Skip to main content

പകൽ വിസ്മയം

ഒരു ദിവസം ഉറക്കമുണർന്ന്
നോക്കുമ്പോൾ…

കാണുന്നിടത്തെല്ലാം
കൂരിരുട്ട്

കൈയ്യിൽ കിട്ടിയ
ഒരു തീക്കൊള്ളിയുരച്ചു
നോക്കുമ്പോൾ,
കാണുന്നു…

വെളിച്ചത്തിൽ
തെളിയുന്ന ചുറ്റുപാട് പോലെ

തീപ്പട്ടികൂടിന്റെ
വെളിയിൽ
ഒട്ടിച്ചിരിക്കുന്ന
ഒരു പകലിന്റെ ചിത്രം!

ആ പകൽ വെളിച്ചത്തിൽ
പുറത്തിറങ്ങിനോക്കുമ്പോൾ
കാണുന്നു…

ഒളിച്ചുകളിക്കുന്നതിനിടയിൽ

ആരും കണ്ടുപിടിക്കാത്തത് പോലെ
വീടിന്റെ പിറകിൽ

തിളക്കം ഒളിപ്പിച്ച്,
പമ്മിയിരിക്കുന്ന;
ഒരു കൊച്ചുനക്ഷത്രം!

ആ നക്ഷത്രത്തിനെ
കണ്ടുപിടിച്ചത് പോലെ
ചെന്ന്
പതിയെ തൊടുമ്പോൾ…

അതിനുള്ളിൽ
ഒളിച്ചിരുന്നത് പോലെ,
ഇറങ്ങിവരുന്ന..
ഒരു വല്യനീലാകാശവും

പിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും...
മേഘങ്ങളും!

Comments

  1. ഒളിച്ചുകളിയല്ലോ...............
    ആശംസകള്‍

    ReplyDelete
  2. അതെ. ഇതൊക്കെ കാണാൻ ഒരു കൊച്ചു തീപ്പെട്ടിയുടെ സഹായം വേണ്ടി വരുന്നു.

    ReplyDelete

  3. പിറകെ
    തുരുതുരെ ഇറങ്ങിവരുന്നു
    ഒരു കുഞ്ഞുസൂര്യനും..
    നല്ല വരികൾ

    ReplyDelete
  4. എന്തൊക്കെയാ ഈ ഒളിച്ച്‌ വെച്ചിരിയ്ക്കുന്നത്‌!/!ഽ!/!/!/!/!!/!/!/!!/

    ReplyDelete
  5. നേരം വെളുത്തു....!!!
    അത് തന്നെ ഉണ്ടായത്.!!

    തിളക്കം ഒളിപ്പിച്ച് പമ്മിയിരിക്കുന്ന നക്ഷത്രക്കുഞ്ഞിനെ കാണാൻ നല്ല ഭംഗി.!!

    ReplyDelete
  6. "പകൽവിസ്മയം " വരികൾ നന്നായിട്ടുണ്ട്. ആദ്യമായി ആണ് ഈ ബ്ലോഗിൽ. ആശംസകൾ.

    ReplyDelete
  7. നന്നായിട്ടുണ്ട്..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...