Skip to main content

ഋതുക്കളിൽ ചിലത് മാത്രം


പ്രായപൂർത്തി ആയി കഴിഞ്ഞാൽ
ശ്വസിക്കുന്ന വായുവിനു
ഇലയുടെ മണമാണ്
ആ ഇല  വരയ്ക്കുവാൻ
വിലയായി
ഒരു മരം മുഴുവൻ വേണമെന്നും
ഹേമന്തത്തിന്റെ നിറം
നിറയെ വേണമെന്നും
കടൽക്കരെ നിന്ന്  
വാശി പിടിച്ചത് അവളാണ്

അപ്പോൾ ഉപ്പു മാറ്റി  തിര കളഞ്ഞു
ഒരു കടലിനെ കായലാക്കുന്ന
തിരക്കിലായിരുന്നു അവൾ

അങ്ങിനെയാണ്
 നരച്ച മുടി വേരാക്കി
തലകീഴായി
ഒരു മരത്തിലേയ്ക്കു ഞാൻ
മതം മാറിയത്

അപ്പോൾ പൂത്തുലഞ്ഞത്
അവളാണ്
അത് കണ്ടാണ്‌
 കായലിനെ അവളുടെ
കണ്ണുകളോടെ ചേർത്ത്
രണ്ടു ഭാഗത്തേയ്ക്ക്  പിന്നി
ഒരു പുഴയാക്കി
ഞാൻ മാറ്റിയത്

ആ തിരക്കിനിടയിൽ ആണ്
അവൾ  ഒരു വസന്തത്തിന്റെ കൂടെ
ഒളിച്ചോടിയതും,
എന്നെ പുഴക്കരയിൽ
മറന്നു വച്ചതും

വസന്തം ബാക്കി വച്ച നിറം
എടുത്തു രക്തമാക്കി
ഒരു ശിശു ആയി
ശിശിരത്തിലെയ്ക്ക്
നിസ്സഹായനായി ഞാൻ
 തിരിച്ചു പോയത്,

അപ്പോൾ  വസന്തം മടുത്ത്
പുഴയെ ഉണക്കി
ഒരു കാറ്റത്ത് ഇട്ടു പാറ്റി  
മഴയാക്കുന്നുണ്ടായിരുന്നു
അവൾ
എന്റെ മരത്തിലെ
ഇലകളിലെ മഞ്ഞായി
മറ്റൊരു ഋതുവിന്റെ
പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ 

Comments

  1. എന്തിലും തൃപ്തി ലഭിക്കാതെ മനുഷ്യര്‍....

    ReplyDelete
  2. എന്റെ മരത്തിലെ
    ഇലകളിലെ മഞ്ഞായി
    മറ്റൊരു ഋതുവിന്റെ
    പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ .....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. തിരിമുറിയാത്ത കവിതപ്പെയ്ത്ത്
    ഒന്നാംതരം കാവ്യഭാവനകൾ....

    ReplyDelete
  4. അപ്പോൾ പൂത്തുലഞ്ഞത് അവളാണ്
    അത് കണ്ടാണ്‌ കായലിനെ അവളുടെ
    കണ്ണുകളോടെ ചേർത്ത്രണ്ടു ഭാഗത്തേയ്ക്ക്
    പിന്നിഒരു പുഴയാക്കി ഞാൻ മാറ്റിയത്

    ReplyDelete
  5. Nishwaasam..... murivukalilekku....thazhukumpole...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...