Skip to main content

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ
എന്നോപെയ്ത
രണ്ട് മഴകൾ
അന്നു പങ്കുവെച്ച
നാലു രഹസ്യങ്ങളിൽ
ഒന്നായിരുന്നു ഴജ

അന്ന്
അക്കങ്ങളായിരുന്നു
രഹസ്യങ്ങളുടെ
കൂട്ടിരിപ്പുകാർ

കൂടുതൽ രഹസ്യങ്ങൾ
സൂക്ഷിച്ചിരുന്നതിനാൽ
അന്ന്
നാലിനേക്കാൾ
വല്യസംഖ്യയായിരുന്നു
മൂന്ന്

കാലം കൊണ്ട് പോലും
അത്ര പഴക്കമുള്ളതായിരുന്നില്ല
പതിനെട്ടാം നൂറ്റാണ്ട്

എന്നിട്ടും
സൂക്ഷിച്ചിരുന്ന
രഹസ്യങ്ങളുടെ പഴക്കം കൊണ്ട്
പതിനെട്ടാം നൂറ്റാണ്ട്
അതിന് മുമ്പുള്ള നൂറ്റാണ്ടുകളേക്കാൾ
പഴകികൊണ്ടേയിരുന്നു

അന്നത്തെ
അഞ്ചിതളുള്ള പൂക്കളിൽ
ആറും
രഹസ്യങ്ങളായിരുന്നു

കേസരങ്ങൾ ചാരൻമാരും

അന്ന്
എന്നത്
സാധാരണക്കാർക്ക്
ഒരിക്കലും
ആരും കാണാനാവാത്ത
തീയതികളിൽ പൊതിഞ്ഞ
ഒരക്കവും

ഒന്നാമത്തെ രഹസ്യം
തിരഞ്ഞാണ്
അന്ന് പാതി പെയ്ത മഴ
ഇന്നും
തോരാൻ മറന്ന്
വന്നുപോകുന്നത്...

ഇന്നും
ഒരു പാതി കൊണ്ട് തോരാനും
മറു പാതി കൊണ്ട് പെയ്യാനും
മറന്നു പോകുന്ന
തുള്ളികളിൽ ഓരോന്നിലും
ഏകാന്തതയുടെ
നിറച്ച മഴ
അന്നത്തെ വെറുമൊരു രഹസ്യമാകുന്നു

ഇനിയും കെട്ടിട്ടില്ലാത്ത
മഴയുടെ ചിത

ചുറ്റും കൂടി നിൽക്കുന്ന
അതേ മഴയുടെ തോർച്ചകൾ

2

രണ്ടാമത്തെ രഹസ്യം
തിരഞ്ഞ് പോയത്
മൊട്ടുകളുള്ള കാലം വരെയും
പൂക്കളായത്

വിരിയുന്ന
വിരിയുന്ന
പൂക്കൾ മൊട്ടിലേയ്ക്ക്
അവയുടെ
രഹസ്യങ്ങൾ കൈമാറി വന്നു

കാറ്റ് വന്ന്
വിടർത്തി നോക്കുമ്പോൾ
വിരിയുന്നതായി മാത്രം
അഭിനയിച്ചു പൊലിപ്പിച്ചിരുന്നു
പൂക്കൾ

അന്ന് വസന്തത്തിനിത്രയും
പൂക്കളില്ല
നാൽപ്പത്തിയൊമ്പത് പൂക്കളുള്ള
വസന്തവും
അമ്പത് തുള്ളികൾ മാത്രം
പെയ്യുന്ന മഴയും

അന്നത്തെ ഗ്രാമത്തിലെ
ഇന്ന് ജീവിച്ചിരിയ്ക്കുന്ന
പെൺകുട്ടി

ഇനിയും കണ്ടുപിടിയ്ക്കാത്ത
രഹസ്യങ്ങളെല്ലാം
ഒരു കവിതയിലും
എഴുതാനാവാത്ത വിധം
വെറും രണ്ടക്ഷരങ്ങളിൽ
അവളാകുന്നു...

Comments

  1. ഇനിയും കെട്ടിട്ടില്ലാത്ത
    മഴയുടെ ചിത

    ചുറ്റും കൂടി നിൽക്കുന്ന
    അതേ മഴയുടെ തോർച്ചകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...