Skip to main content

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ
ദൈവം ഒരു കോട്ടുവായിടും
പിന്നെ എന്നെ തോണ്ടി വിളിക്കും

ഡാ ഇങ്ങോട്ട് നോക്കിക്കേ
ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ...

ഈയിടെയായി ദൈവത്തിനു ഇത് പതിവാണ്

കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ
കണ്ടാലും
എന്നെ വിളിച്ചു കാണിക്കും

ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും

ഞാൻ ഇത്തവണ
ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി

ആ കൃഷ്ണമണികൾ
ഒരു അന്ധനെ പിടിച്ചു നടത്തുകയാണ്

നല്ല തിരക്കുള്ള തെരുവ് ..

ഞാൻ അന്ധനെ നോക്കി
അയാളും പ്രണയിക്കുന്നുണ്ടായിരുന്നു

അത്രമേൽ കാഴ്ചയുള്ള ഏതോ
സുന്ദരിയായ പെണ്‍കുട്ടിയെ!

ദൈവം അതു കണ്ടിരിക്കുകയായിരുന്നു ....

ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു
ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി

ഏതു പെണ്ണ്?
ഞാൻ ചോദിച്ചു..

അന്ധൻ സ്നേഹിക്കുന്ന
അന്ധൻ കണ്ടിട്ടില്ലാത്ത
പെണ്ണിനെ
ദൈവം എനിക്ക് കാണിച്ചു തന്നു

അതു നീയായിരുന്നു!!!!

ഞാൻ അതിശയത്തോടെ
ദൈവത്തിനെ നോക്കി...
അവിശ്വസനീയമായ രീതിയിൽ
ഞാൻ അന്ധനായി കഴിഞ്ഞിരുന്നു...

ഇപ്പോൾ ഞാൻ അന്ധമായി
നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

Comments

  1. പ്രണയിക്കുന്നവരെല്ലാം ദൈവമാണ്

    ReplyDelete
  2. അതെ അതെ അജിത്‌ ഭായ് ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിലെ
    ദേവതയെ സ്നേഹിക്കുന്നു

    ReplyDelete
  3. പ്രേമത്തിന് കണ്ണില്ല എന്ന് ദൈവം കാണിച്ചു കൊടുത്തു. പ്രേമ തുടങ്ങിയപ്പോൾ അവനും കാഴ്ച്ചയില്ലാതായി . ഇതു പെണ്ണിനേയും കാണുമ്പോൾ ഒരു പ്രണയം എല്ലാവർക്കും തോന്നും. അത് നന്നായി പറഞ്ഞു.കവിത നന്നായി.

    ReplyDelete
  4. കണ്ണില്ലാത്ത പ്രണയങ്ങള്‍..... മനക്കണ്ണ് കൊണ്ട് നന്മകള്‍ വിളയിക്കട്ടെ......
    മതങ്ങള്‍ക്കുമപ്പുറം.....
    നന്മകള്‍ നേരുന്നു.......

    ReplyDelete
  5. നല്ല വരികള്‍.... പുതുമ തോന്നി,കെട്ടിലും മട്ടിലും.ആശംസകള്‍.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. നല്ലോരു കൊച്ചു കഥയാനല്ലോ ഇത്

    ReplyDelete
  8. ഇപ്പോൾ ഞാൻ അന്ധമായി
    നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
    ഒരു പക്ഷെ ഞാൻ ദൈവമായാലോ?

    ReplyDelete
  9. നന്നായിട്ടുണ്ട്‌...

    ReplyDelete
  10. പ്രണയത്തിനു കണ്ണില്ല.

    ReplyDelete
  11. വായിച്ചവര്ക്കു
    അഭിപ്രായം രേഖപ്പെടുത്തിയവർക്കു
    ഓരോരുത്തര്ക്കും ഒത്തിരി ഒത്തിരി സ്നേഹപൂർവ്വം
    നിങ്ങളുടെ വായനകൾ തരുന്ന വാക്കുകളെ
    അത് ഉരുക്കി എടുക്കുന്ന വരികളെ
    എന്റെ കൈയ്യിലുള്ളൂ
    സ്നേഹപൂർവ്വം നന്ദി

    ReplyDelete
  12. തിളക്കമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  13. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete
  14. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!