Skip to main content

അന്തർമുഖനായ ടാക്സിക്കാരൻ

അന്തർമുഖനായ ടാക്സിക്കാരൻ
അയാളുടെ അന്തർമുഖത്ത്വം തന്നെ
അയാൾ ഓടിക്കും ടാക്സിയാണെങ്കിൽ
എൻ്റെ പ്രണയിനിയുടെ ഭാഷ
അതിൽ യാത്രക്കാരിയാവും ദിവസം

കൈ കാണിച്ച് നിർത്തിയാൽ
കൂടെക്കയറും
അവളുടെ കൈയ്യക്ഷരം
അവളുടെ കുഞ്ഞ് നോവ്
ഒപ്പം ഒരു വട്ടം മാത്രം,
മുഖം തുടച്ച തൂവാലയും

ഇനിയും പൊടിയാത്ത വിയർപ്പുകണങ്ങൾ
അവളുടെ കുഞ്ഞ് വട്ടപ്പൊട്ട്
അവളോടൊത്ത് ഞെരുങ്ങിക്കയറും
ഉറപ്പ്
ഒപ്പം പ്രണയവും

അപരിചിതരോട് അധികം മിണ്ടാത്ത
അവളുടെ ഭാഷ
അവൾ ഇനിയും എഴുതിയിട്ടില്ലാത്ത
കവിത,
അവളുടെ അടുത്തിരിക്കും
അതും ഉറപ്പ്

മഞ്ഞ് ഒരു ടാക്സിയാവുമെങ്കിൽ
അതിൽ സഞ്ചരിക്കും യാത്രക്കാരൻ
അന്ന് മാത്രം ആരായിരിക്കും?

കവിത, ഒരു 
ഊട് വഴിയാണെന്ന് വിശ്വസിക്കുന്ന ടാക്സിഡ്രൈവർ ഒരുപക്ഷേ
അന്ന് മാത്രം ഞാനല്ല

ഏത് യാത്രയും എടുത്ത്
അരികിൽവെക്കും
അന്തർമുഖത്ത്വമുള്ള ദൂരം

സഞ്ചരിച്ച ദൂരം ആകാശം എടുത്തുവെച്ച് ഒരു നക്ഷത്രമാക്കുമെങ്കിൽ
അല്ലല്ല, എടുത്തുവെയ്ക്കുന്നത്
ആകാശമാണെങ്കിൽ അത്
പക്ഷിയാക്കുമെന്ന്
തർക്കിക്കുമോ അവർ

ആകാശം വിളിക്കുന്ന ടാക്സി
അന്ന് മാത്രം മേഘമാവുമോ?

അതിൻ്റെ നീല മാത്രം എടുത്ത് 
അരികിൽ വെക്കുമോ ആകാശം
ഒരു പക്ഷേ അന്ന് മാത്രം?

കൂലിക്കെന്ന വണ്ണം
സഞ്ചരിച്ച ദൂരത്തിന് അവളും,
അന്തർമുഖത്ത്വത്തിന് 
അന്നാദ്യമെന്ന വണ്ണം അയാളും
വിലപേശുമോ? 
തർക്കിക്കുമോ 

അവിടെ അന്തരീക്ഷത്തിൽ 
അത്തരുണത്തിൽ അധികം വരുമോ
അന്തർമുഖത്ത്വങ്ങളുടെ വിൽപ്പനക്കാരാ
എന്നൊരു അഭിസംബോധന?

ഭാഷ ഒരു ടാക്സിയാവുന്ന കാലത്ത്
ആരുടെ അന്തർമുഖത്ത്വമാണ് യാത്ര?
ഒപ്പമുള്ള കവിത

പക്ഷികളുടെ കൂവൽ യാത്രക്കാരനാകുന്നതിൻ്റെ തൊട്ടടുത്ത്
ഞാൻ പക്ഷിയുടെ ടാക്സി പണിയുന്നു
എൻ്റെ അന്തർമുഖത്തം ഒരു പക്ഷിക്കൂട്
ഞാൻ ഇപ്പോൾ അതിൻ്റെ പക്ഷിയും!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!