Skip to main content

ജീവിതമാകുന്നത്

ഇന്നാണത്
ശ്രദ്ധിച്ചത്

ഇന്നലെത്തെ ചന്ദ്രന്റെ
പകുതിവലിപ്പമേയുള്ളു
ഇന്നത്തെ ചന്ദ്രൻ

എന്നുകരുതി
ചന്ദ്രന്റെ മുമ്പിൽ
പതിവായി ഒഴിച്ചുവെയ്ക്കാറുള്ള
പതവരുന്ന
ആകാശത്തിന്റെ അളവൊട്ടു
കുറഞ്ഞിട്ടുമില്ല

ദ്രവീകരിക്കപ്പെടുന്ന
ആകാശം പണ്ട്
കൃഷ്ണനാകുന്നുണ്ടായിരുന്നു,
അതും
നീലനിറത്തിന്റെ
ചാറുള്ള കൃഷ്ണൻ

ഇപ്പോ അറിയില്ല
ആരുടെ അസ്ഥികൂടമാണോ ആകാശം

കൃത്യമായാണ്
നോക്കിയത്
ആകാശത്തിന്റെ അളവും തൂക്കവും

അതും സ്വന്തം കണ്ണുകൾ കൊണ്ട്

അതിലേയ്ക്ക്
കണ്ണുകൾ രണ്ടും
അത്രയും സാവകാശം ചരിച്ച്
തുലാസിന്റെ തട്ടുകളാക്കുകയായിരുന്നു

തട്ടിയായി
എടുത്ത് വെച്ചത് മാത്രം
ശരീരത്തിന്റെ
സ്വന്തം ഭാരം

അപ്പോഴാണ് അറിഞ്ഞത്
പരിക്രമണത്തിന് ശേഷം
ചന്ദ്രന്റെ പരിവൃത്തിയിൽ വരുന്ന മാറ്റങ്ങൾക്കപ്പുറം,
ഇടയ്ക്കുള്ള ചില ദിവസങ്ങളിലും
ഇതേപോലെ
കൃത്രിമം നടക്കാറുണ്ട്

പല ദിവസങ്ങളും
തലേന്നിന്റെ പകുതിമാത്രമുള്ളവ

ചിലത്
തിരിച്ചറിയാതിരിയ്ക്കുവാൻ
വെളിച്ചവും
പകലും ചേർത്ത്
പൂർത്തിയാക്കിയവ

ഇടയ്ക്ക് പൂർണ്ണമായി തന്നെ
പുലരാതെ പോയ,
രാത്രിപോലെ
കാണാതെ പോയ ദിനങ്ങൾ

പിടിച്ചുനിൽക്കുന്നതെല്ലാം
മരങ്ങളും
വള്ളികളും
വളളിച്ചെടികളുമാകുന്നിടത്ത്,
ഓടിരക്ഷപെടാൻ ശ്രമിയ്ക്കുന്നവയെല്ലാം
മനുഷ്യരും
മറ്റുജീവജാലങ്ങളുമാകുന്നിടത്ത്
അങ്ങനെ വിട്ടുകൊടുക്കാൻ
തയ്യാറായിരുന്നില്ല...

മറന്നുപോയതാണ്,
എല്ലാ അന്യായങ്ങൾക്കുമെതിരെ
സമയത്തിന് കൊടുത്ത പരാതി
ഇരുചെവിയറിയാതെ
ജീവിതമാകുകയായിരുന്നു...

Comments

  1. മറന്നുപോയതാണ്,
    എല്ലാ അന്യായങ്ങൾക്കുമെതിരെ
    സമയത്തിന് കൊടുത്ത പരാതി
    ഇരുചെവിയറിയാതെ
    ജീവിതമാകുകയായിരുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ