Skip to main content

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ
സംഗീതസംവിധാനം ചെയ്യുകയായിരുന്നു
വൈകുന്നേരത്തേക്കാൾ
വൈകുന്നതായി മറ്റൊന്നുമില്ല

അത് ഒരു വരിയുമായി
കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി

ഓർക്കെസ്ട്രയായി വിഷാദമല്ലാതെ
മറ്റൊന്നുമില്ല
സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം
കുറച്ച് വൈകി ഒരു  ഗസലായേക്കാം
അവൾ മാത്രം അതിൻ്റെ ശ്രോതാവും

സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ 
അവൾക്കരികിൽ കൊഴിയുവാനായുന്നു
അവൾക്ക്,
ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത
പവിഴമല്ലിപൂക്കളുടെ മണം
പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും

വിശ്വസിക്കുമോ
വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ
അവൾ മാത്രം,
സംഗീതസംവിധാനം ചെയ്യപ്പെട്ട
ഒറ്റപ്പെടൽ അനുഭവിക്കുന്നു

അപ്പോഴും
വൈകുന്നേരങ്ങൾ,
ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം
കേൾക്കുവാനാകുന്നു

ഉടൽ 
കാതുകൾ കൊഴിയുവാൻ
ആവശ്യപ്പെടും പൂക്കളാവുന്നു

ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ്
ശരീരത്തിൽ, കാതുകൾ 
കുരുക്കുത്തിമുല്ലകൾ ആകുവാൻ
തുനിയുന്നു
അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു

ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി
സംഗീതസംവിധാനം ചെയ്യപ്പെടും
വണ്ണം

ശരീരത്തിലെ 
സകലഅവയവങ്ങൾക്കും
കാതുകളോട് ബഹുമാനം തോന്നുന്ന
നിമിഷം

ഒരുപക്ഷേ
അസ്തമയത്തിൻ്റെ കോറിയോഗ്രഫി
എന്നാവണം
അല്ലെങ്കിൽ അകലെയുള്ള
നൃത്തസംവിധാനം ചെയ്യപ്പെട്ട സൂര്യൻ
എന്നുമാകാം

അവളിടം എന്ന ഞാൻ
വിഷാദം ഒരു സത്യപ്രതിജ്ഞയാണെങ്കിൽ
ഞാനിനിയും അധികാരം ഏറ്റെടുക്കാത്ത
മനുഷ്യൻ

കോറിയോഗ്രഫി ചെയ്യപ്പെടും വിഷാദങ്ങൾക്ക് 
സംഗീതസംവിധാനം ചെയ്യപ്പെട്ട
വിഷാദകാലങ്ങൾക്ക് 
അരികിൽ സംഗീതസംവിധാനം ചെയ്യപ്പെടാത്ത ഉടലുമായി ഞാൻ

എന്നിട്ടെന്താ
എൻ്റെ കോറിയോഗ്രഫി ചെയ്യപ്പെട്ട ഉടൽ
കോറിയോഗ്രഫി ചെയ്യപ്പെടാത്ത ഉടലിനേ നോക്കി ഇരിപ്പായി.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...