Skip to main content

ഇന്ന്

ഇന്ന്
________

ഒരു കാലത്ത്
ബുദ്ധനും മുനിമാരും
യഥേഷ്ടം
തളിർത്ത്‌ കായ്ച്ചു കിടന്നിരുന്ന
തണൽ മരങ്ങൾ

അവരുപയോഗിക്കാതെ 
ഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു

ഒരു കാലത്ത് ബുദ്ധനിരുന്നിടം
ആരും തിരിഞ്ഞു നോക്കാതെ
മരത്തിന്റെ ചുവട്ടിൽ
തരിശു കിടക്കുന്നു

ഇലകളിൽ
തപസ്സിരിക്കുന്ന
കൊടുംവെയിൽ

മന്ദഹാസം ഇറ്റിയ
ചുണ്ടുകൾ ശാന്തത കൈവിട്ടു
വിശക്കുന്ന
കിളികളിലെയ്ക്ക് കരഞ്ഞു
ചേക്കേറിയിരിക്കുന്നു

ഇലയ്ക്കും വേരിനും ഇടയിൽ
നഷ്ടപ്പെട്ട തടികൾ തേടി
മരങ്ങൾ
കരിയിലകൾ കിളിർത്ത
വള്ളിച്ചെടികളായി
മണ്ണിൽ

മേഘങ്ങൾക്കും ഭൂമിയ്ക്കും
ഇടയിൽ
കാണാതെ പോകുന്ന
പ്രായമാകാത്ത
മഴത്തുള്ളികൾ

ഉമിനീരു വറ്റിയ മഴ

പ്രകൃതിയിൽ നിന്ന്
നിറങ്ങളെ അടർത്തി മാറ്റി
മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ
മതത്തിന്റെ മടിയിൽ ഇരുന്നു
കലാപങ്ങൾക്ക് പേരിടുന്നു

ഒരേ നിറമുള്ള
രക്തവും നിറമില്ലാത്ത കണ്ണുനീരും
ഒരു മതവും നോക്കാതെ പരസ്പരം
കെട്ടിപ്പുണർന്നു
ഇരകളെ പോലെ തെരുവിൽ

Comments

  1. ആഴമുള്ള ചിന്ത തൻ തേരേറി വരുന്ന ചന്തമുള്ള, ചിന്തനീയമായ വരികൾ ! എന്തു കൊണ്ടും അഭിനന്ദനമർഹിക്കുന്ന രചനാരീതി. വളരെയിഷ്ടമായി ഭായ്‌. എല്ലാ വിധ ഭാവുകങ്ങളും.


    ശുഭാശംസകൾ......






    ReplyDelete
  2. അവരുപയോഗിക്കാതെ
    ഉപേക്ഷിച്ചു പോയ
    കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
    മതങ്ങളായി
    മരങ്ങൾക്ക് മേലെ
    വളർന്നു നില്ക്കുന്നു

    വളരെ നന്നായിരിക്കുന്നു.
    മരങ്ങള്‍ക്കുമെലെ ഇനിയും വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു !

    ReplyDelete
  3. എഫ്ബി യില്‍ വായിച്ചിരുന്നു
    അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  4. മേഘങ്ങള്‍ക്കും ഭൂമിയ്ക്കും
    ഇടയില്‍ കാണാതെ പോകുന്ന
    പ്രായമാകാത്ത മഴത്തുള്ളികള്‍
    "ഉമിനീരു വറ്റിയ മഴ"
    നന്മകളുടെ വന്‍ മരങ്ങള്‍ കടപുഴകുകയും
    നന്മക്ക് വേണ്ടി രൂപികൃതമായവ
    തണല്‍ വെട്ടി മാറ്റി കൊടും വേനല്‍ നല്‍കുന്നു ..
    അര്‍ത്ഥങ്ങള്‍ നിറയുന്ന സമകാലിനമായ് വരികള്‍
    മനൊഹരം , നീറ്റലിലും വരികള്‍ സുന്ദരമാകുന്നു

    ReplyDelete
  5. മിനി പി സി4 July 2014 at 13:18

    ആഴമുള്ള ചിന്തകള്‍ ...നന്നായിരിക്കുന്നു .

    ReplyDelete
  6. പതിവുപോലെ...ഇതും അതി മനോഹരമായ ഭാവസാന്ദ്രമായ കവിത...

    ReplyDelete
  7. ആഴവും പരപ്പും ഒരേപോലെ സമന്വയിക്കുന്ന കാവ്യബിംബങ്ങൾ

    ReplyDelete
  8. ബുദ്ധന്‍ ചിരിക്കുന്നുണ്ടാവുമോ?

    ReplyDelete
  9. ആഴമുള്ള വരികള്‍.. ഇഷ്ടപ്പെട്ടു ..

    ReplyDelete
  10. ഇന്നിന്റെ ഒരു കാവ്യ ബിംബം തന്നെ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!