Skip to main content

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു
പ്രാവ് പലവട്ടം തലയാട്ടി
പ്രാവല്ല എന്ന്
സമ്മതിയ്ക്കും വരെ

അതുവരെ
പ്രാവിനെ അനുസ്മരിപ്പിച്ച്,
തോരുന്ന മഴ തോളിലിട്ട്
കാത്തുനിന്ന് മടുത്ത്
കയറുന്ന വാതിൽ
തോർത്തിനെ പോലെ എടുത്തുകുടഞ്ഞ്
ഒരു പ്രൈവറ്റ് ബസ്സിനെ എടുത്തുടുത്ത്
നടന്നുപോകുന്നു

വേദന എന്ന ബസ്സ്

വേദന എന്ന് പേരുള്ള
പൂച്ചകുഞ്ഞ്

അതിന്റെ കണ്ണുകൾ
രണ്ട് മുലഞ്ഞെട്ടുകൾ

അത് 
എന്റെ ദുഃഖങ്ങൾക്ക്
സ്വകാര്യമായി പാലൂട്ടുന്നു

പേരല്ലാത്തപ്പോൾ
പൂച്ചക്കുട്ടിയ്ക്ക് പുറത്ത്
വേദന
ഒരാധാർ കാർഡാണ്
അത്
ഒരുവിധം എല്ലാകോശങ്ങളുമായും
ബന്ധിച്ചിരിയ്ക്കുന്നു

പൂച്ചയുടെ കണ്ണുകളേക്കാൾ
സ്വതന്ത്ര്യമായി ഒന്നുമില്ല
അത് കാണുന്ന കാഴ്ച്ചകളിൽ നിന്നുപോലും
സ്വതന്ത്രൻ

ആകാശം വായിച്ചുമടക്കിവെച്ച
ഇലകളെ പോലെ
ഒറ്റഞെട്ടുകളിൽ മാത്രം
ശിശിരങ്ങളിൽ കാറ്റുവന്ന് വിളിയ്ക്കും വരെ
ഉയരങ്ങളിൽ
ബന്ധിതൻ

ആകാശത്തിന്റെ എത്രാമത്തെ
സ്വാതന്ത്ര്യമായിരിയ്ക്കും
മരം ഇന്നുവായിക്കുന്ന അധ്യായം

ബസ്സിൽ വെച്ചിരിയ്ക്കുന്ന പാട്ട്
ബസ്സിന് പുറത്ത്
മരത്തിന്റെ ഉയരമാവുന്നു
അകത്ത് പൂച്ചകുഞ്ഞിന്റെ മയക്കവും

പൂച്ചകുഞ്ഞിനെ
തട്ടിയുണർത്തുവാൻ
വിരലുകൾ വേണം

ഉയരത്തിൽ
വിരലുകൾ തട്ടിയുണർത്തുമ്പോഴും
കൊഴിഞ്ഞ ഇലതൂകലുകളിൽ
വിതുമ്പി വീഴുമ്പോഴും
മരത്തിന്റെ അടിത്തട്ടിൽ
നിന്നും
വേരുകൾ
ആഴത്തിൽ പൂർത്തിയാക്കുന്ന
വിരൽ മെടഞ്ഞുണ്ടാക്കുന്ന ശബ്ദം

ഭ്രാന്തിന്റെ മൃദംഗമേ
അമ്മ രൂപത്തിൽ
കാണപ്പെടുന്ന
പരിശുദ്ധമായ (ശബ്ദത്തിന്റെ)
മുലപ്പാലാകുന്നു നീ
നിന്റെ മടിയിൽ നിന്നും
നിനക്കെന്നേ
ഒരിക്കലും ഒഴിവാക്കുവാനായേക്കില്ല..

Comments

  1. വേദന എന്ന് പേരുള്ള
    പൂച്ചകുഞ്ഞ്

    അതിന്റെ കണ്ണുകൾ
    രണ്ട് മുലഞ്ഞെട്ടുകൾ

    അത്
    എന്റെ ദുഃഖങ്ങൾക്ക്
    സ്വകാര്യമായി പാലൂട്ടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...