Skip to main content

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു
പ്രാവ് പലവട്ടം തലയാട്ടി
പ്രാവല്ല എന്ന്
സമ്മതിയ്ക്കും വരെ

അതുവരെ
പ്രാവിനെ അനുസ്മരിപ്പിച്ച്,
തോരുന്ന മഴ തോളിലിട്ട്
കാത്തുനിന്ന് മടുത്ത്
കയറുന്ന വാതിൽ
തോർത്തിനെ പോലെ എടുത്തുകുടഞ്ഞ്
ഒരു പ്രൈവറ്റ് ബസ്സിനെ എടുത്തുടുത്ത്
നടന്നുപോകുന്നു

വേദന എന്ന ബസ്സ്

വേദന എന്ന് പേരുള്ള
പൂച്ചകുഞ്ഞ്

അതിന്റെ കണ്ണുകൾ
രണ്ട് മുലഞ്ഞെട്ടുകൾ

അത് 
എന്റെ ദുഃഖങ്ങൾക്ക്
സ്വകാര്യമായി പാലൂട്ടുന്നു

പേരല്ലാത്തപ്പോൾ
പൂച്ചക്കുട്ടിയ്ക്ക് പുറത്ത്
വേദന
ഒരാധാർ കാർഡാണ്
അത്
ഒരുവിധം എല്ലാകോശങ്ങളുമായും
ബന്ധിച്ചിരിയ്ക്കുന്നു

പൂച്ചയുടെ കണ്ണുകളേക്കാൾ
സ്വതന്ത്ര്യമായി ഒന്നുമില്ല
അത് കാണുന്ന കാഴ്ച്ചകളിൽ നിന്നുപോലും
സ്വതന്ത്രൻ

ആകാശം വായിച്ചുമടക്കിവെച്ച
ഇലകളെ പോലെ
ഒറ്റഞെട്ടുകളിൽ മാത്രം
ശിശിരങ്ങളിൽ കാറ്റുവന്ന് വിളിയ്ക്കും വരെ
ഉയരങ്ങളിൽ
ബന്ധിതൻ

ആകാശത്തിന്റെ എത്രാമത്തെ
സ്വാതന്ത്ര്യമായിരിയ്ക്കും
മരം ഇന്നുവായിക്കുന്ന അധ്യായം

ബസ്സിൽ വെച്ചിരിയ്ക്കുന്ന പാട്ട്
ബസ്സിന് പുറത്ത്
മരത്തിന്റെ ഉയരമാവുന്നു
അകത്ത് പൂച്ചകുഞ്ഞിന്റെ മയക്കവും

പൂച്ചകുഞ്ഞിനെ
തട്ടിയുണർത്തുവാൻ
വിരലുകൾ വേണം

ഉയരത്തിൽ
വിരലുകൾ തട്ടിയുണർത്തുമ്പോഴും
കൊഴിഞ്ഞ ഇലതൂകലുകളിൽ
വിതുമ്പി വീഴുമ്പോഴും
മരത്തിന്റെ അടിത്തട്ടിൽ
നിന്നും
വേരുകൾ
ആഴത്തിൽ പൂർത്തിയാക്കുന്ന
വിരൽ മെടഞ്ഞുണ്ടാക്കുന്ന ശബ്ദം

ഭ്രാന്തിന്റെ മൃദംഗമേ
അമ്മ രൂപത്തിൽ
കാണപ്പെടുന്ന
പരിശുദ്ധമായ (ശബ്ദത്തിന്റെ)
മുലപ്പാലാകുന്നു നീ
നിന്റെ മടിയിൽ നിന്നും
നിനക്കെന്നേ
ഒരിക്കലും ഒഴിവാക്കുവാനായേക്കില്ല..

Comments

  1. വേദന എന്ന് പേരുള്ള
    പൂച്ചകുഞ്ഞ്

    അതിന്റെ കണ്ണുകൾ
    രണ്ട് മുലഞ്ഞെട്ടുകൾ

    അത്
    എന്റെ ദുഃഖങ്ങൾക്ക്
    സ്വകാര്യമായി പാലൂട്ടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ