Skip to main content

നടത്തം ധൂർത്തടിച്ച് കളയും വിധം നൃത്തധൂർത്തൻ

ഭൂമിയെന്ന ഭ്രമണധൂർത്തൻ

നീ പ്രണയധൂർത്ത
വിരിഞ്ഞുതീരാത്ത
ഒരു പുഷ്പത്തിന്റെ കേസരത്തിൽ
നീ പൂക്കളിലെ ആശ്ചര്യചിഹ്നം
പൂക്കളിലെ ബുദ്ധഭിക്ഷു
അതേസമയം വിരഹധൂർത്ത

ഒരു ശംഖുപുഷ്പത്തിന്റെ ഔദാര്യത്തിൽ
ഇനിയെത്ര നാൾ വസന്തം ഈ ഭൂമിയിൽ
എന്ന സംശയത്തിന്റെ ഉടമസ്ഥയും

പൂക്കൾ നശ്വരതയുടെ
ഇതളുകളിൽ തീർത്ത
വിരിയുന്ന പ്രതിമകൾ

സന്ന്യാസിയായ പൂവ്
ഭ്രമണം ഭിക്ഷയാചിയ്ക്കുന്ന ഭൂമി
നിന്റെയറിവിൽ ഋതു, വസന്തത്തിന്റെ കായുള്ള മരം

വസന്തം മെറൂൺ പോലെ 
ഒരു നിറമാണെങ്കിൽ
അത് പുതച്ച്
ഒരു ബുദ്ധഭിക്ഷുവിനേപ്പോലെ
സന്ന്യാസിയാവുന്ന പൂവ്

ഇവിടെ
നീലനിറം ഒരു ശബ്ദം
ശംഖുപുഷ്പം വിരിയുമ്പോൾ മാത്രം
കേൾക്കുന്നത്

നീല ഇപ്പോൾ നിറങ്ങളിലെ 
പ്രതിമ

കാൽവിരലുകൾ 
നടക്കുന്നതിന്റെ മൊട്ടുകൾ വിരിയുന്ന ഇടം

തള്ളവിരൽ 
ഉടലിന്റെ ഗാന്ധി
മറ്റുവിരലുകൾ 
അവയവങ്ങളുടെ അനുയായികൾ

ഉടൽ ഒരു കടയാണെങ്കിൽ
ചുണ്ടുകൾ അവിടെ തൂക്കിയിട്ടിരിയ്ക്കുന്ന
നിശ്ശബ്ദതയുടെ സാഷേ

ചുംബനം അതിനടുത്ത്
തൂങ്ങിയാടുന്ന
മറ്റൊരു ഉപോൽപ്പന്നം

ചുണ്ടുകൾ മെറൂൺ നിറത്തിന്റെ
ശബ്ദവള്ളികൾ
നിന്റെ ഉടലിലെ ധ്യാനത്തിന്റെ ടാറ്റു
ഋതുവിന്റെ തുടക്കം പോലെ
ഏതോ ഒരു സംഗീതം
അത് അവിശുദ്ധമായി അഴിച്ചുതുടങ്ങുന്നു.

Comments

  1. ഭൂമിയുടെ ഭരണ ധൂർത്തിൽ വിരിയുന്ന നിറങ്ങൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...