Skip to main content

പേടി

അന്തസ്സോടെ 
തല ഉയർത്തുന്നത് തന്നെ  
ഒരുകലയാണെന്ന് കരുതുന്ന നാട്ടിൽ
തല  നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാർ
കല ആവശ്യമില്ലാത്ത  അവസ്ഥയിൽ
ഇറ്റുവീഴുന്ന രക്തത്തുള്ളികൾക്ക് 

മഴത്തുള്ളിയുടെ നിറം 
കൊടുക്കുകയാണ്

ആകാശത്തിന്റെ അനന്ത സാദ്ധ്യതകൾ 

പ്രയോജനപ്പെടുത്തി 
മണ്ണിൽ വീഴുന്നതിനു മുമ്പ് തന്നെ 

അന്തരീക്ഷത്തിൽ വച്ച്
ചിതലെടുക്കുന്ന 
മഴത്തുള്ളികൾ 


ഒഴുക്ക് കൊണ്ട്
പുഴയ്ക്കു പുരട്ടുന്ന  
 മിന്നലിന്റെ  ചായം 

കുറ്റപ്പെടുത്തലുകളുടെ ദിശാസൂചി 
തറച്ചു തറച്ചു 
 ദിശകളിൽ നിന്ന് അപ്രത്യക്ഷമാ
വടക്ക് എന്നൊരു ദിക്ക് 
തെക്ക് മാത്രം ഉള്ള ദിക്കുകൾ 

വഴുതിവീണു പോയേക്കാവുന്ന
ഒരു നേർത്ത വരമ്പിന്റെ 
തെറ്റലിൽ നിന്ന് 
ഓരോരുത്തരും 
അവനവന്റെ മാത്രം നനഞ്ഞ ഉടലുകളെ 
പേടിയോടെ വേർപെടുത്തുന്നു..     

Comments

  1. ചിതലെടുക്കുന്ന മഴത്തുള്ളികള്‍ കൊണ്ട് ചിതലെടുക്കാത്ത ഭാവനകള്‍

    ReplyDelete
  2. സമകാലികം ,,പക്ഷേ ആദ്യ പാരഗ്രാഫ് കവിതയുടെ സുഖം ഇല്ലാതാക്കി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം