Skip to main content

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Comments

  1. ജീവിതമധുരം നുണയുന്നവർക്ക്.......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം നന്ദി ഈ കയ്യൊപ്പും വരവും അഭിപ്രായവും വളരെ സന്തോഷം തരുന്നവയാണ്

      Delete
  2. ഇഷ്ടപ്പെട്ടു ഈ നല്ലമിട്ടായി!!

    ReplyDelete
    Replies
    1. അജിത്ഭായ് ഈ വാക്കുകൾ തുടക്കം മുതൽ കിട്ടുന്ന പ്രോത്സാഹനം നന്ദി സ്നേഹത്തോടെ

      Delete
  3. ഈ മിഠായി ഷുഗർ ചേർന്നതാണെങ്കിലും പ്രമേഹം വരില്ല തീർച്ച

    ReplyDelete
    Replies
    1. നിധീഷ് വളരെ സന്തോഷം ഓരോ വായനക്കും അതിനുള്ള തുടർ പ്രോത്സാഹനത്തിനും നന്ദി

      Delete
  4. Adharathil pallumala........???

    ReplyDelete
    Replies
    1. മുല്ലപ്പൂ പല്ലിലൊ മുകൂറ്റി കവിളിലോ പല്ലും ഒരു മാല തന്നെ കെട്ടി ചിരിയിൽ കുറുകെ ഇട്ടാൽ നന്ദി അനുരാജ് വായനക്ക് സംശയത്തിനു

      Delete
  5. സ്നേഹമിഠായിക്ക് എന്തെല്ലാം രസങ്ങള്‍.

    ReplyDelete
    Replies
    1. റാംജി ഭായ് സന്തോഷം സ്നേഹം നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. Replies
    1. അനീഷ്‌ വളരെ സന്തോഷം ഓരോ വായനയും അതിനു തരുന്ന വിലയേറിയ അഭിപ്രായം സ്നേഹപൂർവ്വം നന്ദി

      Delete
  7. "ഇമയുടെ കവറിൽ” .... ഇമതൻ പോളയിൽ എന്നായിരുന്നുവെങ്കിൽ ആംഗലേയ പദം ഒഴിവാക്കാമായിരുന്നു...

    ReplyDelete
    Replies
    1. വിനു വേട്ട വളരെ പ്രസക്തായ കാര്യം ആണ് ചൂണ്ടിക്കാട്ടിയത് എനിക്ക് തോന്നിയ ഒരു ആശയക്കുഴപ്പം ആണ് അത് ഒഴിവാക്കുവാൻ കാരണം ഇമ എന്ന് പറയുന്നത് കണ്‍ പീലി കൂടി ചെര്ന്നതാണോ അതോ പോള മാത്രം ആണോ എന്നൊരു ഡൌട്ട് തോന്നി പിന്നെ ചിന്തിച്ചപ്പോൾ മിട്ടായിക്ക് (ഞാൻ ഉദ്ദേശിച്ചത് ഇമ എന്നാ വാക്കായിരുന്നു ) ഇമ എന്നുള്ളതിനേക്കാൾ കവര (മിട്ടായി കവർ) അല്ലെ യോജിച്ചത് എന്ന് തോന്നി അപ്പോൾ അവിചാരിതമായി ചുള്ളിക്കാടിന്റെ ഷവർ എന്ന കവിത വായിക്കുകയും ചെയ്തു എങ്കിൽ കിടക്കട്ടെ കവർ എന്ന് തീരുമാനിച്ചതാണ് പക്ഷെ വിനുവേട്ടൻ പറഞ്ഞപ്പോൾ മാറ്റിയാൽ എന്താ എന്ന് എനിക്കും പുനര്വിചാരം ഉണ്ടായി എന്തായാലും ഇപ്പൊ ഇങ്ങനെ കിടക്കട്ടെ എന്ന് മടിച്ചു വിട്ടതാണ് പ്രത്യേക നന്ദി വിനു വേട്ട ഇത്തരം ക്രീയാത്മകമായ നിര്ദേശത്തിനു പിന്നെ വായനക്കും വരവിനും സന്തോഷം സ്നേഹം

      Delete
  8. മധുരമിട്ടായി

    ReplyDelete
    Replies
    1. ഡോക്ടര വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു

      Delete
  9. പഞ്ഞിമിട്ടായി .

    ReplyDelete
    Replies
    1. നീലിമ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  10. ജീവിതത്തിലെ മിട്ടായി ഭാവങ്ങൾ ...
    നല്ല രസമുണ്ട് ...ആശംസകൾ

    ReplyDelete
    Replies
    1. അശ്വതി വളരെ സന്തോഷം അഭിപ്രായത്തിനു വായനക്ക് നന്ദിയോടെ

      Delete
  11. വിയര്‍പ്പിന്‍റെ വിലയും
    സ്നേഹത്തിന്‍റെ മധുരവും.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദി

      Delete
  12. കാഴ്ച മിട്ടായിയാണ് എനിക്ക് ഏറെയിഷ്ടം.

    ReplyDelete
    Replies
    1. നന്ദി ശശി ഭായ് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  13. ആ മാംസമിട്ടായിഷ്ട്ടായിട്ടാ‍ാ

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം നന്ദി

      Delete
  14. എല്ലാ മിട്ടായിയും കൂടി നീയെനിക്കൊരു സ്നേഹ മിട്ടായി :)

    ReplyDelete
    Replies
    1. ആർഷ വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  15. ഭായീടെ കാവ്യ മിഠായി അസ്സലായി.

    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...