Skip to main content

ഒറ്റയാൻ തെങ്ങ്


സ്വന്തമായി
നല്ലൊരു നട്ടെല്ലുണ്ടായിട്ടും,
ഓല മേഞ്ഞ
കെട്ടുറപ്പുള്ളൊരു മേൽക്കൂര
കെട്ടിപ്പടുത്തിട്ടും,
മലയാളി എന്ന മേൽവിലാസം
അധ്വാനിച്ചു സമ്പാദിച്ചിട്ടും,
ഒറ്റത്തടിയുള്ള
ഒറ്റയാനായിപ്പോയതുകൊണ്ടാവും
ഏതു നിമിഷവും
മണ്ടരി  ആക്രമിച്ചേക്കാം  
എന്ന ഒറ്റക്കാരണം
പറഞ്ഞ്
ചുളുങ്ങിയിട്ടും
വളക്കൂറുള്ള കേരളത്തിന്റെ
റിയൽ എസ്റ്റേറ്റ്‌ കടലാസിൽ
എത്ര തെളിച്ചു വരച്ചിട്ടും,
തെങ്ങ്; വെറുമൊരു 
റബ്ബർകഷ്ണം വച്ച്
ഇപ്പോഴും നിഷ്കരുണം
മായ്ച്ചു കളയപ്പെടുന്നത്! 

Comments

  1. ലാഭക്കണ്ണല്ലേ പളുങ്കുപോലെ തെളങ്ങണത്‌!!!
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
  2. കേര’ളം
    കേര’ളം

    റബര്‍ വച്ച് ഉരച്ചാല്‍ മാഞ്ഞുപോകുന്ന ചില കാഴ്ച്ചകള്‍

    ReplyDelete
  3. ഒറ്റയാന്‍ തെങ്ങുപോലെ
    റബ്ബറിനെ പേടിച്ച്....

    ReplyDelete
  4. റബ്ബറിന്റെ നട്ടെല്ലാവുമ്പൊ വേൾഡ് ബാങ്കിന്റെ മുൻപിൽ ആവശ്യാനുസരണം, ജനത്തിനെക്കൊണ്ട് കുമ്പിട്ട് നിർത്തിക്കാമല്ലോ.പിന്നെ, പെട്രോളിനും,ഡീസലിനും,പാചക ഗ്യാസിനുമെല്ലാം വാണം വിട്ട പോലെ വിലകൂടി, ജനമെന്ന കഴുത മോങ്ങാനിരിക്കുവാ. റബ്ബറാവുമ്പൊപ്പിന്നെ അവറ്റകളുടെ തലേൽ തേങ്ങ വീണ്,മോങ്ങൽ അസഹ്യമാവുമെന്ന പേടിയും വേണ്ട. എപ്പടി...?

    നല്ല കവിത.ചിന്തനീയമായ വരികൾ.

    ശുഭാശംസകൾ....

    ReplyDelete
  5. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  6. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  7. തെങ്ങല്ല, നാം തന്നെ മായ്ക്കപ്പെടുകയല്ലേ ? എവിടെയാണ്, മലയാണ്മ ?. വേഷത്തിലോ,ഭക്ഷണത്തിലോ,രീതികളിലോ,ഭാഷയിലോ എവിടെയാണ് നാമുള്ളത് ??

    ReplyDelete
  8. റബ്ബർ വെച്ച് തെങ്ങ് മാച്ചുകളയുന്നു. ഈ കവിതയ്ക് ദിസ്റ്റങ്ങ്ഷൻ മാർക്ക്

    ReplyDelete
  9. റബ്ബർവെച്ച് ഒരു സംസ്കാരത്തെ മായ്ച്ചു കളയുന്നു ....
    നിരീക്ഷണം ഇഷ്ടമായി

    ReplyDelete
  10. കേരം തിങ്ങും നാട്ടില്‍ ജനിച്ചും...
    കോരാനായ് കഴിയുക യാണിന്നും
    നമ്മള്‍ കേമന്മാരായി ,,കഷ്ട്ടം!...rr

    ReplyDelete
  11. തെങ്ങല്ലാ, വയല്‍ വരെ നികത്തി ഞാനും വച്ച് റബ്ബര്‍.. എന്നെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ എന്തോ..?

    ReplyDelete
  12. താങ്ങ് വിലപോലുമില്ല...

    ReplyDelete
  13. സുന്ദരം ..ലളിതം...നല്ല നിരീക്ഷണം ...കവിത ഒരുപാടിഷ്ടായി ..

    ReplyDelete
  14. നമ്മുടെ മാവും പൂക്കും ഒരുനാൾ.........!

    ReplyDelete
  15. നട്ടെല്ലില്ലാത്ത മറ്റൊരു മല്ലൂന്റവിടെ ഒരു തെങ്ങ്
    മുളച്ചാൽ വേറൊരു മലയാളിക്കെന്ത് കാര്യം ...അല്ലെ

    ReplyDelete
  16. നല്ല കവിത.
    അര്‍ത്ഥ സമ്പുഷ്ടം.
    വര്‍ത്തമാനം.
    വിമര്‍ശനാത്മകം.
    ചിന്തോദ്ദീപകം

    ReplyDelete
  17. വായനയ്ക്ക് അഭിപ്രായത്തിനു എല്ലാ സുമനസ്സുകൾക്കും നന്ദിപൂർവ്വം സ്നേഹത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം