Skip to main content

ഇരുട്ടിന്റെ ചുരുട്ട് കടിച്ചുപിടിച്ചിരിയ്ക്കും രാത്രിയെ ക്കുറിച്ച് മിന്നാംമിനുങ്ങുകളുടെ ഭാഷയിൽ രണ്ട് വാക്ക്

ഒരു ചാക്ക് കിഴക്ക്
തുടക്കം തട്ടിയിടുന്നിടത്ത്
നെല്ലിക്ക പോലെ 
ഉരുണ്ടുരുണ്ടുപോകും പുലരി

മണ്ണിരയായി സൂര്യൻ
ആകാശം ഒരു പുഴു

മാസ്ക്കെന്ന മൃഗം
അതിന്റെ മൃഗശാലയാവുന്നു

ആകാശം വെച്ച് മറച്ചിട്ടുണ്ട്
സന്ദർശനത്തിനെത്തുന്നവർ ശലഭങ്ങളായിരിയ്ക്കണം
എന്ന നിബന്ധന

കൂടെ കൊണ്ടുവരാം മേഘങ്ങൾ
എന്നത് ഹമ്മിങ്ങിനുള്ള മൗനാനുവാദം

നെഞ്ചോട് ചേർത്ത് ഗിറ്റാർ ഒരു തോണിയാകുന്ന
ഇടത്ത്,
അടിയുലയും വഞ്ചിയിൽ
ചാകരയുമായി മടങ്ങും പാട്ട്

വിരലുകളിൽ
കോരിയെടുക്കും സ്പർശനങ്ങളുടെ കൊഞ്ച്

അസ്തമയങ്ങളിൽ തട്ടുവോളം
സൂര്യനൊരു കൊഞ്ചിന്റെ നാര്
പുറത്തേയ്ക്കിടുന്നു.

മദ്യപിയ്ക്കും മുമ്പ്
അനുയോജ്യമായ ലഹരി 
അളവിലെടുത്ത്
സ്വബോധത്തിൽ വെച്ച് 
തിരിച്ചും മറിച്ചും നോക്കും
മദ്യപാനിയെപ്പോലെ

പറക്കും മുമ്പ് 
മിനുക്കം രാത്രിയിലെടുത്ത്
ഉടലിൽ വെച്ച്
തിരിഞ്ഞും മറിഞ്ഞും നോക്കും
മിന്നാംമിനുങ്ങി

ഞാൻ മിന്നാംമിനുങ്ങല്ല
എന്ന് ഉറപ്പാക്കുക മാത്രം ചെയ്യുന്നു
രാത്രി

വെട്ടം എന്നെഴുതി
അരക്കെട്ട് താഴേയ്ക്കിടും
മിന്നാംമിനുങ്ങി
ഒരു പക്ഷേ എനിയ്ക്കും മുന്നേ

ഞാൻ ഇരുട്ടും താഴേയ്ക്കിടുന്നു.

Comments


  1. മദ്യപിയ്ക്കും മുമ്പ്
    അനുയോജ്യമായ ലഹരി
    അളവിലെടുത്ത്
    സ്വബോധത്തിൽ വെച്ച്
    തിരിച്ചും മറിച്ചും നോക്കും മദ്യപാനി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!