Skip to main content

മരങ്ങൾ ഇലകളിൽ ആത്മഹത്യ ചെയ്യുമ്പോൾ

മരങ്ങളിൽ
കാടിന്റെ
ഏറുമാടങ്ങൾ

എന്നിട്ടും

ഒരു മരം തന്നെ
എത്ര തവണയാണ്
സ്വന്തം ഇലകളിൽ
പലസ്ഥലങ്ങളിൽ
തൂങ്ങിനില്ക്കുന്നത്

സ്വന്തം നഗ്നത പോലും
സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
മറയ്ക്കുവാൻ ഒന്നുമില്ലാതെ
ഉള്ളതെല്ലാം
കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
തുമ്പികൾ

പൂവിതൾ ക്രച്ചസ്സിൽ
വികലാംഗ ശലഭം

വെയിൽ കനത്തിൽ
എങ്ങും
തളം കെട്ടിക്കിടക്കുന്ന
ദുഃഖം

പച്ചനിറത്തിൽ
 കാട് കത്തുന്നു

Comments

  1. സ്വന്തം നഗ്നത പോലും
    സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
    മറയ്ക്കുവാൻ ഒന്നുമില്ലാതെ
    ഉള്ളതെല്ലാം
    കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
    തുമ്പികൾ

    ReplyDelete
    Replies
    1. മുരളി ഭായ് എല്ലാ തിരക്കുകൾക്കിടയിലും ഈ വായനയ്ക്കും കുറിച്ചിടുന്ന നല്ല വാക്കുകൾക്കും സ്നേഹം നന്ദി

      Delete
  2. ഭാവനയുടെ ഹരിതഭംഗിയിൽ കവിത പച്ചപ്പണിഞ്ഞു നിൽക്കുന്നു..!!

    നന്നായിരിക്കുന്നു ഭായ്‌. ഇഷ്ടം.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം ഈ ബ്ലോഗ്ഗിലെ എനിക്ക് കിട്ടിയ ആദ്യ അഭിപ്രായം പോലെ പ്രധാനപ്പെട്ടതാണ് ഓരോ പ്രോത്സാഹനവും വിശദമായ അഭിപ്രായങ്ങളും
      സ്നേഹപൂർവ്വം

      Delete
  3. ഭാവനയുടെ ഹരിതഭംഗിയിൽ കവിത പച്ചപ്പണിഞ്ഞു നിൽക്കുന്നു..!!

    നന്നായിരിക്കുന്നു ഭായ്‌. ഇഷ്ടം.

    ശുഭാശംസകൾ....

    ReplyDelete
  4. നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം ആദരവോടെ

      Delete
  5. ഇവിടെ ബൈജു മണിയങ്കാലാ എന്നൊര്രു കവിയുണ്ടായിരുന്നല്ലോ, ഇപ്പോള്‍ കാണുന്നില്ല എന്ന് പറഞ്ഞ് ഫേസ് ബുക്കില്‍ രണ്ടുനാള്‍ മുന്‍പ് ഒരു പോസ്റ്റ് കണ്ടിരുന്നു.

    തിരക്കാണോ ബൈജു??

    ReplyDelete
    Replies
    1. അജിത്‌ ഭായ് തിരക്കെന്നല്ല, അവിടെ നിന്ന് ഒന്ന് മാറി നിന്നതാണ് മന:പൂർവ്വം, വരണം വരും ...സ്നേഹപൂർവ്വം

      Delete
  6. Replies
    1. വി കെ മാഷെ സ്നേഹപൂർവ്വം നന്ദി

      Delete
  7. ഒരു മരം തന്നെ
    "എത്ര തവണയാണ്
    സ്വന്തം ഇലകളിൽ
    പലസ്ഥലങ്ങളിൽ
    തൂങ്ങിനില്ക്കുന്നത്.."നല്ല ഭാവന :)

    ReplyDelete
    Replies
    1. കീയകുട്ടി നന്ദി സ്നേഹപൂർവ്വം

      Delete
  8. സത്യമോതും,,വരികള്‍..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം