Skip to main content

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ
ദൈവം ഒരു കോട്ടുവായിടും
പിന്നെ എന്നെ തോണ്ടി വിളിക്കും

ഡാ ഇങ്ങോട്ട് നോക്കിക്കേ
ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ...

ഈയിടെയായി ദൈവത്തിനു ഇത് പതിവാണ്

കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ
കണ്ടാലും
എന്നെ വിളിച്ചു കാണിക്കും

ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും

ഞാൻ ഇത്തവണ
ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി

ആ കൃഷ്ണമണികൾ
ഒരു അന്ധനെ പിടിച്ചു നടത്തുകയാണ്

നല്ല തിരക്കുള്ള തെരുവ് ..

ഞാൻ അന്ധനെ നോക്കി
അയാളും പ്രണയിക്കുന്നുണ്ടായിരുന്നു

അത്രമേൽ കാഴ്ചയുള്ള ഏതോ
സുന്ദരിയായ പെണ്‍കുട്ടിയെ!

ദൈവം അതു കണ്ടിരിക്കുകയായിരുന്നു ....

ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു
ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി

ഏതു പെണ്ണ്?
ഞാൻ ചോദിച്ചു..

അന്ധൻ സ്നേഹിക്കുന്ന
അന്ധൻ കണ്ടിട്ടില്ലാത്ത
പെണ്ണിനെ
ദൈവം എനിക്ക് കാണിച്ചു തന്നു

അതു നീയായിരുന്നു!!!!

ഞാൻ അതിശയത്തോടെ
ദൈവത്തിനെ നോക്കി...
അവിശ്വസനീയമായ രീതിയിൽ
ഞാൻ അന്ധനായി കഴിഞ്ഞിരുന്നു...

ഇപ്പോൾ ഞാൻ അന്ധമായി
നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

Comments

  1. പ്രണയിക്കുന്നവരെല്ലാം ദൈവമാണ്

    ReplyDelete
  2. അതെ അതെ അജിത്‌ ഭായ് ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിലെ
    ദേവതയെ സ്നേഹിക്കുന്നു

    ReplyDelete
  3. പ്രേമത്തിന് കണ്ണില്ല എന്ന് ദൈവം കാണിച്ചു കൊടുത്തു. പ്രേമ തുടങ്ങിയപ്പോൾ അവനും കാഴ്ച്ചയില്ലാതായി . ഇതു പെണ്ണിനേയും കാണുമ്പോൾ ഒരു പ്രണയം എല്ലാവർക്കും തോന്നും. അത് നന്നായി പറഞ്ഞു.കവിത നന്നായി.

    ReplyDelete
  4. കണ്ണില്ലാത്ത പ്രണയങ്ങള്‍..... മനക്കണ്ണ് കൊണ്ട് നന്മകള്‍ വിളയിക്കട്ടെ......
    മതങ്ങള്‍ക്കുമപ്പുറം.....
    നന്മകള്‍ നേരുന്നു.......

    ReplyDelete
  5. നല്ല വരികള്‍.... പുതുമ തോന്നി,കെട്ടിലും മട്ടിലും.ആശംസകള്‍.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. നല്ലോരു കൊച്ചു കഥയാനല്ലോ ഇത്

    ReplyDelete
  8. ഇപ്പോൾ ഞാൻ അന്ധമായി
    നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
    ഒരു പക്ഷെ ഞാൻ ദൈവമായാലോ?

    ReplyDelete
  9. നന്നായിട്ടുണ്ട്‌...

    ReplyDelete
  10. പ്രണയത്തിനു കണ്ണില്ല.

    ReplyDelete
  11. വായിച്ചവര്ക്കു
    അഭിപ്രായം രേഖപ്പെടുത്തിയവർക്കു
    ഓരോരുത്തര്ക്കും ഒത്തിരി ഒത്തിരി സ്നേഹപൂർവ്വം
    നിങ്ങളുടെ വായനകൾ തരുന്ന വാക്കുകളെ
    അത് ഉരുക്കി എടുക്കുന്ന വരികളെ
    എന്റെ കൈയ്യിലുള്ളൂ
    സ്നേഹപൂർവ്വം നന്ദി

    ReplyDelete
  12. തിളക്കമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  13. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete
  14. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...