എല്ലാറ്റിനും അപ്പുറം
വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന
ഒരാൾ
അയാൾ വലിച്ചു നീട്ടിയ തെരുവിനും
വീടിനും ഇടയിലെ
ഒരു വിടവ്
വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു
അതിലെ
ഒരു വിടവ്
വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു
അതിലെ
വീർപ്പുമുട്ടിയ
താക്കോൽ പഴുത്
താക്കോൽ ഇല്ലാത്ത നേരം നോക്കി
വീടിന്റെ നഗ്നത
വാതിലിന്റെ അത്രയും ഉയരത്തിൽ
അഴിച്ചു വെച്ച്
വീടിന്റെ നഗ്നത
വാതിലിന്റെ അത്രയും ഉയരത്തിൽ
അഴിച്ചു വെച്ച്
നിഴലിന്റെ
നീളം വെച്ച കുപ്പായം എടുത്തിട്ട്
വൈകുന്നേരത്തിലേയ്ക്ക്
ഇറങ്ങി പോകുന്നു
വരിമുറിച്ചുവിറ്റു
ജീവിക്കുന്ന
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ
മുറിച്ചു കടന്നു
ചിതറിപ്പോയ കാലുകളിൽ
നിന്നും ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന
ഉടഞ്ഞുപോയ ഭൂപടങ്ങൾ
ചുറ്റിക്കടന്നു
വരിമുറിച്ചുവിറ്റു
ജീവിക്കുന്ന
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ
മുറിച്ചു കടന്നു
ചിതറിപ്പോയ കാലുകളിൽ
നിന്നും ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന
ഉടഞ്ഞുപോയ ഭൂപടങ്ങൾ
ചുറ്റിക്കടന്നു
വെയിൽ അവസാനിച്ചു
നിഴൽ തുടങ്ങുന്നതിന്റെ
ഓരത്ത് കൂടി
ഓരത്ത് കൂടി
അതിന്റെ
അരികിന്റെ തുന്നൽ പോലെ
നടന്നു പോകുന്നു
ജീവിതവുമായുള്ള
തയ്യൽ വിട്ടത് പോലെ ഒരാൾ
സ്വയം കീറി പറിഞ്ഞ ഒരാൾ
ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ
കണ്ടു കിട്ടിയ താക്കോൽ
കണ്ടെടുക്കുന്നത് പോലെ
കണ്ടെടുക്കുന്നത് പോലെ
താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു
സ്വന്തം മുറിയിൽ
വൈകി വന്നു കയറുന്ന താമസക്കാരനെ പോലെ
വന്നു കയറി താമസിച്ചു തുടങ്ങുന്നു
നീണ്ടു നിവർന്ന
ഒരുറക്കം കഴിയുമ്പോൾ
അവിടെ ഇല്ലാത്ത
ഏതു വീട്ടിലും ഉണ്ടാകേണ്ടിയിരുന്ന
നീണ്ടു നിവർന്ന
ഒരുറക്കം കഴിയുമ്പോൾ
അവിടെ ഇല്ലാത്ത
ഏതു വീട്ടിലും ഉണ്ടാകേണ്ടിയിരുന്ന
അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന
വാ തുറക്കാത്ത കുഞ്ഞു അയാളാണ്
അമ്മയുടെ കിട്ടാത്ത സ്നേഹത്തിന്റെ
ഓർമയിൽ
ആകാശത്തിന്റെ ഒരു ഉരുളയ്ക്ക്
വാ തുറക്കുന്ന കുട്ടി അയാളാണ്
വായിൽ കിടക്കുന്നത്
ഇറക്കാത്ത
ചന്ദ്രനെ പോലെ
നിലാവ് പുറത്തേയ്ക്ക് തുപ്പുന്ന
കുഞ്ഞ് അയാളാണ്
അടികൊള്ളുമ്പോൾ
തിരമാല ഓടിച്ചു കടപ്പുറത്തേയ്ക്ക് പോകുന്ന
കുറച്ചു മുതിർന്നകുട്ടിയും അയാളാണ്
ഉറക്കം വരുമ്പോൾ
വായിൽ കിടക്കുന്നത്
ഇറക്കാത്ത
ചന്ദ്രനെ പോലെ
നിലാവ് പുറത്തേയ്ക്ക് തുപ്പുന്ന
കുഞ്ഞ് അയാളാണ്
അടികൊള്ളുമ്പോൾ
തിരമാല ഓടിച്ചു കടപ്പുറത്തേയ്ക്ക് പോകുന്ന
കുറച്ചു മുതിർന്നകുട്ടിയും അയാളാണ്
ഉറക്കം വരുമ്പോൾ
ആയാൾ ഇടുന്ന കുഞ്ഞ്കോട്ടുവാ ആവുകയാണ്
അന്ന് മുതൽ
ഇരുട്ട്
അന്ന് മുതൽ
ഇരുട്ട്
ഉറക്കം അയാൾക്ക്
എന്നും
താരാട്ടു പാടുന്ന
അമ്മയും
താക്കോൽ പഴുതായിരിക്കുമ്പോഴും
കള്ളനും താക്കോലും
തമ്മിലുള്ള പൊക്കിൾ ക്കൊടി
ബന്ധം പോലെ
സ്നേഹം അയാൾ
ഏതു വാതിലും
ഏതു വാതിലും
തുറക്കുവാൻ
ഉപയോഗിക്കുന്ന കള്ളതാക്കോലാണ്
സ്നേഹം എന്നും
പിടിക്കപ്പെടുമ്പോൾ
തിരിച്ചു കൊടുക്കേണ്ടി വരുന്ന
കൊള്ള മുതലും!
സ്നേഹം എന്നും
പിടിക്കപ്പെടുമ്പോൾ
തിരിച്ചു കൊടുക്കേണ്ടി വരുന്ന
കൊള്ള മുതലും!
വീർപ്പുമുട്ടിയ പഴുതുകൾ താക്കോലിനായി കേഴുന്നു ...
ReplyDeleteഅതോ താകോലുകൾ വീർപ്പുമുട്ടിയ പഴുതുകൾ തേടുന്നുവോ...?
സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലുകളും കടന്ന്....
ReplyDeleteആശംസകള്‍
കള്ളത്താക്കോലും കൊള്ളമുതലും....!!!
ReplyDelete