Skip to main content

നടത്തം ധൂർത്തടിച്ച് കളയും വിധം നൃത്തധൂർത്തൻ

ഭൂമിയെന്ന ഭ്രമണധൂർത്തൻ

നീ പ്രണയധൂർത്ത
വിരിഞ്ഞുതീരാത്ത
ഒരു പുഷ്പത്തിന്റെ കേസരത്തിൽ
നീ പൂക്കളിലെ ആശ്ചര്യചിഹ്നം
പൂക്കളിലെ ബുദ്ധഭിക്ഷു
അതേസമയം വിരഹധൂർത്ത

ഒരു ശംഖുപുഷ്പത്തിന്റെ ഔദാര്യത്തിൽ
ഇനിയെത്ര നാൾ വസന്തം ഈ ഭൂമിയിൽ
എന്ന സംശയത്തിന്റെ ഉടമസ്ഥയും

പൂക്കൾ നശ്വരതയുടെ
ഇതളുകളിൽ തീർത്ത
വിരിയുന്ന പ്രതിമകൾ

സന്ന്യാസിയായ പൂവ്
ഭ്രമണം ഭിക്ഷയാചിയ്ക്കുന്ന ഭൂമി
നിന്റെയറിവിൽ ഋതു, വസന്തത്തിന്റെ കായുള്ള മരം

വസന്തം മെറൂൺ പോലെ 
ഒരു നിറമാണെങ്കിൽ
അത് പുതച്ച്
ഒരു ബുദ്ധഭിക്ഷുവിനേപ്പോലെ
സന്ന്യാസിയാവുന്ന പൂവ്

ഇവിടെ
നീലനിറം ഒരു ശബ്ദം
ശംഖുപുഷ്പം വിരിയുമ്പോൾ മാത്രം
കേൾക്കുന്നത്

നീല ഇപ്പോൾ നിറങ്ങളിലെ 
പ്രതിമ

കാൽവിരലുകൾ 
നടക്കുന്നതിന്റെ മൊട്ടുകൾ വിരിയുന്ന ഇടം

തള്ളവിരൽ 
ഉടലിന്റെ ഗാന്ധി
മറ്റുവിരലുകൾ 
അവയവങ്ങളുടെ അനുയായികൾ

ഉടൽ ഒരു കടയാണെങ്കിൽ
ചുണ്ടുകൾ അവിടെ തൂക്കിയിട്ടിരിയ്ക്കുന്ന
നിശ്ശബ്ദതയുടെ സാഷേ

ചുംബനം അതിനടുത്ത്
തൂങ്ങിയാടുന്ന
മറ്റൊരു ഉപോൽപ്പന്നം

ചുണ്ടുകൾ മെറൂൺ നിറത്തിന്റെ
ശബ്ദവള്ളികൾ
നിന്റെ ഉടലിലെ ധ്യാനത്തിന്റെ ടാറ്റു
ഋതുവിന്റെ തുടക്കം പോലെ
ഏതോ ഒരു സംഗീതം
അത് അവിശുദ്ധമായി അഴിച്ചുതുടങ്ങുന്നു.

Comments

  1. ഭൂമിയുടെ ഭരണ ധൂർത്തിൽ വിരിയുന്ന നിറങ്ങൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി