Skip to main content

ഭാവിയിലെ തൊഴിൽ


പച്ചനിറമുള്ള തത്തയുമായി
ഭാവി പ്രവചിക്കാനിരിക്കുന്ന
ഒരാൾ

അയാൾക്ക് തത്തയേക്കാൾ
പച്ചനിറം

പച്ചനിറം തന്നെ അയാൾ
പ്രവചിച്ചതാണെന്ന ഭാവം

പച്ചയുടെ ഭാവിയെന്നോണ്ണം
അയാൾക്ക്‌ തത്തയേക്കാൾ
ചുവന്ന ചുണ്ടുകൾ

തത്ത അയാളുടെ ചുണ്ടുകൾ
കൊണ്ട് മിണ്ടുന്നു

സംസാരത്തിന്റെ
ഭാവിപോലെ
അയാൾ മിണ്ടാതിരിക്കുന്നു

മൌനത്തിന്റെ ഭാഷ പോലെ
ഭാവിയേതുമില്ലാത്ത ഞാൻ
അയാളുടെ മുന്നിലൂടെ
കടന്നു പോകുന്നു

കടന്നു പോകുവാൻ ചീട്ടു പോലെ
ഞാൻ എടുക്കുന്ന ഓരോ ചുവടും
അയാളുടെ കൂട്ടിൽ കിടക്കുന്ന തത്തയുടെ
പകർപ്പ്
പച്ച നിറത്തിൽ എടുക്കുന്നു

അതിനെ ചീട്ടെടുക്കുവാൻ പഠിപ്പിക്കാതെ
ഇന്നലെയിലെയ്ക്ക് കാലം പറത്തിവിടുന്നു

ഞാനിപ്പോൾ തത്തകൾ പറക്കുന്ന
അത്രമേൽ ശൂന്യാമായ നീലാകാശം

അങ്ങിങ്ങ് കാണപ്പെടുന്ന
തെറ്റിയപ്രവചനങ്ങളുടെ മേഘങ്ങൾ

പെയ്യാനും പെയ്യാതിരിക്കുവാനുമുള്ള
ചില മഴസാധ്യതകൾ

അയാൾ എന്റെ ആകാശത്തിനെ
പച്ചനിറത്തിൽ
അടുത്തേയ്ക്ക് വിളിക്കുന്നു

ഞാൻ തത്തയെ പോലെ അയാളുടെ അടുത്തേയ്ക്ക്
കൂടെ അദൃശ്യതയുടെ കൂട്

പറന്നു പറന്നു
കൂട്ടിലേയ്ക്ക്‌ ഞാൻ കയറുമെന്ന് ഭയന്ന്
കൂട്ടിൽ കിടക്കുന്ന തത്ത
ചീട്ടെടുക്കാൻ
എന്ന വ്യാജേന പുറത്തേയ്ക്ക്
ചാടുന്നു

കുഴഞ്ഞ് വീണു മരിക്കുന്നു!

ഒരു പക്ഷേ മരണമാവും
ഭാവിയിൽ
ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
ഭൂമിയിലെ തൊഴിൽ....

Comments

  1. ഒരു പക്ഷേ മരണമാവും
    ഭാവിയിൽ
    ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
    ഭൂമിയിലെ തൊഴിൽ....
    മരണം ഒരാൾക്കും പ്രവചിക്കാൻ സാധിക്കില്ല.
    നല്ല വരികൾ...

    ReplyDelete
  2. ഒരു പക്ഷേ മരണമാവും
    ഭാവിയിൽ
    ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
    ഭൂമിയിലെ തൊഴിൽ....
    മരണം ഒരാൾക്കും പ്രവചിക്കാൻ സാധിക്കില്ല.
    നല്ല വരികൾ...

    ReplyDelete
  3. തൊഴിൽ ക്ഷാമം ഉണ്ടാവുകയുമില്ല

    ReplyDelete
  4. അതെ ഭൂമിയിലെ മരണങ്ങൾ എന്നും പ്രവചനത്തിനപ്പുറമാണ്
    പിന്നെ
    പച്ച ശരിക്കും ഒരു ഗ്രീൻ സിഗ്നൽ ആണ്

    ReplyDelete
  5. പ്രവചനം...
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...