Skip to main content

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും
കടപുഴകിയ മരങ്ങളും
വരണ്ട പുഴകളും
നാമാവശേഷമായ പക്ഷികളും
അവയുടെ ജീവിച്ചിരുന്നപ്പോൾ
കൊഴിഞ്ഞ തൂവലുകളും
വെവേറെ കൂട്ടി വച്ച്
തോർന്ന മഴ കൊണ്ട് വേലി കെട്ടി
മരിച്ച മനുഷ്യന്റെ ഓർമ്മകൾ
കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട

അതിലേയ്ക്ക്
ഒരു നെടുവീർപ്പോളം നീളമുള്ള
ഇടുങ്ങിയ വഴി

അവിടെ
ആക്രിക്കാരനെ പോലെ
കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
ഭൂമിയിൽ വച്ച് കണ്ടിട്ടും
ഗൌനിക്കാതിരുന്ന
തീരെ പരിചയമില്ലാത്ത
അന്യമതത്തിന്റെ ഏതോ ദൈവം
സൗജന്യവിൽപ്പനക്കാരൻ

അവിടേയ്ക്ക്
സ്വന്തം ആത്മാവിന്റെ
മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന
കൊന്നു തള്ളിയ
മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട
ചൂണ്ടുപലകകൾ

താൻ ഇല്ലാത്തതു കൊണ്ട് മാത്രം
വിജനമായി തോന്നുന്ന
ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
ശുദ്ധ വായു പുകച്ച്
അവരവർ ചവുട്ടി അരച്ച
കൂട്ടം തെറ്റിയ
ഉറുമ്പുകളെ നിരീക്ഷിച്ചു
അവിടെയും നിശബ്ദമായി
വരി നില്ക്കുന്നു
മരിച്ച മനുഷ്യർ

Comments

  1. അപ്പോള്‍ ഇതുവരെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നതുപോലെ അല്ലെന്നോ അവിടെ?!

    ReplyDelete
  2. അന്യമതത്തിന്റെ ഏതോ ദൈവം

    ReplyDelete
  3. സിരകളിൽ ഉന്മാദം പടർത്തുന്ന നിരമുള്ള ലഹരി അവിടെയും വിതരണം ചെയ്യുന്നുവെന്നോ ........

    കാവ്യഭാവനക്ക് നല്ല നമസ്കാരം ......

    ReplyDelete
  4. 'താൻ ഇല്ലാത്തതു കൊണ്ട് മാത്രം
    വിജനമായി തോന്നുന്ന
    ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
    ശുദ്ധ വായു പുകച്ച്
    അവരവർ ചവുട്ടി അരച്ച
    കൂട്ടം തെറ്റിയ
    ഉറുമ്പുകളെ നിരീക്ഷിച്ചു
    അവിടെയും നിശബ്ദമായി
    വരി നില്ക്കുന്നു
    മരിച്ച മനുഷ്യർ'

    നല്ല കവിത, മാഷേ

    ReplyDelete
  5. ഇവിടം പോലെ അവിടവും.

    ReplyDelete
  6. അവിടെ
    ആക്രിക്കാരനെ പോലെ
    കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
    ഭൂമിയിൽ വച്ച് കണ്ടിട്ടും
    ഗൌനിക്കാതിരുന്ന
    തീരെ പരിചയമില്ലാത്ത
    അന്യമതത്തിന്റെ ഏതോ ദൈവം
    സൗജന്യവിൽപ്പനക്കാരൻ

    ReplyDelete
  7. കവിതക്ക് ശേഷം..എന്നില്‍നിന്നിറങ്ങിന്നിന്ന് ഞ്ഞാനുമൊന്നു നോക്കി.

    ReplyDelete
  8. അതിലേയ്ക്ക്
    ഒരു നെടുവീർപ്പോളം നീളമുള്ള
    ഇടുങ്ങിയ വഴി

    Good.

    ReplyDelete
  9. അ വിടെയും വരിയായി നിൽക്കേണ്ടി വരുന്നു.

    ReplyDelete
  10. എനിക്ക് മനസ്സിലാകത്ത ഭാവന മാഷേ...
    ആശംസകൾ....

    ReplyDelete
  11. തോർന്ന മഴകൊണ്ടുള്ള വേലി !! ഇന്നലെ വായിച്ചിട്ടും തോരുന്നുമില്ല അഴിയുന്നുമില്ല ഈ ബിംബം !! ആശംസകൾ !!!

    ReplyDelete
  12. അന്യായമായ വിഷ്വല്‍സ് ,
    ഒന്നില്‍ തന്നെ പലയാവര്‍ത്തി പരതനം ആശയം കണ്ടെടുക്കാന്‍.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി