Skip to main content

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം
ഇരുട്ടുന്ന നേരങ്ങളിൽ
പല സമയങ്ങളിലായി
വന്നു കിടക്കുന്നുണ്ട്
ചില കണ്ണുകൾ
ചില കാലുകൾ
പല തലകൾ

തലകൾ എണ്ണി നോക്കിയാൽ
രാവണൻ ആയേക്കാം
അവയിൽ ചിലത്
ബുദ്ധമതം വരെ
സ്വീകരിച്ചിരിക്കാം
എന്നാലും അതിൽ ഒന്ന്
രാമന്റേതാകാം
അതെല്ലാം ഒരു കഴുത്തിലൊതുക്കി
ഒരു കട്ടിലിൽ
ഉറക്കാൻ കിടത്തിയേക്കാം

കട്ടിൽ ഒരു ഘടികാരമായി
മാറിയേക്കാം
ഉറക്കം ഒരു സീതയെ പോലെ
അകലേ അലഞ്ഞേക്കാം
അതറിഞ്ഞു കണ്ണുകൾ
തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം
അവ വെറുതെ
ഒരു കണ്‍പോള പുതച്ചേക്കാം

അത് ഉറക്കം എന്ന്
തെറ്റിദ്ധരിച്ചേക്കാം
അത് കണ്ടു മണിക്കൂറുകൾ
കടന്നു വന്നേക്കാം
അവയുമായി
ഒരു  അഭിശപ്ത നിമിഷത്തിൽ
ഇണ ചേർന്ന് പോയേക്കാം
അവ നിമിഷസൂചികളേക്കാൾ
വേഗത്തിലോടുന്ന
കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം
അവ മുട്ടിലിഴഞ്ഞു
ഏതോ അലാറം
തട്ടിപ്പൊട്ടിച്ചേക്കാം

അത് കേട്ട് രണ്ടു സൂചികൾ
പിടഞ്ഞു എഴുന്നേറ്റേക്കാം
അത് കട്ടിലിന്റെ രണ്ടു കാലുകൾ
അടർത്തി എടുത്തു
നടന്നു പോയേക്കാം
ഒരു കുളി കഴിഞ്ഞു
കുളിമുറി പോലെ
പുറത്തേക്കു വന്നേക്കാം
അപ്പോൾ തുവർത്താൻ
വിട്ടു പോയ ഒരു തലയിൽ
ഗർഭനിരോധന ഉറപോലെ
ഉപയോഗിക്കേണ്ടിയിരുന്ന
ഭാര്യയുടെ  രൂപം
തെളിഞ്ഞു വന്നേക്കാം
അത് ഉറപോലെ തന്നെ
ഗർഭിണി ആയിരിക്കാം
അപ്പോൾ അത്
ഉപയോഗിച്ച ഉറപോലെ
വലിച്ചെറിയേണ്ടിയിരുന്ന
രാവണ സമൂഹം
ഓർമ വന്നേക്കാം

തല അപ്പോഴും രാമന്റെതായേക്കാം
ആ തല സീതയെ  പോലെ
തുവർത്തി കളഞ്ഞേക്കാം
ബാക്കിതലകൾ പേന പോലെ
ഉപയോഗിക്കുവാൻ
എടുത്തു കഴുത്തിൽ  കുത്തി
പുറത്തേക്കു പോയേക്കാം
അപ്പോഴും അയാൾ
ലൈംഗിക സാക്ഷരത
നേടുവാൻ ശ്രമിക്കുന്ന
ഒരു ഭർത്താവുദ്യോഗസ്ഥൻ
ആയിരുന്നിരിക്കാം!

Comments

  1. Bharthaavu udyogasthan! :)
    Aashamsakal.

    ReplyDelete
  2. ഇങ്ങനെയൊക്കെ ആണോ ഒരു ഭര്‍ത്താവുദ്യോഗസ്തന്‍ ചിന്തിക്കുക?
    ആശയം വ്യക്തമായില്ല. !!

    ReplyDelete
    Replies
    1. ഒരു ജൈവ ഗർഭനിരോധന ഉറപോലെ സ്ത്രീകളെ ഉപയോഗിച്ച് അന്നും ഇന്നും വലിച്ചെറിയുന്ന സമൂഹം ഉണ്ടെന്നു തോന്നി ബാലു
      അതാണ് അവ്യക്തമായി അത് പകർത്താൻ ശ്രമിച്ചത്‌
      വായനക്ക് അഭിപ്രായത്തിനും നന്ദി സുഹൃത്തേ

      Delete
  3. സീതയും രാമനും ജീവിക്കുന്നു.ഇന്നും, ഇനി നാളെയും

    ReplyDelete
    Replies
    1. നന്ദി കാത്തി അന്നും ഇന്നും ഒരു പക്ഷെ എന്നും

      Delete
  4. വായിച്ചു - ആസ്വദിച്ചു. കൂടുതൽ വിലയിരുത്താൻ അറിയില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് ഈ വായന പ്രോത്സാഹനം തന്നെ ഏറ്റവും വല്യ സന്തോഷം പ്രചോദനം

      Delete
  5. ഓരോ ഘണ്ടികയിലും കവിതയുടെ ഓരോരോ സ്പാര്ക്കുകള്.....നന്നായി.....

    ReplyDelete
    Replies
    1. നന്ദി അനുരാജ് ഈ ഓരോ വായനക്ക് വാക്കുകൾക്ക്

      Delete
  6. എന്റെ ബുദ്ധി പരിധിയ്ക് മനസിലാവാത്ത കവിത ........

    കവിതയിൽ സൂചനകളും വ്യംഗ്യങ്ങളും ഒക്കെ ആവശ്യമാണ്. എന്നാൽ അധികമായാൽ അതൊരു കടംകഥ പോല തോന്നും. ഒരാസ്വാദകന്റെ അഭിപ്രായം ആയി കരുതിയാൽ മതി

    ReplyDelete
    Replies
    1. പരിധി ഇല്ലാതെ അഭിപ്രായം സ്വീകരിക്കുന്നു ബുദ്ധിയുടെ പരിധി ഇല്ലാത്ത ലോകത്ത് ഹൃദയത്തിന്റെ പരിമിതികളെ ഞാൻ മനസിലാക്കുന്നു നന്ദി നിധീഷ് തീര്ച്ചയായും അടുത്ത പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാം

      Delete
  7. ഭര്‍ത്താവു വേഷക്കാര്‍ എന്നും പറയാം. അല്ലേ?

    ReplyDelete
    Replies
    1. അതെ അജിത്‌ ഭായ് ഭർത്താവായി തെറ്റിധരിക്കപ്പെടുന്നവർ നന്ദി അജിത്ഭായ്

      Delete
  8. ചില ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയും. സമൂഹത്തിലെ ചില അപ്രിയ സത്യങ്ങള്‍ . എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവരും ഭർത്താക്കൻ മാരാകുന്നില്ല അതിനുള്ള യോഗ്യതയോ അറിവോ പലരും നേടുന്നില്ല അത് മനസ്സിലാക്കുവാൻ അതിനു ശ്രമിക്കുന്ന പുരുഷനും സ്ത്രീകളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട് നന്ദി വായനക്ക് പ്രോത്സാഹനത്തിനു

      Delete
  9. ഇത്ര മോശം അഭിപ്രായമാണോ ഒരാള്‍ക്ക്‌ ഭാര്യയോട്‌ തോന്നുന്നത്?
    എനിക്ക് മനസ്സിലായില്ല കേട്ടോ അതുകൊണ്ടാ ചോദിച്ചത്.

    ReplyDelete
    Replies
    1. ഭാര്യയോടുള്ള അഭിപ്രായമല്ല അത് ഒരു വിവാഹ വാഗ്ദാനം കിട്ടിയാൽ അയാളെ എന്ത് കൊണ്ട് ഭർത്താവായി കാണുന്നു വീണു പോകുന്നു പിന്നെ എന്ത് കൊണ്ട് ഉപേക്ഷിക്കപ്പെടുന്നു? അത് പീഡനം ആകുന്നു ഒരു ഉറയെക്കാൾ വിലക്കുറവിൽ സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നില്ലേ എന്നൊരു സംശയം തോന്നി വായനക്ക് നന്ദി അക്ക

      Delete
  10. ഗർഭനിരോധന ഉറപോലെ
    ഉപയോഗിക്കേണ്ടിയിരുന്ന
    ഒരു ഭാര്യയുടെ രൂപം
    തെളിഞ്ഞു വന്നേക്കാം..

    Good !!

    ReplyDelete
    Replies
    1. കീയക്കുട്ടി നന്ദി വായനക്ക് അഭിപ്രായത്തിന്

      Delete
  11. Replies
    1. വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു ബ്ലോഗ്ഗിനു വെളിയിൽ ഇങ്ങനെ ഒരു പരിചയപ്പെടുത്തലും ആദ്യമായി വളരെ സന്തോഷം

      Delete
  12. വരികൾക്കിടയിൽ നിന്നുമാണിവിടെയെതിയത്
    പോയാൽ അത് നഷ്ടമാകില്ല എന്ന് പറഞ്ഞത്
    തികച്ചും സത്യായി തോന്നി. നിശ്വാസം ഒരു ചെറിയ ആശ്വാസം കൊള്ളാം
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. ഏരിയൽ മാഷെ വളരെ സന്തോഷം ഈ വരവിനു ബ്ലോഗ്ഗിനു പൊതുവെ നല്കുന്ന പ്രോത്സാഹനത്തിനു ഈ വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  13. കലികാലമിത്!
    ആ സുര ഭാവങ്ങള്‍ പലതു
    നമ്മിലെ നമ്മെ പോലും
    തിരിച്ചറിയാനാകാത്ത വിധം
    ഭാസുരമെന്നു പലരാലും
    തെറ്റിദ്ധരിക്ക്യപ്പെട്ടത്‌!! rr

    ReplyDelete
    Replies
    1. വളരെ ശരിയാണ് സ്വയം മനസ്സിലാക്കുവാൻ പോലും കഴിയാത്ത പലരും മറ്റുള്ളവരെ അളക്കാൻ ശ്രമിക്കാറുണ്ട്
      നന്ദി റിഷ വായനക്കും അഭിപ്രായത്തിനും

      Delete
  14. ഭര്‍ത്താവുദ്യോഗം!! ശക്തമായ പല വരികള്‍. പക്ഷെ -മൊത്തത്തില്‍ വായനയില്‍ മനസിലാകുക ഒരു ഭര്‍ത്താവ് ചിന്തിക്കുന്നതായി ആണ് -അങ്ങനെ അല്ലാലോ ഉദ്ദേശിച്ചത്? ചില വരികള്‍ തിരുത്തിയാല്‍ ചിലപ്പോ ശരിയായേക്കും .... :) ആശംസകള്‍

    ReplyDelete
    Replies
    1. ഭർത്താവ് മാത്രമേ ഉള്ളൂ ഇതിൽ ...ചിന്തിക്കുന്നതും അയാൾ തന്നെ അതിനു സമൂഹത്തിൽ നിന്ന് ഊര്ജം ഉൾക്കൊള്ളുന്നു തെറ്റും അവിടെ കെട്ടി വയ്ക്കുന്നു അത്ര തന്നെ നന്ദി ആർഷ വായനക്ക് അഭിപ്രായത്തിനു

      Delete
  15. Replies
    1. നന്ദി സുഹൃത്തേ ഈ കടന്നു വരവിനു വായനക്ക് ആശംസക്ക്

      Delete

  16. ബൈജു ഭായ്,

    നല്ല കവിത.ഇടയ്ക്കൊക്കെ മനസ്സിലാക്കാൻ പ്രയാസപ്പെട്ടു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അഭിപ്രായത്തിനു

      Delete
  17. Dear poet .This poem takes the reader to regions familiar to and frequented by man in our mundane world .The title itself signifies the gist of the poem . Congratulation

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..