Skip to main content

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും 
അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ
പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു

തൂവലുകളുടെ നെയിംസ്ലീപ്പ്
ഒട്ടിക്കും മുമ്പ് 
അത് തുറന്നു നോക്കും മുമ്പ്
അത് പുസ്തകമാകും മുമ്പ്
ആകാശം

വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു
സൂര്യനത് തുറന്നുനോക്കുന്നു
ആരുടേയും നെയിംസ്ലിപ്പ് ആകാത്ത,
ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ

ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി
വിഷാദങ്ങൾ പൊതിയിട്ട്
ആരും സൂക്ഷിക്കുന്നില്ല

ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും
മീനാവുന്നില്ല
സ്വയം പൊതിയാകുമ്പോഴും
അഴിയുമ്പോഴും
ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല

പകരം ആമ്പലുകൾ സ്വയം
അഴിയുന്നു 
രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക്
നക്ഷത്രങ്ങളുടെ പൊടിയിലേക്ക്

അസ്തമയം മാത്രം കൊള്ളും
സ്വയം അഴിയും
വിഷാദത്തിൻ്റെ പൊതി

എന്നിട്ടും അത്
വല്ലപ്പോഴും എടുത്ത് മറിച്ച്
നോക്കുമ്പോഴും
മാനം കാണാതെ സൂക്ഷിച്ചീടും
അതിലെ ഏകാന്തത

മയിൽപ്പീലി പോലെ 
അതിൽ പെറ്റുപെരുകും
അതിലെ വിഷാദം

ഏറ്റവും പുതിയ വേനലേ
ഏറ്റവും പുതിയ ഇന്നലേ എന്ന്
രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന് 
സൂര്യനേ ലാളിക്കുന്നു
ഒരു വിഷാദിയുടെ
മയിൽപ്പീലിയാകും സൂര്യൻ

എല്ലാ ഒഴുക്കുകളും പുഴയിലേക്ക് 
നീളും
ഒരുടൽ കൊണ്ടുനടന്നിരുന്നു

ഒഴുക്കിൻ്റെ നിറത്തിൽ പൂക്കാൻ വരും
നദിക്കുറിഞ്ഞിയേ
നഗ്നതയുടെ നദിയേ എന്ന് 
അപ്പോഴും ഉടലിനെ

കാലടികൾക്കരികിലെ കടലേ എന്ന്
ഉടൽ വീണ്ടെടുക്കുന്നു
ബുദ്ധൻ്റെ ബുക്കേ എന്ന് 
ധ്യാനം മാത്രം തുറന്നുനോക്കുന്നു

എല്ലാം പൊന്മാനുകൾക്കും
നീലയുടെ പൊതിയിടും നിൻ്റെ മാനം

നാഭികളുടെ പക്ഷി
എന്ന് അവയുടെ നഗ്നത
ആകാശം കാട്ടിത്തരാം എന്ന
അവയുടെ നീലനിറമുള്ള പ്രലോഭനങ്ങൾ
അവയുടെ നഗ്നത,
ഉടലിന് മാത്രം വരും കത്തുകൾ

പൊന്മാനിടങ്ങളുടെ പോസ്റ്റ്മാനേ
എന്ന് നീ 
എൻ്റെ മാനത്തെ ഓമനിക്കുന്നു
മൂന്ന് വരി നിറമുള്ള പ്രോലോഭനം
എന്ന് ആകാശത്തേ
അതിൻ്റെ മേൽവിലാസത്തേ
നഗ്നതയുടെ മേൽവിലാസമുള്ള കത്തേ
എന്ന് ഒരു ഉടലിനെ
അതിൻ്റെ വിശേഷങ്ങളേ
ഓമനിക്കുന്നു 

വേനലിൻ്റെ കലണ്ടറാവും വെയിൽ

ഞാൻ വെയിൽ മറിച്ചു നോക്കുന്നു

ഒരു ഓട്ടോറിക്ഷ പോലെ
വിഷാദനഗരങ്ങളിലൂടെ 
കുടുങ്ങി കുടുങ്ങി
സഞ്ചരിക്കും പകൽ

ജമന്തിനഗരങ്ങൾ എന്ന് മാറ്റിവിരിയുന്നു

എൻ്റെ വിരിയൽ മാറ്റി വെച്ച ജമന്തി
എന്ന് ഉടൽ 
പൂക്കളിലേക്ക് മാറ്റിവെക്കുന്നു

തീയതികൾ നോക്കി വിരിയും സൂര്യകാന്തികൾ
സൂര്യൻ ഒരു പൊതിയാവുമോ
തീയതിയാവുമോ
എൻ്റെ കലണ്ടർ മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...