Skip to main content

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ
വിരിയാൻ കൊതിക്കുമെല്ലാം 
എടുത്ത്,
വിരിയുന്നിടത്ത് വെച്ച്
ഋതുവായി മാറിനിൽക്കും ദൈവം

മാറിനിൽക്കുന്നതിലെല്ലാം
കയറിനിന്ന് 
കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി 
വിരിയാൻ മറക്കും
ദൈവം

ദൈവത്തിൻ്റെ കൈ കാണിക്കലുകൾ
പലപ്പോഴും അവഗണിച്ചും
ചിലപ്പോഴെങ്കിലും എടുത്തുവെച്ചും
വിരിയുന്നതിലേക്ക് എല്ലാം
പൂക്കളുടെ ടാക്സി വിളിച്ച് 
ഓടിയെത്തും
എൻ്റെ പുലരികൾ

വഴിയിൽ
ചെമ്പകങ്ങൾ 
പൂക്കളിൽ നിന്നടർന്ന്
ആരുടെയൊക്കെയോ ഉടലുകളിൽ കയറി
നടന്ന് പോയ പാടുകൾ

ഹായ് ഹായ് എന്ന് അത് കണ്ട് 
വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം

മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു
മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും
മാറിപ്പോകുന്നു
വഴികാട്ടികളിൽ
അനുഭവപ്പെടും കൊടുംതണുപ്പ്

കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന്
ചിരികളിലേക്കും വിളികളിലേക്കും
മാറിമാറി ആയുന്നത് പോലെ
ദൈവം ഓരോ പുലരികളിലേക്കും
പ്രതീക്ഷകളിലേക്കും ആയുന്നു

മൈനകളുടെ മുകളിൽ 
കൈകൾ വിരിച്ച് അപ്പോഴും അവൾ 
തീ കായുന്നു
എൻ്റെ എന്ന വാക്ക്
വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ
എന്ന ദൈവത്തിൻ്റെ പരാതി 
അവളോടൊപ്പം തീ കായുന്നു

ഏത് പരാതിക്കും കായാവുന്ന തീയായി
അവളും ദൈവവും
പുലരിയിൽ എരിയുന്നു

എല്ലാ പരാതികൾക്കും ശേഷം
അവളുടെ ചിരി
ഏറ്റവും മനോഹരമായ
കൊതിപ്പിക്കുന്ന
കപ്പൽപ്പായ എന്ന് ദൈവം
ഓരോ കപ്പലിലും നൗകയിലും 
കെട്ടിനോക്കുന്നു

ദൈവത്തിന് മുന്നിൽ കടൽ കൂടുതൽ
കൂടുതൽ പുരാതനമാകുന്നു
ഒരു പക്ഷേ ദൈവത്തേക്കാൾ

പിന്നെ ദൈവം അവളേ
അവളുടെ ചിരികളിൽ നിന്നും
എന്നേ എൻ്റെ ഉലച്ചിലുകളിൽ നിന്നും ഒന്നിനുമല്ലാതെ അഴിച്ചെടുക്കുന്നു

പ്രണയം,
ഉടലൊഴിച്ച് വെക്കും ഇടങ്ങളിൽ
ഞാൻ നടത്തങ്ങളിൽ കാലുകൾ കെട്ടുന്നു 
ഇരുത്തങ്ങളുടെ തീ
ദൈവത്തോടൊപ്പം കായുന്നു

ഏറ്റവും ശക്തമായ കപ്പൽപ്പായകളിൽ
ദൈവത്തിൻെ ചിരി അപ്പോഴും
കിളിയായി പറന്നുപറ്റുന്നു

ഏറ്റവും മനോഹരമായ കാറ്റ്
ആദ്യം കടലിന്നെ 
പിന്നെ കപ്പൽപ്പായകളേ
ഏറ്റവും ഒടുവിലായി കപ്പലുകളേ ഉലയ്ക്കുന്നു

ഏറ്റവും മനോഹരമായ കൗതുകം
കൊണ്ട് നിർമ്മിച്ച വെയിൽ
എന്ന് നോക്കി 
ഊറി നിൽക്കും ദൈവം
അപ്പോൾ ദൈവം ഏറ്റവും
ശാന്തമായ പകലിൽ
ഉലാത്തലുകൾ ഒന്നുമില്ലാതെ

എനിക്ക് 
നൃത്തത്തിൻ്റെ അരികുകൾ, അവളുടെ ഉടലിലാകെ വെട്ടിയൊട്ടിക്കുവാൻ
തോന്നുന്നു
അതിൻ്റ കൗതുകങ്ങളിൽ നോക്കിയിരിക്കുവാൻ തോന്നുന്നു

പരിഭവങ്ങൾ കരുതലുകൾ
പരിഭവക്കരുതലുള്ള ദൈവം എന്ന് അവൾ

മഞ്ഞമടിയുള്ള വൈകുന്നേരങ്ങൾ
അവൾ മൈനയേ പിടിച്ച് മടിയിൽ കിടത്തി
മൈനക്ക് മഞ്ഞ നിറമുളള 
കണ്ണെഴുതി കൊടുക്കുന്നു

അവൾ പവിഴമല്ലികളിൽ 
കൊഴിച്ചിലുകൾ എടുത്തു വെക്കുന്നു
സന്ധ്യ എന്ന് അതിൽ 
തൊട്ടുതൊട്ടിരിക്കുന്നു
ചേക്കേറൽചുവപ്പുകൾ എന്ന്
ഓരോ പവിഴമല്ലികൾക്കും മണമെഴുതി
കൂട്ടിരിക്കുന്നു

അരികിൽ
ഭാഷാമല്ലികൾ
അതിൽ
അവളെന്നും ഞാന്നെന്നും
മിഴിയനക്കങ്ങൾ എഴുത്തുകൾ

വൈകിയിട്ടുണ്ടാവണം
കണ്ണിലെ കൗതുകം വകഞ്ഞ്
ദൈവം ഇപ്പോൾ,
ഏത് നൃത്തത്തിൻ്റെ ക്ഷണക്കത്ത്
എന്ന് ഞാൻ അവളേ മാറോട് ചേർത്ത്
അനക്കങ്ങൾ പൊട്ടിച്ച് നോക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ