Skip to main content

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട്
ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി

ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത്
പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി

കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി
ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി

പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി

പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത്
ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

Comments

  1. ഭാഗ്യം
    അപ്പഴേയ്ക്കും മനുഷ്യര്‍ ഇല്ലാതെയായി

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവിലും സന്തോഷം മാത്രം അത് ഒട്ടും കുറയുന്നില്ല കൂടുന്നു എന്ന് പ്രത്യേകം പറഞ്ഞു കൊണ്ട് തന്നെ നന്ദിയോടെ

      Delete
  2. prakrithi chooshanaththinethire
    nalla kavitha

    ReplyDelete
    Replies
    1. നന്ദി നിധീഷ് വളരെ സന്തോഷം

      Delete
  3. അവസാനം എല്ലാം മരുഭൂമിയിൽ ഉരുകിത്തീർന്നു.......
    അവിടെ നല്ലവനെന്നോ,കള്ളപ്പണക്കാരനെന്നോ ഭേദമില്ലായിരുന്നു...
    ആയിരക്കണക്കിന് വർഷങ്ങൾ മലയാളം മരുഭൂമിയായിക്കിടന്നു...

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ വികാരം പങ്കു വച്ചതിനു നന്ദി

      Delete
  4. പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി എന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിൽ ഉന്നതനിലവാരം പുലർത്തുന്ന കവിതയെന്ന് ഒരു സംശയവുമില്ലാതെ പറയാനാവുമായിരുന്നു എന്ന് തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഒരു അവിഹിത ഗര്ഭം ആണെങ്കിലും അലസിപ്പികേണ്ടി വരുന്ന മാനസിക അവസ്ഥ ഓർത്തു ഞാൻ മൌനം ധരിക്കട്ടെ പക്ഷെ ഇനി എഴുതുന്ന വരികളിൽ അങ്ങിനെ ഒരു അബദ്ധം സംഭവിക്കാതെ നോക്കാം വളരെ നന്ദി മനസ്സ് നിറഞ്ഞ സ്നേഹത്തോടെ

      Delete
  5. Replies
    1. ഡോക്ടര വളരെ നന്ദി സന്തോഷം വായനക്ക് അഭിപ്രായത്തിനു അഭിപ്രായം തരുന്ന പ്രോത്സാഹനത്തിനു

      Delete
  6. ദുര മൂത്ത് നമ്മള്‍ക്ക് ...പുഴ കറുത്തു ..മാനം ഇരുണ്ടു ..കടല്‍ വറ്റി...ലോകാവസാനം അടുത്തു.

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ വായനക്ക് അഭിപ്രായത്തിനു സന്തോഷ പൂർവ്വം

      Delete
  7. കുറേ കാലം കഴിഞ്ഞാല്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും...'പുഴ എന്നൊരു സംഭവം ഉണ്ടായിരുന്നു' എന്ന്...

    ReplyDelete
    Replies
    1. സംഗീത് സിനിമയുടെ ലോകത്ത് തിരക്കിലാണെങ്കിലും ഇന്നും പ്രകൃതിയോടുള്ള ഇഷ്ടം കുറയുന്നില്ല അതിൽ വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു നന്ദി സന്തോഷം

      Delete
  8. കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
    കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

    പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

    ReplyDelete
    Replies
    1. മുരളി ഭായ് ഈ വരവ് വായന അഭിപ്രായം അത് നല്കുന്ന ഊര്ജം വളരെ വലുതാണ്‌ സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

      Delete
  9. എമർജൻസി വിളക്കുമായി ഒരു സൂര്യൻ എത്രയും വേഗമെത്തട്ടെ

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന