Skip to main content

ഋതുക്കളിൽ ചിലത് മാത്രം


പ്രായപൂർത്തി ആയി കഴിഞ്ഞാൽ
ശ്വസിക്കുന്ന വായുവിനു
ഇലയുടെ മണമാണ്
ആ ഇല  വരയ്ക്കുവാൻ
വിലയായി
ഒരു മരം മുഴുവൻ വേണമെന്നും
ഹേമന്തത്തിന്റെ നിറം
നിറയെ വേണമെന്നും
കടൽക്കരെ നിന്ന്  
വാശി പിടിച്ചത് അവളാണ്

അപ്പോൾ ഉപ്പു മാറ്റി  തിര കളഞ്ഞു
ഒരു കടലിനെ കായലാക്കുന്ന
തിരക്കിലായിരുന്നു അവൾ

അങ്ങിനെയാണ്
 നരച്ച മുടി വേരാക്കി
തലകീഴായി
ഒരു മരത്തിലേയ്ക്കു ഞാൻ
മതം മാറിയത്

അപ്പോൾ പൂത്തുലഞ്ഞത്
അവളാണ്
അത് കണ്ടാണ്‌
 കായലിനെ അവളുടെ
കണ്ണുകളോടെ ചേർത്ത്
രണ്ടു ഭാഗത്തേയ്ക്ക്  പിന്നി
ഒരു പുഴയാക്കി
ഞാൻ മാറ്റിയത്

ആ തിരക്കിനിടയിൽ ആണ്
അവൾ  ഒരു വസന്തത്തിന്റെ കൂടെ
ഒളിച്ചോടിയതും,
എന്നെ പുഴക്കരയിൽ
മറന്നു വച്ചതും

വസന്തം ബാക്കി വച്ച നിറം
എടുത്തു രക്തമാക്കി
ഒരു ശിശു ആയി
ശിശിരത്തിലെയ്ക്ക്
നിസ്സഹായനായി ഞാൻ
 തിരിച്ചു പോയത്,

അപ്പോൾ  വസന്തം മടുത്ത്
പുഴയെ ഉണക്കി
ഒരു കാറ്റത്ത് ഇട്ടു പാറ്റി  
മഴയാക്കുന്നുണ്ടായിരുന്നു
അവൾ
എന്റെ മരത്തിലെ
ഇലകളിലെ മഞ്ഞായി
മറ്റൊരു ഋതുവിന്റെ
പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ 

Comments

  1. എന്തിലും തൃപ്തി ലഭിക്കാതെ മനുഷ്യര്‍....

    ReplyDelete
  2. എന്റെ മരത്തിലെ
    ഇലകളിലെ മഞ്ഞായി
    മറ്റൊരു ഋതുവിന്റെ
    പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ .....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. തിരിമുറിയാത്ത കവിതപ്പെയ്ത്ത്
    ഒന്നാംതരം കാവ്യഭാവനകൾ....

    ReplyDelete
  4. അപ്പോൾ പൂത്തുലഞ്ഞത് അവളാണ്
    അത് കണ്ടാണ്‌ കായലിനെ അവളുടെ
    കണ്ണുകളോടെ ചേർത്ത്രണ്ടു ഭാഗത്തേയ്ക്ക്
    പിന്നിഒരു പുഴയാക്കി ഞാൻ മാറ്റിയത്

    ReplyDelete
  5. Nishwaasam..... murivukalilekku....thazhukumpole...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്