Skip to main content

ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം

ഞാനൊരു മരംങ്കൊത്തിയുടെ ഉറക്കം
മോഷ്ടിക്കുന്നു
എന്റെ ഉറക്കം ഒരു മരമാണെന്ന്
സങ്കൽപ്പിക്കുവാൻ
അതിനായിട്ടുണ്ട്.

ഒരു ഗോത്രവർഗ്ഗകൊത്തുപണിയല്ല,
ഉറക്കം
ഞാൻ അതിന് മുന്നിലൂടെ കടന്നുപോകുന്ന നാടോടിയായ
സന്ദർശകനുമാവുന്നില്ല.

എന്നെങ്കിലും
ഇല്ല എന്ന കവിതാസമാഹാരം
പുറത്തിറക്കിയേക്കാവുന്ന
കവിതയുമായി 
അകന്നകന്നുപോകുന്ന
കവി മാത്രമാകുന്നു

എന്റെ അകൽച്ച തന്നെയാണ്
അടുപ്പങ്ങളിൽ മരങ്കൊത്തി
കൊത്താനുപയോഗിക്കുന്ന
കൊക്കും ചുണ്ടും

അകലങ്ങളിലേയ്ക്കു നടക്കുന്തോറും
തുടർനടപടിയാവുന്ന ചിലങ്കയിൽ
നൃത്തം,
അടുക്കുന്തോറും ചുവടുകളിൽ നിന്നും
എത്തിനോക്കുന്ന മാനാവുന്നു
എങ്കിലും എന്ന വാക്ക്,
മയിലും

വിശ്വസിച്ചേക്കില്ല
നടത്തമൊരു കൊടുങ്കാട്

എന്നിട്ടും
പുറത്തേക്കിറങ്ങുമ്പോൾ
രാത്രി എടുത്തിട്ടേക്കാവുന്ന 
വാറുപൊട്ടിയ ചെരുപ്പുകളിൽ 
ഏതുനിമിഷവും ഉപേക്ഷിക്കാവുന്ന ഒന്ന്
സ്വതന്ത്രമായ ഉടലാവുന്നു

കൃഷിചെയ്യുന്നുവെന്നേയുള്ളു,
ഉറക്കത്തിന്റെ കൈതച്ചക്ക 
സ്ഥലം, ഉടലിന്റെ പാട്ടം.

നോക്കുമ്പോഴെല്ലാം
അണ്ണാൻ ഒരു താക്കോൽക്കൂട്ടം
അത് ഓരോ മരവും തുറന്ന് തുറന്ന്
അകത്തേയ്ക്ക്
കയറിപ്പോകുന്നു

ഒരു ഉറക്കംതൂങ്ങലിന്റെ
അനക്കത്തെ 
കാറ്റ് വിളിർച്ചുണർത്തുമ്പോഴെല്ലാം
ഞെട്ടി ഉണരുമ്പോൾ കിട്ടുക
കൂട്ടിയാലും കിഴിച്ചാലും 
ഉറക്കം എന്ന തുക.

ഉടൽ അപ്പോഴും 
ജീവിതം എന്ന ഈടിൻമേൽ
കടം!

ഉറക്കത്തിന്റെ അച്ചടികഴിഞ്ഞ
പ്രിൻറ്റിങ്ങ്പ്രസ് പോലെ
മഴ കഴിഞ്ഞ മേഘത്തിൽ
നനുത്ത അനക്കങ്ങളിൽ
തണുത്ത കാറ്റ്
തൂക്കിയിടുന്ന 
ആടുന്ന ഉടൽ

ഉറക്കം
അപ്പോഴും
അതേ ഉടലിന്റെ കാവൽക്കാരൻ
അതേ ഉറക്കത്തിന്റെ
ഉടമസ്ഥനും!

Comments

  1. ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം തന്നെയാണ് ഈ വരികളുടെ സുലാൻ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...