Skip to main content

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം
ഇരുട്ടുന്ന നേരങ്ങളിൽ
പല സമയങ്ങളിലായി
വന്നു കിടക്കുന്നുണ്ട്
ചില കണ്ണുകൾ
ചില കാലുകൾ
പല തലകൾ

തലകൾ എണ്ണി നോക്കിയാൽ
രാവണൻ ആയേക്കാം
അവയിൽ ചിലത്
ബുദ്ധമതം വരെ
സ്വീകരിച്ചിരിക്കാം
എന്നാലും അതിൽ ഒന്ന്
രാമന്റേതാകാം
അതെല്ലാം ഒരു കഴുത്തിലൊതുക്കി
ഒരു കട്ടിലിൽ
ഉറക്കാൻ കിടത്തിയേക്കാം

കട്ടിൽ ഒരു ഘടികാരമായി
മാറിയേക്കാം
ഉറക്കം ഒരു സീതയെ പോലെ
അകലേ അലഞ്ഞേക്കാം
അതറിഞ്ഞു കണ്ണുകൾ
തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം
അവ വെറുതെ
ഒരു കണ്‍പോള പുതച്ചേക്കാം

അത് ഉറക്കം എന്ന്
തെറ്റിദ്ധരിച്ചേക്കാം
അത് കണ്ടു മണിക്കൂറുകൾ
കടന്നു വന്നേക്കാം
അവയുമായി
ഒരു  അഭിശപ്ത നിമിഷത്തിൽ
ഇണ ചേർന്ന് പോയേക്കാം
അവ നിമിഷസൂചികളേക്കാൾ
വേഗത്തിലോടുന്ന
കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം
അവ മുട്ടിലിഴഞ്ഞു
ഏതോ അലാറം
തട്ടിപ്പൊട്ടിച്ചേക്കാം

അത് കേട്ട് രണ്ടു സൂചികൾ
പിടഞ്ഞു എഴുന്നേറ്റേക്കാം
അത് കട്ടിലിന്റെ രണ്ടു കാലുകൾ
അടർത്തി എടുത്തു
നടന്നു പോയേക്കാം
ഒരു കുളി കഴിഞ്ഞു
കുളിമുറി പോലെ
പുറത്തേക്കു വന്നേക്കാം
അപ്പോൾ തുവർത്താൻ
വിട്ടു പോയ ഒരു തലയിൽ
ഗർഭനിരോധന ഉറപോലെ
ഉപയോഗിക്കേണ്ടിയിരുന്ന
ഭാര്യയുടെ  രൂപം
തെളിഞ്ഞു വന്നേക്കാം
അത് ഉറപോലെ തന്നെ
ഗർഭിണി ആയിരിക്കാം
അപ്പോൾ അത്
ഉപയോഗിച്ച ഉറപോലെ
വലിച്ചെറിയേണ്ടിയിരുന്ന
രാവണ സമൂഹം
ഓർമ വന്നേക്കാം

തല അപ്പോഴും രാമന്റെതായേക്കാം
ആ തല സീതയെ  പോലെ
തുവർത്തി കളഞ്ഞേക്കാം
ബാക്കിതലകൾ പേന പോലെ
ഉപയോഗിക്കുവാൻ
എടുത്തു കഴുത്തിൽ  കുത്തി
പുറത്തേക്കു പോയേക്കാം
അപ്പോഴും അയാൾ
ലൈംഗിക സാക്ഷരത
നേടുവാൻ ശ്രമിക്കുന്ന
ഒരു ഭർത്താവുദ്യോഗസ്ഥൻ
ആയിരുന്നിരിക്കാം!

Comments

  1. Bharthaavu udyogasthan! :)
    Aashamsakal.

    ReplyDelete
  2. ഇങ്ങനെയൊക്കെ ആണോ ഒരു ഭര്‍ത്താവുദ്യോഗസ്തന്‍ ചിന്തിക്കുക?
    ആശയം വ്യക്തമായില്ല. !!

    ReplyDelete
    Replies
    1. ഒരു ജൈവ ഗർഭനിരോധന ഉറപോലെ സ്ത്രീകളെ ഉപയോഗിച്ച് അന്നും ഇന്നും വലിച്ചെറിയുന്ന സമൂഹം ഉണ്ടെന്നു തോന്നി ബാലു
      അതാണ് അവ്യക്തമായി അത് പകർത്താൻ ശ്രമിച്ചത്‌
      വായനക്ക് അഭിപ്രായത്തിനും നന്ദി സുഹൃത്തേ

      Delete
  3. സീതയും രാമനും ജീവിക്കുന്നു.ഇന്നും, ഇനി നാളെയും

    ReplyDelete
    Replies
    1. നന്ദി കാത്തി അന്നും ഇന്നും ഒരു പക്ഷെ എന്നും

      Delete
  4. വായിച്ചു - ആസ്വദിച്ചു. കൂടുതൽ വിലയിരുത്താൻ അറിയില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് ഈ വായന പ്രോത്സാഹനം തന്നെ ഏറ്റവും വല്യ സന്തോഷം പ്രചോദനം

      Delete
  5. ഓരോ ഘണ്ടികയിലും കവിതയുടെ ഓരോരോ സ്പാര്ക്കുകള്.....നന്നായി.....

    ReplyDelete
    Replies
    1. നന്ദി അനുരാജ് ഈ ഓരോ വായനക്ക് വാക്കുകൾക്ക്

      Delete
  6. എന്റെ ബുദ്ധി പരിധിയ്ക് മനസിലാവാത്ത കവിത ........

    കവിതയിൽ സൂചനകളും വ്യംഗ്യങ്ങളും ഒക്കെ ആവശ്യമാണ്. എന്നാൽ അധികമായാൽ അതൊരു കടംകഥ പോല തോന്നും. ഒരാസ്വാദകന്റെ അഭിപ്രായം ആയി കരുതിയാൽ മതി

    ReplyDelete
    Replies
    1. പരിധി ഇല്ലാതെ അഭിപ്രായം സ്വീകരിക്കുന്നു ബുദ്ധിയുടെ പരിധി ഇല്ലാത്ത ലോകത്ത് ഹൃദയത്തിന്റെ പരിമിതികളെ ഞാൻ മനസിലാക്കുന്നു നന്ദി നിധീഷ് തീര്ച്ചയായും അടുത്ത പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാം

      Delete
  7. ഭര്‍ത്താവു വേഷക്കാര്‍ എന്നും പറയാം. അല്ലേ?

    ReplyDelete
    Replies
    1. അതെ അജിത്‌ ഭായ് ഭർത്താവായി തെറ്റിധരിക്കപ്പെടുന്നവർ നന്ദി അജിത്ഭായ്

      Delete
  8. ചില ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയും. സമൂഹത്തിലെ ചില അപ്രിയ സത്യങ്ങള്‍ . എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവരും ഭർത്താക്കൻ മാരാകുന്നില്ല അതിനുള്ള യോഗ്യതയോ അറിവോ പലരും നേടുന്നില്ല അത് മനസ്സിലാക്കുവാൻ അതിനു ശ്രമിക്കുന്ന പുരുഷനും സ്ത്രീകളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട് നന്ദി വായനക്ക് പ്രോത്സാഹനത്തിനു

      Delete
  9. ഇത്ര മോശം അഭിപ്രായമാണോ ഒരാള്‍ക്ക്‌ ഭാര്യയോട്‌ തോന്നുന്നത്?
    എനിക്ക് മനസ്സിലായില്ല കേട്ടോ അതുകൊണ്ടാ ചോദിച്ചത്.

    ReplyDelete
    Replies
    1. ഭാര്യയോടുള്ള അഭിപ്രായമല്ല അത് ഒരു വിവാഹ വാഗ്ദാനം കിട്ടിയാൽ അയാളെ എന്ത് കൊണ്ട് ഭർത്താവായി കാണുന്നു വീണു പോകുന്നു പിന്നെ എന്ത് കൊണ്ട് ഉപേക്ഷിക്കപ്പെടുന്നു? അത് പീഡനം ആകുന്നു ഒരു ഉറയെക്കാൾ വിലക്കുറവിൽ സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നില്ലേ എന്നൊരു സംശയം തോന്നി വായനക്ക് നന്ദി അക്ക

      Delete
  10. ഗർഭനിരോധന ഉറപോലെ
    ഉപയോഗിക്കേണ്ടിയിരുന്ന
    ഒരു ഭാര്യയുടെ രൂപം
    തെളിഞ്ഞു വന്നേക്കാം..

    Good !!

    ReplyDelete
    Replies
    1. കീയക്കുട്ടി നന്ദി വായനക്ക് അഭിപ്രായത്തിന്

      Delete
  11. Replies
    1. വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു ബ്ലോഗ്ഗിനു വെളിയിൽ ഇങ്ങനെ ഒരു പരിചയപ്പെടുത്തലും ആദ്യമായി വളരെ സന്തോഷം

      Delete
  12. വരികൾക്കിടയിൽ നിന്നുമാണിവിടെയെതിയത്
    പോയാൽ അത് നഷ്ടമാകില്ല എന്ന് പറഞ്ഞത്
    തികച്ചും സത്യായി തോന്നി. നിശ്വാസം ഒരു ചെറിയ ആശ്വാസം കൊള്ളാം
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. ഏരിയൽ മാഷെ വളരെ സന്തോഷം ഈ വരവിനു ബ്ലോഗ്ഗിനു പൊതുവെ നല്കുന്ന പ്രോത്സാഹനത്തിനു ഈ വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  13. കലികാലമിത്!
    ആ സുര ഭാവങ്ങള്‍ പലതു
    നമ്മിലെ നമ്മെ പോലും
    തിരിച്ചറിയാനാകാത്ത വിധം
    ഭാസുരമെന്നു പലരാലും
    തെറ്റിദ്ധരിക്ക്യപ്പെട്ടത്‌!! rr

    ReplyDelete
    Replies
    1. വളരെ ശരിയാണ് സ്വയം മനസ്സിലാക്കുവാൻ പോലും കഴിയാത്ത പലരും മറ്റുള്ളവരെ അളക്കാൻ ശ്രമിക്കാറുണ്ട്
      നന്ദി റിഷ വായനക്കും അഭിപ്രായത്തിനും

      Delete
  14. ഭര്‍ത്താവുദ്യോഗം!! ശക്തമായ പല വരികള്‍. പക്ഷെ -മൊത്തത്തില്‍ വായനയില്‍ മനസിലാകുക ഒരു ഭര്‍ത്താവ് ചിന്തിക്കുന്നതായി ആണ് -അങ്ങനെ അല്ലാലോ ഉദ്ദേശിച്ചത്? ചില വരികള്‍ തിരുത്തിയാല്‍ ചിലപ്പോ ശരിയായേക്കും .... :) ആശംസകള്‍

    ReplyDelete
    Replies
    1. ഭർത്താവ് മാത്രമേ ഉള്ളൂ ഇതിൽ ...ചിന്തിക്കുന്നതും അയാൾ തന്നെ അതിനു സമൂഹത്തിൽ നിന്ന് ഊര്ജം ഉൾക്കൊള്ളുന്നു തെറ്റും അവിടെ കെട്ടി വയ്ക്കുന്നു അത്ര തന്നെ നന്ദി ആർഷ വായനക്ക് അഭിപ്രായത്തിനു

      Delete
  15. Replies
    1. നന്ദി സുഹൃത്തേ ഈ കടന്നു വരവിനു വായനക്ക് ആശംസക്ക്

      Delete

  16. ബൈജു ഭായ്,

    നല്ല കവിത.ഇടയ്ക്കൊക്കെ മനസ്സിലാക്കാൻ പ്രയാസപ്പെട്ടു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അഭിപ്രായത്തിനു

      Delete
  17. Dear poet .This poem takes the reader to regions familiar to and frequented by man in our mundane world .The title itself signifies the gist of the poem . Congratulation

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...