Skip to main content

ജീവിതമാകുന്നത്

ഇന്നാണത്
ശ്രദ്ധിച്ചത്

ഇന്നലെത്തെ ചന്ദ്രന്റെ
പകുതിവലിപ്പമേയുള്ളു
ഇന്നത്തെ ചന്ദ്രൻ

എന്നുകരുതി
ചന്ദ്രന്റെ മുമ്പിൽ
പതിവായി ഒഴിച്ചുവെയ്ക്കാറുള്ള
പതവരുന്ന
ആകാശത്തിന്റെ അളവൊട്ടു
കുറഞ്ഞിട്ടുമില്ല

ദ്രവീകരിക്കപ്പെടുന്ന
ആകാശം പണ്ട്
കൃഷ്ണനാകുന്നുണ്ടായിരുന്നു,
അതും
നീലനിറത്തിന്റെ
ചാറുള്ള കൃഷ്ണൻ

ഇപ്പോ അറിയില്ല
ആരുടെ അസ്ഥികൂടമാണോ ആകാശം

കൃത്യമായാണ്
നോക്കിയത്
ആകാശത്തിന്റെ അളവും തൂക്കവും

അതും സ്വന്തം കണ്ണുകൾ കൊണ്ട്

അതിലേയ്ക്ക്
കണ്ണുകൾ രണ്ടും
അത്രയും സാവകാശം ചരിച്ച്
തുലാസിന്റെ തട്ടുകളാക്കുകയായിരുന്നു

തട്ടിയായി
എടുത്ത് വെച്ചത് മാത്രം
ശരീരത്തിന്റെ
സ്വന്തം ഭാരം

അപ്പോഴാണ് അറിഞ്ഞത്
പരിക്രമണത്തിന് ശേഷം
ചന്ദ്രന്റെ പരിവൃത്തിയിൽ വരുന്ന മാറ്റങ്ങൾക്കപ്പുറം,
ഇടയ്ക്കുള്ള ചില ദിവസങ്ങളിലും
ഇതേപോലെ
കൃത്രിമം നടക്കാറുണ്ട്

പല ദിവസങ്ങളും
തലേന്നിന്റെ പകുതിമാത്രമുള്ളവ

ചിലത്
തിരിച്ചറിയാതിരിയ്ക്കുവാൻ
വെളിച്ചവും
പകലും ചേർത്ത്
പൂർത്തിയാക്കിയവ

ഇടയ്ക്ക് പൂർണ്ണമായി തന്നെ
പുലരാതെ പോയ,
രാത്രിപോലെ
കാണാതെ പോയ ദിനങ്ങൾ

പിടിച്ചുനിൽക്കുന്നതെല്ലാം
മരങ്ങളും
വള്ളികളും
വളളിച്ചെടികളുമാകുന്നിടത്ത്,
ഓടിരക്ഷപെടാൻ ശ്രമിയ്ക്കുന്നവയെല്ലാം
മനുഷ്യരും
മറ്റുജീവജാലങ്ങളുമാകുന്നിടത്ത്
അങ്ങനെ വിട്ടുകൊടുക്കാൻ
തയ്യാറായിരുന്നില്ല...

മറന്നുപോയതാണ്,
എല്ലാ അന്യായങ്ങൾക്കുമെതിരെ
സമയത്തിന് കൊടുത്ത പരാതി
ഇരുചെവിയറിയാതെ
ജീവിതമാകുകയായിരുന്നു...

Comments

  1. മറന്നുപോയതാണ്,
    എല്ലാ അന്യായങ്ങൾക്കുമെതിരെ
    സമയത്തിന് കൊടുത്ത പരാതി
    ഇരുചെവിയറിയാതെ
    ജീവിതമാകുകയായിരുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...