Skip to main content

തീവണ്ടിയുടെ ഫിലിംറോൾ

പുറപ്പെട്ട് പോകുന്ന പകൽ

നീ നൃത്തത്തിന്റെ വേരുള്ള
ഇലയുടെ ഗുഹ്യഭാഗമുള്ള മരം

നീ ജാലകങ്ങൾ മേയുന്ന
തീവണ്ടിയുടെ കാട്
നീ ഓടക്കുഴൽ സുഷിരങ്ങൾ
കൂട്ടിയിട്ട കുന്ന്
നിന്നിൽ മേയുന്നു മീനുകൾ
നിന്നിൽ നിന്നും കുന്നിറങ്ങുന്നു മഴ

എന്തോ കണ്ട് പേടിച്ചിട്ടുണ്ട് നീ

ഭ്രാന്തിന്റെ തകിട് കോർത്ത്
നിന്നിൽ ജപിച്ചുകെട്ടുന്നുണ്ട്
എന്റെ ചുണ്ടുകൾ

നിന്നിൽ ഒഴുകുന്നു
വെള്ളാരം കല്ലുകൾ പിടിയ്ക്കുന്ന പുഴ
നീ ചില്ലകളുടെ ഒഴുക്കുള്ള
കിളികളുടെ കടവുള്ള മരം

നിന്റെ കരയിൽ കുത്തിയിരിക്കുന്നു
ഇലനൊണച്ചിപകൽ

നിന്നിൽ നനയുന്നു ഇലകൾ
അതിന്റെ ഒച്ച തീവണ്ടിയുടെ വാതിലാവുന്നു

വാതിലറിയാതെ
തീവണ്ടി പിൻവലിയ്ക്കുന്ന വേരുകൾ
നിന്നിൽ പിൻകഴുത്തുള്ള പാളങ്ങൾ

നിന്റെ പകൽ പുഴയ്ക്കകം
ഒഴിച്ചുവെച്ചിരിയ്ക്കുന്ന കുപ്പി

അവിടെ വാതിൽ നിർത്തി
മടങ്ങിപ്പോകുന്നതെല്ലാം തീവണ്ടി

മടങ്ങിപ്പോയ തീവണ്ടി
തൊട്ടാവാടിച്ചെടിയാവുകയും
അതിൽ എന്റെ മിടിപ്പുകൾ
വാതിലിന്റെ കൊത്തുപണി ചെയ്ത
ഇലയാവുകയും ചെയ്തേക്കാം

ഇറങ്ങരുത്
ഇറങ്ങുക എന്നാൽ
ഉള്ളുകൊണ്ടുള്ള
മുള്ളാവുകയാണ് അത്

നിന്റെ ഇമകൾ
ഞാനെന്ന തീവണ്ടിയുടെ
പ്ലാറ്റ്ഫോം ആകുന്നതങ്ങിനാവാം

അവിടെ നമ്മൾ
കൊണ്ടുനിർത്തപ്പെട്ട
രണ്ടുതീവണ്ടികുഞ്ഞുങ്ങൾ

നീ
ഇമയുടെ മടിയിൽ കിടക്കുന്ന തീവണ്ടി
ഇടയ്ക്ക് നമ്മൾ
കുമ്പിളിൽ കുത്തിനിർത്തപ്പെട്ട
രണ്ടു തീവണ്ടികൾ
അപ്പോൾ ഒഴുകിവരുന്ന
നാടകഗാനം പോലും മറ്റൊരു തീവണ്ടി.

ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
ഒറ്റപ്പെട്ട തീവണ്ടി.

നീ കണ്ണുകളുടെ എഡിറ്റിംങ് ടേമ്പിൾ

ജീവിതത്തിന്റെ എഡിറ്റിംങ്ങ് ടേമ്പിളിൽ
കിടക്കുമ്പോൾ കെട്ടിപ്പിടിയ്ക്കുന്ന നമ്മൾ

വൈകുന്നേരം നമുക്കരികിൽ
കുട്ടിക്യൂറാ മണമുള്ള
നേരം കുടഞ്ഞിട്ട് തീർന്ന പൗഡർടിൻ

നമ്മൾ
വെട്ടിയൊതുക്കപ്പെടാൻ
നമ്മൾ വെട്ടിയൊട്ടിക്കപ്പെടാൻ
നമ്മൾ വെട്ടിമുറിയ്ക്കപ്പെടാൻ
നമ്മൾ കൊണ്ടുനിർത്തപ്പെടാൻ
നമ്മൾ കൂകിവിളിച്ച് പായാൻ
ചുരുണ്ടുകിടക്കുന്ന
പഴകിയതീവണ്ടികളുടെ
രണ്ടുസ്ഥിരം ഫിലിംറോളുകൾ.

Comments

  1. ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
    ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
    ഒറ്റപ്പെട്ട തീവണ്ടി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...