Skip to main content

ഒറ്റയാൻ തെങ്ങ്


സ്വന്തമായി
നല്ലൊരു നട്ടെല്ലുണ്ടായിട്ടും,
ഓല മേഞ്ഞ
കെട്ടുറപ്പുള്ളൊരു മേൽക്കൂര
കെട്ടിപ്പടുത്തിട്ടും,
മലയാളി എന്ന മേൽവിലാസം
അധ്വാനിച്ചു സമ്പാദിച്ചിട്ടും,
ഒറ്റത്തടിയുള്ള
ഒറ്റയാനായിപ്പോയതുകൊണ്ടാവും
ഏതു നിമിഷവും
മണ്ടരി  ആക്രമിച്ചേക്കാം  
എന്ന ഒറ്റക്കാരണം
പറഞ്ഞ്
ചുളുങ്ങിയിട്ടും
വളക്കൂറുള്ള കേരളത്തിന്റെ
റിയൽ എസ്റ്റേറ്റ്‌ കടലാസിൽ
എത്ര തെളിച്ചു വരച്ചിട്ടും,
തെങ്ങ്; വെറുമൊരു 
റബ്ബർകഷ്ണം വച്ച്
ഇപ്പോഴും നിഷ്കരുണം
മായ്ച്ചു കളയപ്പെടുന്നത്! 

Comments

  1. ലാഭക്കണ്ണല്ലേ പളുങ്കുപോലെ തെളങ്ങണത്‌!!!
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
  2. കേര’ളം
    കേര’ളം

    റബര്‍ വച്ച് ഉരച്ചാല്‍ മാഞ്ഞുപോകുന്ന ചില കാഴ്ച്ചകള്‍

    ReplyDelete
  3. ഒറ്റയാന്‍ തെങ്ങുപോലെ
    റബ്ബറിനെ പേടിച്ച്....

    ReplyDelete
  4. റബ്ബറിന്റെ നട്ടെല്ലാവുമ്പൊ വേൾഡ് ബാങ്കിന്റെ മുൻപിൽ ആവശ്യാനുസരണം, ജനത്തിനെക്കൊണ്ട് കുമ്പിട്ട് നിർത്തിക്കാമല്ലോ.പിന്നെ, പെട്രോളിനും,ഡീസലിനും,പാചക ഗ്യാസിനുമെല്ലാം വാണം വിട്ട പോലെ വിലകൂടി, ജനമെന്ന കഴുത മോങ്ങാനിരിക്കുവാ. റബ്ബറാവുമ്പൊപ്പിന്നെ അവറ്റകളുടെ തലേൽ തേങ്ങ വീണ്,മോങ്ങൽ അസഹ്യമാവുമെന്ന പേടിയും വേണ്ട. എപ്പടി...?

    നല്ല കവിത.ചിന്തനീയമായ വരികൾ.

    ശുഭാശംസകൾ....

    ReplyDelete
  5. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  6. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  7. തെങ്ങല്ല, നാം തന്നെ മായ്ക്കപ്പെടുകയല്ലേ ? എവിടെയാണ്, മലയാണ്മ ?. വേഷത്തിലോ,ഭക്ഷണത്തിലോ,രീതികളിലോ,ഭാഷയിലോ എവിടെയാണ് നാമുള്ളത് ??

    ReplyDelete
  8. റബ്ബർ വെച്ച് തെങ്ങ് മാച്ചുകളയുന്നു. ഈ കവിതയ്ക് ദിസ്റ്റങ്ങ്ഷൻ മാർക്ക്

    ReplyDelete
  9. റബ്ബർവെച്ച് ഒരു സംസ്കാരത്തെ മായ്ച്ചു കളയുന്നു ....
    നിരീക്ഷണം ഇഷ്ടമായി

    ReplyDelete
  10. കേരം തിങ്ങും നാട്ടില്‍ ജനിച്ചും...
    കോരാനായ് കഴിയുക യാണിന്നും
    നമ്മള്‍ കേമന്മാരായി ,,കഷ്ട്ടം!...rr

    ReplyDelete
  11. തെങ്ങല്ലാ, വയല്‍ വരെ നികത്തി ഞാനും വച്ച് റബ്ബര്‍.. എന്നെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ എന്തോ..?

    ReplyDelete
  12. താങ്ങ് വിലപോലുമില്ല...

    ReplyDelete
  13. സുന്ദരം ..ലളിതം...നല്ല നിരീക്ഷണം ...കവിത ഒരുപാടിഷ്ടായി ..

    ReplyDelete
  14. നമ്മുടെ മാവും പൂക്കും ഒരുനാൾ.........!

    ReplyDelete
  15. നട്ടെല്ലില്ലാത്ത മറ്റൊരു മല്ലൂന്റവിടെ ഒരു തെങ്ങ്
    മുളച്ചാൽ വേറൊരു മലയാളിക്കെന്ത് കാര്യം ...അല്ലെ

    ReplyDelete
  16. നല്ല കവിത.
    അര്‍ത്ഥ സമ്പുഷ്ടം.
    വര്‍ത്തമാനം.
    വിമര്‍ശനാത്മകം.
    ചിന്തോദ്ദീപകം

    ReplyDelete
  17. വായനയ്ക്ക് അഭിപ്രായത്തിനു എല്ലാ സുമനസ്സുകൾക്കും നന്ദിപൂർവ്വം സ്നേഹത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി