അന്തസ്സോടെ
തല ഉയർത്തുന്നത് തന്നെ
ഒരുകലയാണെന്ന് കരുതുന്ന നാട്ടിൽ
തല നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാർ
കല ആവശ്യമില്ലാത്ത അവസ്ഥയിൽ
ഇറ്റുവീഴുന്ന രക്തത്തുള്ളികൾക്ക്
മഴത്തുള്ളിയുടെ നിറം
കൊടുക്കുകയാണ്
ആകാശത്തിന്റെ അനന്ത സാദ്ധ്യതകൾ
പ്രയോജനപ്പെടുത്തി
മണ്ണിൽ വീഴുന്നതിനു മുമ്പ് തന്നെ
അന്തരീക്ഷത്തിൽ വച്ച്
ചിതലെടുക്കുന്ന
മഴത്തുള്ളികൾ
ഒഴുക്ക് കൊണ്ട്
പുഴയ്ക്കു പുരട്ടുന്ന
മിന്നലിന്റെ ചായം
കുറ്റപ്പെടുത്തലുകളുടെ ദിശാസൂചി
തറച്ചു തറച്ചു
ദിശകളിൽ നിന്ന് അപ്രത്യക്ഷമായ
വടക്ക് എന്നൊരു ദിക്ക്
തെക്ക് മാത്രം ഉള്ള ദിക്കുകൾ
വഴുതിവീണു പോയേക്കാവുന്ന
ഒരു നേർത്ത വരമ്പിന്റെ
തെറ്റലിൽ നിന്ന്
ഓരോരുത്തരും
അവനവന്റെ മാത്രം നനഞ്ഞ ഉടലുകളെ
പേടിയോടെ വേർപെടുത്തുന്നു..
തല ഉയർത്തുന്നത് തന്നെ
ഒരുകലയാണെന്ന് കരുതുന്ന നാട്ടിൽ
തല നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാർ
കല ആവശ്യമില്ലാത്ത അവസ്ഥയിൽ
ഇറ്റുവീഴുന്ന രക്തത്തുള്ളികൾക്ക്
മഴത്തുള്ളിയുടെ നിറം
കൊടുക്കുകയാണ്
ആകാശത്തിന്റെ അനന്ത സാദ്ധ്യതകൾ
പ്രയോജനപ്പെടുത്തി
മണ്ണിൽ വീഴുന്നതിനു മുമ്പ് തന്നെ
അന്തരീക്ഷത്തിൽ വച്ച്
ചിതലെടുക്കുന്ന
മഴത്തുള്ളികൾ
ഒഴുക്ക് കൊണ്ട്
പുഴയ്ക്കു പുരട്ടുന്ന
മിന്നലിന്റെ ചായം
കുറ്റപ്പെടുത്തലുകളുടെ ദിശാസൂചി
തറച്ചു തറച്ചു
ദിശകളിൽ നിന്ന് അപ്രത്യക്ഷമായ
വടക്ക് എന്നൊരു ദിക്ക്
തെക്ക് മാത്രം ഉള്ള ദിക്കുകൾ
വഴുതിവീണു പോയേക്കാവുന്ന
ഒരു നേർത്ത വരമ്പിന്റെ
തെറ്റലിൽ നിന്ന്
ഓരോരുത്തരും
അവനവന്റെ മാത്രം നനഞ്ഞ ഉടലുകളെ
പേടിയോടെ വേർപെടുത്തുന്നു..
ചിതലെടുക്കുന്ന മഴത്തുള്ളികള്‍ കൊണ്ട് ചിതലെടുക്കാത്ത ഭാവനകള്‍
ReplyDeleteസമകാലികം ,,പക്ഷേ ആദ്യ പാരഗ്രാഫ് കവിതയുടെ സുഖം ഇല്ലാതാക്കി
ReplyDeleteനനഞ്ഞ ഉടലുകൾ...
ReplyDelete