Skip to main content

മരങ്ങൾ ഇലകളിൽ ആത്മഹത്യ ചെയ്യുമ്പോൾ

മരങ്ങളിൽ
കാടിന്റെ
ഏറുമാടങ്ങൾ

എന്നിട്ടും

ഒരു മരം തന്നെ
എത്ര തവണയാണ്
സ്വന്തം ഇലകളിൽ
പലസ്ഥലങ്ങളിൽ
തൂങ്ങിനില്ക്കുന്നത്

സ്വന്തം നഗ്നത പോലും
സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
മറയ്ക്കുവാൻ ഒന്നുമില്ലാതെ
ഉള്ളതെല്ലാം
കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
തുമ്പികൾ

പൂവിതൾ ക്രച്ചസ്സിൽ
വികലാംഗ ശലഭം

വെയിൽ കനത്തിൽ
എങ്ങും
തളം കെട്ടിക്കിടക്കുന്ന
ദുഃഖം

പച്ചനിറത്തിൽ
 കാട് കത്തുന്നു

Comments

  1. സ്വന്തം നഗ്നത പോലും
    സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
    മറയ്ക്കുവാൻ ഒന്നുമില്ലാതെ
    ഉള്ളതെല്ലാം
    കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
    തുമ്പികൾ

    ReplyDelete
    Replies
    1. മുരളി ഭായ് എല്ലാ തിരക്കുകൾക്കിടയിലും ഈ വായനയ്ക്കും കുറിച്ചിടുന്ന നല്ല വാക്കുകൾക്കും സ്നേഹം നന്ദി

      Delete
  2. ഭാവനയുടെ ഹരിതഭംഗിയിൽ കവിത പച്ചപ്പണിഞ്ഞു നിൽക്കുന്നു..!!

    നന്നായിരിക്കുന്നു ഭായ്‌. ഇഷ്ടം.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം ഈ ബ്ലോഗ്ഗിലെ എനിക്ക് കിട്ടിയ ആദ്യ അഭിപ്രായം പോലെ പ്രധാനപ്പെട്ടതാണ് ഓരോ പ്രോത്സാഹനവും വിശദമായ അഭിപ്രായങ്ങളും
      സ്നേഹപൂർവ്വം

      Delete
  3. ഭാവനയുടെ ഹരിതഭംഗിയിൽ കവിത പച്ചപ്പണിഞ്ഞു നിൽക്കുന്നു..!!

    നന്നായിരിക്കുന്നു ഭായ്‌. ഇഷ്ടം.

    ശുഭാശംസകൾ....

    ReplyDelete
  4. നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം ആദരവോടെ

      Delete
  5. ഇവിടെ ബൈജു മണിയങ്കാലാ എന്നൊര്രു കവിയുണ്ടായിരുന്നല്ലോ, ഇപ്പോള്‍ കാണുന്നില്ല എന്ന് പറഞ്ഞ് ഫേസ് ബുക്കില്‍ രണ്ടുനാള്‍ മുന്‍പ് ഒരു പോസ്റ്റ് കണ്ടിരുന്നു.

    തിരക്കാണോ ബൈജു??

    ReplyDelete
    Replies
    1. അജിത്‌ ഭായ് തിരക്കെന്നല്ല, അവിടെ നിന്ന് ഒന്ന് മാറി നിന്നതാണ് മന:പൂർവ്വം, വരണം വരും ...സ്നേഹപൂർവ്വം

      Delete
  6. Replies
    1. വി കെ മാഷെ സ്നേഹപൂർവ്വം നന്ദി

      Delete
  7. ഒരു മരം തന്നെ
    "എത്ര തവണയാണ്
    സ്വന്തം ഇലകളിൽ
    പലസ്ഥലങ്ങളിൽ
    തൂങ്ങിനില്ക്കുന്നത്.."നല്ല ഭാവന :)

    ReplyDelete
    Replies
    1. കീയകുട്ടി നന്ദി സ്നേഹപൂർവ്വം

      Delete
  8. സത്യമോതും,,വരികള്‍..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി