Skip to main content

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട്
ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി

ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത്
പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി

കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി
ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി

പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി

പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത്
ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

Comments

  1. ഭാഗ്യം
    അപ്പഴേയ്ക്കും മനുഷ്യര്‍ ഇല്ലാതെയായി

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവിലും സന്തോഷം മാത്രം അത് ഒട്ടും കുറയുന്നില്ല കൂടുന്നു എന്ന് പ്രത്യേകം പറഞ്ഞു കൊണ്ട് തന്നെ നന്ദിയോടെ

      Delete
  2. prakrithi chooshanaththinethire
    nalla kavitha

    ReplyDelete
    Replies
    1. നന്ദി നിധീഷ് വളരെ സന്തോഷം

      Delete
  3. അവസാനം എല്ലാം മരുഭൂമിയിൽ ഉരുകിത്തീർന്നു.......
    അവിടെ നല്ലവനെന്നോ,കള്ളപ്പണക്കാരനെന്നോ ഭേദമില്ലായിരുന്നു...
    ആയിരക്കണക്കിന് വർഷങ്ങൾ മലയാളം മരുഭൂമിയായിക്കിടന്നു...

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ വികാരം പങ്കു വച്ചതിനു നന്ദി

      Delete
  4. പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി എന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിൽ ഉന്നതനിലവാരം പുലർത്തുന്ന കവിതയെന്ന് ഒരു സംശയവുമില്ലാതെ പറയാനാവുമായിരുന്നു എന്ന് തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഒരു അവിഹിത ഗര്ഭം ആണെങ്കിലും അലസിപ്പികേണ്ടി വരുന്ന മാനസിക അവസ്ഥ ഓർത്തു ഞാൻ മൌനം ധരിക്കട്ടെ പക്ഷെ ഇനി എഴുതുന്ന വരികളിൽ അങ്ങിനെ ഒരു അബദ്ധം സംഭവിക്കാതെ നോക്കാം വളരെ നന്ദി മനസ്സ് നിറഞ്ഞ സ്നേഹത്തോടെ

      Delete
  5. Replies
    1. ഡോക്ടര വളരെ നന്ദി സന്തോഷം വായനക്ക് അഭിപ്രായത്തിനു അഭിപ്രായം തരുന്ന പ്രോത്സാഹനത്തിനു

      Delete
  6. ദുര മൂത്ത് നമ്മള്‍ക്ക് ...പുഴ കറുത്തു ..മാനം ഇരുണ്ടു ..കടല്‍ വറ്റി...ലോകാവസാനം അടുത്തു.

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ വായനക്ക് അഭിപ്രായത്തിനു സന്തോഷ പൂർവ്വം

      Delete
  7. കുറേ കാലം കഴിഞ്ഞാല്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും...'പുഴ എന്നൊരു സംഭവം ഉണ്ടായിരുന്നു' എന്ന്...

    ReplyDelete
    Replies
    1. സംഗീത് സിനിമയുടെ ലോകത്ത് തിരക്കിലാണെങ്കിലും ഇന്നും പ്രകൃതിയോടുള്ള ഇഷ്ടം കുറയുന്നില്ല അതിൽ വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു നന്ദി സന്തോഷം

      Delete
  8. കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
    കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

    പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

    ReplyDelete
    Replies
    1. മുരളി ഭായ് ഈ വരവ് വായന അഭിപ്രായം അത് നല്കുന്ന ഊര്ജം വളരെ വലുതാണ്‌ സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

      Delete
  9. എമർജൻസി വിളക്കുമായി ഒരു സൂര്യൻ എത്രയും വേഗമെത്തട്ടെ

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.