Skip to main content

ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം

ഞാനൊരു മരംങ്കൊത്തിയുടെ ഉറക്കം
മോഷ്ടിക്കുന്നു
എന്റെ ഉറക്കം ഒരു മരമാണെന്ന്
സങ്കൽപ്പിക്കുവാൻ
അതിനായിട്ടുണ്ട്.

ഒരു ഗോത്രവർഗ്ഗകൊത്തുപണിയല്ല,
ഉറക്കം
ഞാൻ അതിന് മുന്നിലൂടെ കടന്നുപോകുന്ന നാടോടിയായ
സന്ദർശകനുമാവുന്നില്ല.

എന്നെങ്കിലും
ഇല്ല എന്ന കവിതാസമാഹാരം
പുറത്തിറക്കിയേക്കാവുന്ന
കവിതയുമായി 
അകന്നകന്നുപോകുന്ന
കവി മാത്രമാകുന്നു

എന്റെ അകൽച്ച തന്നെയാണ്
അടുപ്പങ്ങളിൽ മരങ്കൊത്തി
കൊത്താനുപയോഗിക്കുന്ന
കൊക്കും ചുണ്ടും

അകലങ്ങളിലേയ്ക്കു നടക്കുന്തോറും
തുടർനടപടിയാവുന്ന ചിലങ്കയിൽ
നൃത്തം,
അടുക്കുന്തോറും ചുവടുകളിൽ നിന്നും
എത്തിനോക്കുന്ന മാനാവുന്നു
എങ്കിലും എന്ന വാക്ക്,
മയിലും

വിശ്വസിച്ചേക്കില്ല
നടത്തമൊരു കൊടുങ്കാട്

എന്നിട്ടും
പുറത്തേക്കിറങ്ങുമ്പോൾ
രാത്രി എടുത്തിട്ടേക്കാവുന്ന 
വാറുപൊട്ടിയ ചെരുപ്പുകളിൽ 
ഏതുനിമിഷവും ഉപേക്ഷിക്കാവുന്ന ഒന്ന്
സ്വതന്ത്രമായ ഉടലാവുന്നു

കൃഷിചെയ്യുന്നുവെന്നേയുള്ളു,
ഉറക്കത്തിന്റെ കൈതച്ചക്ക 
സ്ഥലം, ഉടലിന്റെ പാട്ടം.

നോക്കുമ്പോഴെല്ലാം
അണ്ണാൻ ഒരു താക്കോൽക്കൂട്ടം
അത് ഓരോ മരവും തുറന്ന് തുറന്ന്
അകത്തേയ്ക്ക്
കയറിപ്പോകുന്നു

ഒരു ഉറക്കംതൂങ്ങലിന്റെ
അനക്കത്തെ 
കാറ്റ് വിളിർച്ചുണർത്തുമ്പോഴെല്ലാം
ഞെട്ടി ഉണരുമ്പോൾ കിട്ടുക
കൂട്ടിയാലും കിഴിച്ചാലും 
ഉറക്കം എന്ന തുക.

ഉടൽ അപ്പോഴും 
ജീവിതം എന്ന ഈടിൻമേൽ
കടം!

ഉറക്കത്തിന്റെ അച്ചടികഴിഞ്ഞ
പ്രിൻറ്റിങ്ങ്പ്രസ് പോലെ
മഴ കഴിഞ്ഞ മേഘത്തിൽ
നനുത്ത അനക്കങ്ങളിൽ
തണുത്ത കാറ്റ്
തൂക്കിയിടുന്ന 
ആടുന്ന ഉടൽ

ഉറക്കം
അപ്പോഴും
അതേ ഉടലിന്റെ കാവൽക്കാരൻ
അതേ ഉറക്കത്തിന്റെ
ഉടമസ്ഥനും!

Comments

  1. ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം തന്നെയാണ് ഈ വരികളുടെ സുലാൻ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം കൗതുകം,  ഇനിയും ഒട്ടിക്കാത്ത  ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി, സങ്കൽപ്പിച്ചു നോക്കി മേൽവിലാസങ്ങളുമായി,  കലഹിക്കും ഒരു തപാൽ ഉരുപ്പടിയാകും  ദുഃഖം. പതിയേ പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി നനഞ്ഞാൽ ഒട്ടാവുന്ന പശ, ഒരു വശത്ത് ജലത്തിൻ്റെ പതിവുകൾ  മറുഭാഗത്ത് ഒരു മേൽവിലാസമായിരുന്നോ ഭ്രമണം ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ ചുണ്ടോട് ചേർത്ത്  ഒരു പിൻകഴുത്ത്, വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു കുരുവി അതിൻ്റെ ചുണ്ടിനെ പൂക്കളോട് ചേർക്കുമ്പോൾ അരക്കെട്ടിൻ അരികിലേ വിരിഞ്ഞ ചെമ്പരത്തികൾ കൗതുകങ്ങളിലേക്ക് ചിതറും വിധം അവൾ ടാറ്റുവിൻ്റെ ചകിരിയിൽ പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ ചകിരിയും ടാറ്റുവും  ഓർക്കിഡ് പുഷ്പനിറങ്ങളിൽ അവളുടെ പിൻകഴുത്തിൽ വന്ന് വിരിയുന്നു ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ ആകാശത്തിൻ്റെ ടാറ്റു ചെയ്ത അവളുടെ നാഭിക്കരികിലെ കിളി ഇലകൾ വകഞ്ഞ്  അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വ

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ, കറങ്ങുന്നതിനിടയിൽ, ഭൂമിക്കു ഒന്ന്; നിർത്തിയിടണം- എന്ന് തോന്നുന്നു.. ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു. ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,  എന്റെ കൊച്ചു വീട്ടു മുറ്റം.. ആ  വീടിന്റെ മുറ്റത്ത്‌, ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ, കുറച്ചു നിരപ്പ് മാത്രം ഉള്ള, മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്- കറക്കത്തിന്റെ വേഗത കുറച്ചു, ഒരു കുലുക്കത്തോടെ, എന്നെ ഒന്ന് ഭയപ്പെടുത്തി ഭൂമി കയറ്റി നിർത്തുന്നു ... അതിൽ നിന്ന് ആദ്യം ഞാനിറങ്ങി എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു.. ആ സമയത്ത്, വീടുകളിലെ ഘടികാരങ്ങൾ; പെട്ടെന്ന് നിലക്കുന്നു. സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു, അതിലൊരു ഘടികാരം താഴെ വീഴുന്നു, ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ; ഒരു തിരക്ക് പോലെ; പുറത്തേയ്ക്കിറങ്ങുന്നു. അത് വിവിധ രാജ്യക്കാരാകുന്നു, അവർ പല ഭാഷ പറയുന്നു, അവരവരുടെ മതക്കാരെ കുറിച്ച് മാത്രം; രഹസ്യമായി തിരക്കുന്നു. മാദ്ധ്യമങ്ങളിൽ; കേരളത്തിൽ- ഭൂമി ഇറങ്ങിയ കാര്യം, ദ്രുത വാർത്തയായി; കടന്നു പോകുന്നു.. അത് ഒരു തീവണ്ടി ആണെന്ന്, ആരും തെറ്റിദ്ധരിക്കുന്നില