Skip to main content

ഇന്ന്

ഇന്ന്
________

ഒരു കാലത്ത്
ബുദ്ധനും മുനിമാരും
യഥേഷ്ടം
തളിർത്ത്‌ കായ്ച്ചു കിടന്നിരുന്ന
തണൽ മരങ്ങൾ

അവരുപയോഗിക്കാതെ 
ഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു

ഒരു കാലത്ത് ബുദ്ധനിരുന്നിടം
ആരും തിരിഞ്ഞു നോക്കാതെ
മരത്തിന്റെ ചുവട്ടിൽ
തരിശു കിടക്കുന്നു

ഇലകളിൽ
തപസ്സിരിക്കുന്ന
കൊടുംവെയിൽ

മന്ദഹാസം ഇറ്റിയ
ചുണ്ടുകൾ ശാന്തത കൈവിട്ടു
വിശക്കുന്ന
കിളികളിലെയ്ക്ക് കരഞ്ഞു
ചേക്കേറിയിരിക്കുന്നു

ഇലയ്ക്കും വേരിനും ഇടയിൽ
നഷ്ടപ്പെട്ട തടികൾ തേടി
മരങ്ങൾ
കരിയിലകൾ കിളിർത്ത
വള്ളിച്ചെടികളായി
മണ്ണിൽ

മേഘങ്ങൾക്കും ഭൂമിയ്ക്കും
ഇടയിൽ
കാണാതെ പോകുന്ന
പ്രായമാകാത്ത
മഴത്തുള്ളികൾ

ഉമിനീരു വറ്റിയ മഴ

പ്രകൃതിയിൽ നിന്ന്
നിറങ്ങളെ അടർത്തി മാറ്റി
മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ
മതത്തിന്റെ മടിയിൽ ഇരുന്നു
കലാപങ്ങൾക്ക് പേരിടുന്നു

ഒരേ നിറമുള്ള
രക്തവും നിറമില്ലാത്ത കണ്ണുനീരും
ഒരു മതവും നോക്കാതെ പരസ്പരം
കെട്ടിപ്പുണർന്നു
ഇരകളെ പോലെ തെരുവിൽ

Comments

  1. ആഴമുള്ള ചിന്ത തൻ തേരേറി വരുന്ന ചന്തമുള്ള, ചിന്തനീയമായ വരികൾ ! എന്തു കൊണ്ടും അഭിനന്ദനമർഹിക്കുന്ന രചനാരീതി. വളരെയിഷ്ടമായി ഭായ്‌. എല്ലാ വിധ ഭാവുകങ്ങളും.


    ശുഭാശംസകൾ......






    ReplyDelete
  2. അവരുപയോഗിക്കാതെ
    ഉപേക്ഷിച്ചു പോയ
    കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
    മതങ്ങളായി
    മരങ്ങൾക്ക് മേലെ
    വളർന്നു നില്ക്കുന്നു

    വളരെ നന്നായിരിക്കുന്നു.
    മരങ്ങള്‍ക്കുമെലെ ഇനിയും വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു !

    ReplyDelete
  3. എഫ്ബി യില്‍ വായിച്ചിരുന്നു
    അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  4. മേഘങ്ങള്‍ക്കും ഭൂമിയ്ക്കും
    ഇടയില്‍ കാണാതെ പോകുന്ന
    പ്രായമാകാത്ത മഴത്തുള്ളികള്‍
    "ഉമിനീരു വറ്റിയ മഴ"
    നന്മകളുടെ വന്‍ മരങ്ങള്‍ കടപുഴകുകയും
    നന്മക്ക് വേണ്ടി രൂപികൃതമായവ
    തണല്‍ വെട്ടി മാറ്റി കൊടും വേനല്‍ നല്‍കുന്നു ..
    അര്‍ത്ഥങ്ങള്‍ നിറയുന്ന സമകാലിനമായ് വരികള്‍
    മനൊഹരം , നീറ്റലിലും വരികള്‍ സുന്ദരമാകുന്നു

    ReplyDelete
  5. മിനി പി സി4 July 2014 at 13:18

    ആഴമുള്ള ചിന്തകള്‍ ...നന്നായിരിക്കുന്നു .

    ReplyDelete
  6. പതിവുപോലെ...ഇതും അതി മനോഹരമായ ഭാവസാന്ദ്രമായ കവിത...

    ReplyDelete
  7. ആഴവും പരപ്പും ഒരേപോലെ സമന്വയിക്കുന്ന കാവ്യബിംബങ്ങൾ

    ReplyDelete
  8. ബുദ്ധന്‍ ചിരിക്കുന്നുണ്ടാവുമോ?

    ReplyDelete
  9. ആഴമുള്ള വരികള്‍.. ഇഷ്ടപ്പെട്ടു ..

    ReplyDelete
  10. ഇന്നിന്റെ ഒരു കാവ്യ ബിംബം തന്നെ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന