Skip to main content

വിരൽ കലാപങ്ങൾ

പൂവിൽ നിന്ന്
നൃത്തത്തിലേയ്ക്ക് നടന്ന്
നൃത്തത്തിന്റെ ആകൃതിയിൽ
ഇറങ്ങിപ്പോകുന്നു

ഇടയ്ക്കിടയ്ക്ക്
വിരിയാൻ വേണ്ടിമാത്രം
നിർത്തി കൊടുക്കുന്ന
തീവണ്ടിയുടെ മൊട്ട്...

ഓരോ സ്റ്റേഷനും
വീട്ടുമുറ്റത്തെ
മോഷണം പോയ തീവണ്ടിച്ചെടികൾ
നട്ടുവളത്തിയ
പൂന്തോട്ടത്തിലെ
ചെടിച്ചെട്ടിയാവുന്നു

മുഴങ്ങുന്ന കറുത്തശബ്ദം
തേച്ചുകഴുകി കൊണ്ടുതൂക്കിയിട്ട
മുറ്റത്തെ
കാക്കമണികൾ...

വഴികൾക്കായ് 
ഒഴിച്ചിട്ടിരിയ്ക്കുന്ന  ഇടങ്ങളിൽ
വീടുകൾക്കിടയിൽ
നീറുകൾ കയറിപ്പോകുന്ന
വളർത്തുമഴ

ഇനി
തടയുവാനാകില്ല
ഒരു കൈകൾക്കും തടുക്കുവാനുമാകില്ല..

വരൂ
താളത്തിലെങ്കിലും
എന്നിൽ നിന്നും അഴിച്ചുകൊണ്ടുപോകൂ
ഈ വിരൽ കലാപങ്ങൾ!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്