Skip to main content

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ
ദൈവം ഒരു കോട്ടുവായിടും
പിന്നെ എന്നെ തോണ്ടി വിളിക്കും

ഡാ ഇങ്ങോട്ട് നോക്കിക്കേ
ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ...

ഈയിടെയായി ദൈവത്തിനു ഇത് പതിവാണ്

കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ
കണ്ടാലും
എന്നെ വിളിച്ചു കാണിക്കും

ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും

ഞാൻ ഇത്തവണ
ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി

ആ കൃഷ്ണമണികൾ
ഒരു അന്ധനെ പിടിച്ചു നടത്തുകയാണ്

നല്ല തിരക്കുള്ള തെരുവ് ..

ഞാൻ അന്ധനെ നോക്കി
അയാളും പ്രണയിക്കുന്നുണ്ടായിരുന്നു

അത്രമേൽ കാഴ്ചയുള്ള ഏതോ
സുന്ദരിയായ പെണ്‍കുട്ടിയെ!

ദൈവം അതു കണ്ടിരിക്കുകയായിരുന്നു ....

ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു
ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി

ഏതു പെണ്ണ്?
ഞാൻ ചോദിച്ചു..

അന്ധൻ സ്നേഹിക്കുന്ന
അന്ധൻ കണ്ടിട്ടില്ലാത്ത
പെണ്ണിനെ
ദൈവം എനിക്ക് കാണിച്ചു തന്നു

അതു നീയായിരുന്നു!!!!

ഞാൻ അതിശയത്തോടെ
ദൈവത്തിനെ നോക്കി...
അവിശ്വസനീയമായ രീതിയിൽ
ഞാൻ അന്ധനായി കഴിഞ്ഞിരുന്നു...

ഇപ്പോൾ ഞാൻ അന്ധമായി
നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

Comments

  1. പ്രണയിക്കുന്നവരെല്ലാം ദൈവമാണ്

    ReplyDelete
  2. അതെ അതെ അജിത്‌ ഭായ് ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിലെ
    ദേവതയെ സ്നേഹിക്കുന്നു

    ReplyDelete
  3. പ്രേമത്തിന് കണ്ണില്ല എന്ന് ദൈവം കാണിച്ചു കൊടുത്തു. പ്രേമ തുടങ്ങിയപ്പോൾ അവനും കാഴ്ച്ചയില്ലാതായി . ഇതു പെണ്ണിനേയും കാണുമ്പോൾ ഒരു പ്രണയം എല്ലാവർക്കും തോന്നും. അത് നന്നായി പറഞ്ഞു.കവിത നന്നായി.

    ReplyDelete
  4. കണ്ണില്ലാത്ത പ്രണയങ്ങള്‍..... മനക്കണ്ണ് കൊണ്ട് നന്മകള്‍ വിളയിക്കട്ടെ......
    മതങ്ങള്‍ക്കുമപ്പുറം.....
    നന്മകള്‍ നേരുന്നു.......

    ReplyDelete
  5. നല്ല വരികള്‍.... പുതുമ തോന്നി,കെട്ടിലും മട്ടിലും.ആശംസകള്‍.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. നല്ലോരു കൊച്ചു കഥയാനല്ലോ ഇത്

    ReplyDelete
  8. ഇപ്പോൾ ഞാൻ അന്ധമായി
    നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
    ഒരു പക്ഷെ ഞാൻ ദൈവമായാലോ?

    ReplyDelete
  9. നന്നായിട്ടുണ്ട്‌...

    ReplyDelete
  10. പ്രണയത്തിനു കണ്ണില്ല.

    ReplyDelete
  11. വായിച്ചവര്ക്കു
    അഭിപ്രായം രേഖപ്പെടുത്തിയവർക്കു
    ഓരോരുത്തര്ക്കും ഒത്തിരി ഒത്തിരി സ്നേഹപൂർവ്വം
    നിങ്ങളുടെ വായനകൾ തരുന്ന വാക്കുകളെ
    അത് ഉരുക്കി എടുക്കുന്ന വരികളെ
    എന്റെ കൈയ്യിലുള്ളൂ
    സ്നേഹപൂർവ്വം നന്ദി

    ReplyDelete
  12. തിളക്കമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  13. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete
  14. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.