Skip to main content

നുണകളേക്കുറിച്ച് അവയുടെ ഉന്തുവണ്ടികളേക്കുറിച്ച്

ചന്ദ്രനാകുവാൻ
തുടങ്ങുകയായിരുന്നു
മുമ്പ് എന്ന അക്കം

മുമ്പ് ഒരക്കമല്ല
തടഞ്ഞു ഞാൻ
മാനത്തിനെ ചന്ദ്രനേ 
മൂന്നൊഴികേയുള്ള
അക്കങ്ങളേ

ഏത് ചുവരിനും 
ഏത് കാലത്തും കലണ്ടറാകാം
അവധിയെന്ന നുണ
അതിലുണ്ടാവണമെന്ന് മാത്രം
എല്ലാ കലണ്ടറുകളേയും അവയുടെ
ഓർമ്മയേയും കാലം ബോധവൽക്കരിക്കുന്നു

എല്ലാ അവധിദിനങ്ങളും നുണകളാവുന്നു
പ്രവർത്തിദിനങ്ങൾ അക്കങ്ങൾ കൊണ്ട്
ആണയിടുന്നു അവ തീയതികളാവുന്നു

പതിനാല് വരെ കാത്തിരിക്കുവാൻ
മാനത്തിനോട്
ആവശ്യപ്പെടുകയായിരുന്നു
പതിനാലെന്ന അക്കത്തെ 
പതിയേ ചന്ദ്രനാക്കുന്നു

ഏത് ചുവരിനും കലണ്ടറാവാം
നുണകൾ അതിൽ അവധിയായി
വേണമെന്ന് മാത്രം 
പ്രവർത്തിദിനങ്ങൾ ആവർത്തിക്കുന്നു

ചലനങ്ങൾ കൊണ്ട് തീർത്ത അക്കം
നൃത്തമാവുന്നത് പോലെ
അക്കങ്ങളുടെ നൃത്തമാണ്

മാസമുറയുടെ കലണ്ടറേ 
എന്ന് ഞാനവളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയായിരുന്നു
അവൾ എല്ലാ അഭിസംബോധനകൾക്കും
അതീത

പതീതപാവന എന്ന വാക്ക്
ഭജനിൽ നിന്നും കടം വാങ്ങുന്നു
സത്യം തടയുന്നു
ഗാന്ധിജി ഉപയോഗിച്ചിട്ടുണ്ട്
എന്ന ഒഴിവുകഴിവ് നിരത്തുന്നു

മുറിഞ്ഞ അഹിംസ മാത്രം
നോക്കിനിൽക്കുന്നു
അത് ഒന്നും തടയുന്നില്ല
ഗാന്ധിജിയിൽ നിന്ന് അകന്ന്
നേരിനോടും നേരത്തോടും
അടുത്ത് 

അതിന് ഒന്നും പറയുവാനില്ല
ചെയ്യുവാനും
ഹിംസയുടേതാണ് കാലം
ഹിംസകൾ അസാധാരണമാം വിധം മഹത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു

സത്യപ്രതിജ്ഞകൾ വരെ ചെയ്യുവാൻ
ഉപയോഗിക്കുന്നു
ദൈവം ഒരു നുണയാണോ?

സബ്കോ സൻമതി ദേ ഭഗവാൻ
കേട്ടുകേട്ടു
ഭഗവാൻ നുണകളുടെ കടക്കാരൻ

സൂര്യനെ തടയുന്നു
ചന്ദ്രനെ മുൻകൂർ കടമായി വാങ്ങുന്നു

നീലപ്പൊന്മാനുകളുടെ ഉന്തുവണ്ടി മാനവും
മേഘങ്ങളുടെ ഉന്തുവണ്ടി ഞാനും
തള്ളുന്നു
ഗാന്ധിജി അപ്പോഴും 
എല്ലാ പ്രതിമകളിലും നിശ്ചലൻ

ദൈവം നുണകളുടെ 
ഉന്തുവണ്ടിക്കാരൻ 
രാത്രി മാത്രം ഇത്തിരി വെട്ടത്തിൻ്റെ തട്ടുകടക്കാരനും

അപ്പോൾ മുകളിൽ 
തലക്കും മുകളിൽ 
ഉന്ത് വണ്ടിക്ക് വെളിയിൽ 
റാന്തൽ പോലെ ഇന്നലെയിലേക്കും
ഇന്നിലേക്കും ആടുന്ന ചന്ദ്രൻ

ഓരോ ഉന്തുകളിലും നുണ മുന്നിലേക്ക് മുന്നിലേക്ക് പോകുന്നു 
ദൈവം പിന്നിലേക്ക്
പിന്നിലേക്ക് ആട്ടം തുടരുന്നു

ചില യാഥാർത്ഥ്യങ്ങൾ നൃത്തങ്ങളാണ്
അതിനാൽ ഞാൻ വെക്കാതിരിക്കുന്നു
എന്ന് ആടുന്ന ദൈവം,
പിന്നിലേക്ക് നോക്കി മൊഴിയുന്നു..

നിശ്ചലമാകുമോ ദൈവവും?

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...