Skip to main content

ഇരുട്ടിന്റെ ചുരുട്ട് കടിച്ചുപിടിച്ചിരിയ്ക്കും രാത്രിയെ ക്കുറിച്ച് മിന്നാംമിനുങ്ങുകളുടെ ഭാഷയിൽ രണ്ട് വാക്ക്

ഒരു ചാക്ക് കിഴക്ക്
തുടക്കം തട്ടിയിടുന്നിടത്ത്
നെല്ലിക്ക പോലെ 
ഉരുണ്ടുരുണ്ടുപോകും പുലരി

മണ്ണിരയായി സൂര്യൻ
ആകാശം ഒരു പുഴു

മാസ്ക്കെന്ന മൃഗം
അതിന്റെ മൃഗശാലയാവുന്നു

ആകാശം വെച്ച് മറച്ചിട്ടുണ്ട്
സന്ദർശനത്തിനെത്തുന്നവർ ശലഭങ്ങളായിരിയ്ക്കണം
എന്ന നിബന്ധന

കൂടെ കൊണ്ടുവരാം മേഘങ്ങൾ
എന്നത് ഹമ്മിങ്ങിനുള്ള മൗനാനുവാദം

നെഞ്ചോട് ചേർത്ത് ഗിറ്റാർ ഒരു തോണിയാകുന്ന
ഇടത്ത്,
അടിയുലയും വഞ്ചിയിൽ
ചാകരയുമായി മടങ്ങും പാട്ട്

വിരലുകളിൽ
കോരിയെടുക്കും സ്പർശനങ്ങളുടെ കൊഞ്ച്

അസ്തമയങ്ങളിൽ തട്ടുവോളം
സൂര്യനൊരു കൊഞ്ചിന്റെ നാര്
പുറത്തേയ്ക്കിടുന്നു.

മദ്യപിയ്ക്കും മുമ്പ്
അനുയോജ്യമായ ലഹരി 
അളവിലെടുത്ത്
സ്വബോധത്തിൽ വെച്ച് 
തിരിച്ചും മറിച്ചും നോക്കും
മദ്യപാനിയെപ്പോലെ

പറക്കും മുമ്പ് 
മിനുക്കം രാത്രിയിലെടുത്ത്
ഉടലിൽ വെച്ച്
തിരിഞ്ഞും മറിഞ്ഞും നോക്കും
മിന്നാംമിനുങ്ങി

ഞാൻ മിന്നാംമിനുങ്ങല്ല
എന്ന് ഉറപ്പാക്കുക മാത്രം ചെയ്യുന്നു
രാത്രി

വെട്ടം എന്നെഴുതി
അരക്കെട്ട് താഴേയ്ക്കിടും
മിന്നാംമിനുങ്ങി
ഒരു പക്ഷേ എനിയ്ക്കും മുന്നേ

ഞാൻ ഇരുട്ടും താഴേയ്ക്കിടുന്നു.

Comments


  1. മദ്യപിയ്ക്കും മുമ്പ്
    അനുയോജ്യമായ ലഹരി
    അളവിലെടുത്ത്
    സ്വബോധത്തിൽ വെച്ച്
    തിരിച്ചും മറിച്ചും നോക്കും മദ്യപാനി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം