന്റെ കുരുവിയാകുന്നു
നേരം

നീ
നഷ്ടപ്പെടുന്നവയൊക്കെ
പ്രണയമാക്കുന്നവന്റെ
ദൈവം

നിന്റെ നഷ്ടപ്പെടലുകളിൽ
എന്റെ ശവത്തിന്റെ ചുണ്ട്
അത് കൊണ്ട് നിനക്ക്
അതിജീവനത്തിന്റെ
തീ പിടിച്ച ചുംബനം.

Comments

  1. തൂവൽ കൊണ്ട് കളഞ്ഞിട്ടു വരുന്ന
    ദൈവത്തിന്റെ കുരുവിയാകുന്നു നേരം ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...