ഇരുട്ടിന്റെ ചുരുട്ട് കടിച്ചുപിടിച്ചിരിയ്ക്കും രാത്രിയെ ക്കുറിച്ച് മിന്നാംമിനുങ്ങുകളുടെ ഭാഷയിൽ രണ്ട് വാക്ക്
ഒരു ചാക്ക് കിഴക്ക്
തുടക്കം തട്ടിയിടുന്നിടത്ത്
നെല്ലിക്ക പോലെ
ഉരുണ്ടുരുണ്ടുപോകും പുലരി
മണ്ണിരയായി സൂര്യൻ
ആകാശം ഒരു പുഴു
മാസ്ക്കെന്ന മൃഗം
അതിന്റെ മൃഗശാലയാവുന്നു
ആകാശം വെച്ച് മറച്ചിട്ടുണ്ട്
സന്ദർശനത്തിനെത്തുന്നവർ ശലഭങ്ങളായിരിയ്ക്കണം
എന്ന നിബന്ധന
കൂടെ കൊണ്ടുവരാം മേഘങ്ങൾ
എന്നത് ഹമ്മിങ്ങിനുള്ള മൗനാനുവാദം
നെഞ്ചോട് ചേർത്ത് ഗിറ്റാർ ഒരു തോണിയാകുന്ന
ഇടത്ത്,
അടിയുലയും വഞ്ചിയിൽ
ചാകരയുമായി മടങ്ങും പാട്ട്
വിരലുകളിൽ
കോരിയെടുക്കും സ്പർശനങ്ങളുടെ കൊഞ്ച്
അസ്തമയങ്ങളിൽ തട്ടുവോളം
സൂര്യനൊരു കൊഞ്ചിന്റെ നാര്
പുറത്തേയ്ക്കിടുന്നു.
മദ്യപിയ്ക്കും മുമ്പ്
അനുയോജ്യമായ ലഹരി
അളവിലെടുത്ത്
സ്വബോധത്തിൽ വെച്ച്
തിരിച്ചും മറിച്ചും നോക്കും
മദ്യപാനിയെപ്പോലെ
പറക്കും മുമ്പ്
മിനുക്കം രാത്രിയിലെടുത്ത്
ഉടലിൽ വെച്ച്
തിരിഞ്ഞും മറിഞ്ഞും നോക്കും
മിന്നാംമിനുങ്ങി
ഞാൻ മിന്നാംമിനുങ്ങല്ല
എന്ന് ഉറപ്പാക്കുക മാത്രം ചെയ്യുന്നു
രാത്രി
വെട്ടം എന്നെഴുതി
അരക്കെട്ട് താഴേയ്ക്കിടും
മിന്നാംമിനുങ്ങി
ഒരു പക്ഷേ എനിയ്ക്കും മുന്നേ
ഞാൻ ഇരുട്ടും താഴേയ്ക്കിടുന്നു.
ReplyDeleteമദ്യപിയ്ക്കും മുമ്പ്
അനുയോജ്യമായ ലഹരി
അളവിലെടുത്ത്
സ്വബോധത്തിൽ വെച്ച്
തിരിച്ചും മറിച്ചും നോക്കും മദ്യപാനി