Skip to main content

ഭാവിയിലെ തൊഴിൽ


പച്ചനിറമുള്ള തത്തയുമായി
ഭാവി പ്രവചിക്കാനിരിക്കുന്ന
ഒരാൾ

അയാൾക്ക് തത്തയേക്കാൾ
പച്ചനിറം

പച്ചനിറം തന്നെ അയാൾ
പ്രവചിച്ചതാണെന്ന ഭാവം

പച്ചയുടെ ഭാവിയെന്നോണ്ണം
അയാൾക്ക്‌ തത്തയേക്കാൾ
ചുവന്ന ചുണ്ടുകൾ

തത്ത അയാളുടെ ചുണ്ടുകൾ
കൊണ്ട് മിണ്ടുന്നു

സംസാരത്തിന്റെ
ഭാവിപോലെ
അയാൾ മിണ്ടാതിരിക്കുന്നു

മൌനത്തിന്റെ ഭാഷ പോലെ
ഭാവിയേതുമില്ലാത്ത ഞാൻ
അയാളുടെ മുന്നിലൂടെ
കടന്നു പോകുന്നു

കടന്നു പോകുവാൻ ചീട്ടു പോലെ
ഞാൻ എടുക്കുന്ന ഓരോ ചുവടും
അയാളുടെ കൂട്ടിൽ കിടക്കുന്ന തത്തയുടെ
പകർപ്പ്
പച്ച നിറത്തിൽ എടുക്കുന്നു

അതിനെ ചീട്ടെടുക്കുവാൻ പഠിപ്പിക്കാതെ
ഇന്നലെയിലെയ്ക്ക് കാലം പറത്തിവിടുന്നു

ഞാനിപ്പോൾ തത്തകൾ പറക്കുന്ന
അത്രമേൽ ശൂന്യാമായ നീലാകാശം

അങ്ങിങ്ങ് കാണപ്പെടുന്ന
തെറ്റിയപ്രവചനങ്ങളുടെ മേഘങ്ങൾ

പെയ്യാനും പെയ്യാതിരിക്കുവാനുമുള്ള
ചില മഴസാധ്യതകൾ

അയാൾ എന്റെ ആകാശത്തിനെ
പച്ചനിറത്തിൽ
അടുത്തേയ്ക്ക് വിളിക്കുന്നു

ഞാൻ തത്തയെ പോലെ അയാളുടെ അടുത്തേയ്ക്ക്
കൂടെ അദൃശ്യതയുടെ കൂട്

പറന്നു പറന്നു
കൂട്ടിലേയ്ക്ക്‌ ഞാൻ കയറുമെന്ന് ഭയന്ന്
കൂട്ടിൽ കിടക്കുന്ന തത്ത
ചീട്ടെടുക്കാൻ
എന്ന വ്യാജേന പുറത്തേയ്ക്ക്
ചാടുന്നു

കുഴഞ്ഞ് വീണു മരിക്കുന്നു!

ഒരു പക്ഷേ മരണമാവും
ഭാവിയിൽ
ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
ഭൂമിയിലെ തൊഴിൽ....

Comments

  1. ഒരു പക്ഷേ മരണമാവും
    ഭാവിയിൽ
    ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
    ഭൂമിയിലെ തൊഴിൽ....
    മരണം ഒരാൾക്കും പ്രവചിക്കാൻ സാധിക്കില്ല.
    നല്ല വരികൾ...

    ReplyDelete
  2. ഒരു പക്ഷേ മരണമാവും
    ഭാവിയിൽ
    ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
    ഭൂമിയിലെ തൊഴിൽ....
    മരണം ഒരാൾക്കും പ്രവചിക്കാൻ സാധിക്കില്ല.
    നല്ല വരികൾ...

    ReplyDelete
  3. തൊഴിൽ ക്ഷാമം ഉണ്ടാവുകയുമില്ല

    ReplyDelete
  4. അതെ ഭൂമിയിലെ മരണങ്ങൾ എന്നും പ്രവചനത്തിനപ്പുറമാണ്
    പിന്നെ
    പച്ച ശരിക്കും ഒരു ഗ്രീൻ സിഗ്നൽ ആണ്

    ReplyDelete
  5. പ്രവചനം...
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...