Skip to main content

നുണകളേക്കുറിച്ച് അവയുടെ ഉന്തുവണ്ടികളേക്കുറിച്ച്

ചന്ദ്രനാകുവാൻ
തുടങ്ങുകയായിരുന്നു
മുമ്പ് എന്ന അക്കം

മുമ്പ് ഒരക്കമല്ല
തടഞ്ഞു ഞാൻ
മാനത്തിനെ ചന്ദ്രനേ 
മൂന്നൊഴികേയുള്ള
അക്കങ്ങളേ

ഏത് ചുവരിനും 
ഏത് കാലത്തും കലണ്ടറാകാം
അവധിയെന്ന നുണ
അതിലുണ്ടാവണമെന്ന് മാത്രം
എല്ലാ കലണ്ടറുകളേയും അവയുടെ
ഓർമ്മയേയും കാലം ബോധവൽക്കരിക്കുന്നു

എല്ലാ അവധിദിനങ്ങളും നുണകളാവുന്നു
പ്രവർത്തിദിനങ്ങൾ അക്കങ്ങൾ കൊണ്ട്
ആണയിടുന്നു അവ തീയതികളാവുന്നു

പതിനാല് വരെ കാത്തിരിക്കുവാൻ
മാനത്തിനോട്
ആവശ്യപ്പെടുകയായിരുന്നു
പതിനാലെന്ന അക്കത്തെ 
പതിയേ ചന്ദ്രനാക്കുന്നു

ഏത് ചുവരിനും കലണ്ടറാവാം
നുണകൾ അതിൽ അവധിയായി
വേണമെന്ന് മാത്രം 
പ്രവർത്തിദിനങ്ങൾ ആവർത്തിക്കുന്നു

ചലനങ്ങൾ കൊണ്ട് തീർത്ത അക്കം
നൃത്തമാവുന്നത് പോലെ
അക്കങ്ങളുടെ നൃത്തമാണ്

മാസമുറയുടെ കലണ്ടറേ 
എന്ന് ഞാനവളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയായിരുന്നു
അവൾ എല്ലാ അഭിസംബോധനകൾക്കും
അതീത

പതീതപാവന എന്ന വാക്ക്
ഭജനിൽ നിന്നും കടം വാങ്ങുന്നു
സത്യം തടയുന്നു
ഗാന്ധിജി ഉപയോഗിച്ചിട്ടുണ്ട്
എന്ന ഒഴിവുകഴിവ് നിരത്തുന്നു

മുറിഞ്ഞ അഹിംസ മാത്രം
നോക്കിനിൽക്കുന്നു
അത് ഒന്നും തടയുന്നില്ല
ഗാന്ധിജിയിൽ നിന്ന് അകന്ന്
നേരിനോടും നേരത്തോടും
അടുത്ത് 

അതിന് ഒന്നും പറയുവാനില്ല
ചെയ്യുവാനും
ഹിംസയുടേതാണ് കാലം
ഹിംസകൾ അസാധാരണമാം വിധം മഹത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു

സത്യപ്രതിജ്ഞകൾ വരെ ചെയ്യുവാൻ
ഉപയോഗിക്കുന്നു
ദൈവം ഒരു നുണയാണോ?

സബ്കോ സൻമതി ദേ ഭഗവാൻ
കേട്ടുകേട്ടു
ഭഗവാൻ നുണകളുടെ കടക്കാരൻ

സൂര്യനെ തടയുന്നു
ചന്ദ്രനെ മുൻകൂർ കടമായി വാങ്ങുന്നു

നീലപ്പൊന്മാനുകളുടെ ഉന്തുവണ്ടി മാനവും
മേഘങ്ങളുടെ ഉന്തുവണ്ടി ഞാനും
തള്ളുന്നു
ഗാന്ധിജി അപ്പോഴും 
എല്ലാ പ്രതിമകളിലും നിശ്ചലൻ

ദൈവം നുണകളുടെ 
ഉന്തുവണ്ടിക്കാരൻ 
രാത്രി മാത്രം ഇത്തിരി വെട്ടത്തിൻ്റെ തട്ടുകടക്കാരനും

അപ്പോൾ മുകളിൽ 
തലക്കും മുകളിൽ 
ഉന്ത് വണ്ടിക്ക് വെളിയിൽ 
റാന്തൽ പോലെ ഇന്നലെയിലേക്കും
ഇന്നിലേക്കും ആടുന്ന ചന്ദ്രൻ

ഓരോ ഉന്തുകളിലും നുണ മുന്നിലേക്ക് മുന്നിലേക്ക് പോകുന്നു 
ദൈവം പിന്നിലേക്ക്
പിന്നിലേക്ക് ആട്ടം തുടരുന്നു

ചില യാഥാർത്ഥ്യങ്ങൾ നൃത്തങ്ങളാണ്
അതിനാൽ ഞാൻ വെക്കാതിരിക്കുന്നു
എന്ന് ആടുന്ന ദൈവം,
പിന്നിലേക്ക് നോക്കി മൊഴിയുന്നു..

നിശ്ചലമാകുമോ ദൈവവും?

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ