Skip to main content

ജലത്തിന്റെ ചാരം

എന്നെ അടക്കുമ്പോൾ
വെട്ടിമുറിച്ചേക്കാവുന്ന മരം
അതിന്റെ കൊമ്പിൽ
ഞാൻ മരിക്കുവാൻ കാത്തിരിക്കുന്ന
കിളി

അതിന്റെ ചിറകിന്റെ മൂർച്ചയിൽ
മുറിഞ്ഞു പോയ ആകാശം

കാത്തിരിപ്പിന്റെ ചില്ലകൾ

കത്തിത്തുടങ്ങിയ ചിത
അതിന്റെ വേവുന്ന മരച്ചില്ലകൾ
ഇലകളെ ഒരു  ശിശിരത്തിലെയ്ക്ക്
അഴിച്ചു കെട്ടുന്ന കാലം
അക്ഷരാർത്ഥത്തിൽ ഇറ്റു വീഴുന്ന
മരത്തുള്ളികൾ


 തണൽ രൂപത്തിൽ കാണുന്ന
കത്തുന്ന മരത്തിന്റെ എക്സ്റേ

തിരിച്ചറിയാത്തവര്ക്ക് പ്രണയം
വെറും തെറ്റിദ്ധാരണകൾ

എരിയുന്ന ചോര
അതൊഴുകുന്ന ശരീരം
ജലത്തിന്റെ ചാരം

ആരും കാണാതിരിക്കുവാൻ
വെളിച്ചം അണച്ച്
ശരീരത്തിന്റെ രൂപത്തിൽ
കത്തുന്ന തീ

ഖരരൂപത്തിൽ പടരുന്നനാളങ്ങൾ
മണ്ണിൽ ജലരൂപത്തിൽ
 നേരത്തെ അടക്കിയ
വേരുകൾ

കണ്ണീർമഴ

ശ്വസിച്ച വായു തന്നെയാവും
പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി
പക്ഷെ മരിച്ചു തീരുന്നതിനു മുമ്പ്
കത്തി തീർന്ന എന്റെ  ചിത
അത് എങ്ങിനെ തിരിച്ചറിയും?

Comments

  1. ശ്വസിച്ച വായു തന്നെയാവും
    പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി

    ReplyDelete
  2. ഇത് സാങ്കല്‍പ്പികലോകത്തിന്‍റെ എക്സറെ....

    ReplyDelete
  3. ചാരം, ജലത്തിന്റെ ചാരം!!

    ReplyDelete
  4. ജീവിച്ചിരുന്നപ്പോൾ തിരിച്ചറിയാൻ കഴിയാതെ പോയി. സ്വയവും ആരെയും. മരിച്ചു കഴിയുമ്പോൾ ഒരു പിടി ചാരം എങ്ങിനെ മനസ്സിലാകും?

    ReplyDelete
  5. ഒത്തിരി സന്തോഷം
    എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ

    ReplyDelete
  6. ‘ശ്വസിച്ച വായു തന്നെയാവും
    പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി‘
    അതെ തീർച്ചയായും...

    ReplyDelete
  7. ജലത്തിന്‍റെ ചാരം......!
    ആശംസകള്‍

    ReplyDelete
  8. എരിയുന്ന ചോര
    അതൊഴുകുന്ന ശരീരം
    ജലത്തിന്റെ ചാരം

    ആശംസകൾ നേരുന്നു......

    ReplyDelete
  9. ഈ കവിതയെ നിർവചിക്കാനാവുന്നില്ല . ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...