Skip to main content

കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടി

വെറും കാൽനടയായി
നിന്റെ കൊലുസ്സിലേയ്ക്ക്
തീർത്ഥാടനം നടത്തുന്ന
സഞ്ചാരിയായിരുന്നു
ഞാൻ

നീയോ
എന്നെ തിരഞ്ഞു നടക്കുന്നതിനിടയിൽ
കൊലുസ്സ് നഷ്ടപ്പെട്ട
പെണ്‍കുട്ടിയും

നീ എന്നെയും
ഞാൻ നിന്റെ കൊലുസ്സിനെയും
തിരഞ്ഞുനടക്കുന്നതിനിടയിൽ
വല്ലാതെ കൂട്ടിമുട്ടിപോകുന്ന
നമ്മുടെ പാദങ്ങൾ

ഘടികാരങ്ങളെ മാത്രം വലം വെച്ച്
കടന്നു പോകുന്ന സമയം
ഓരോ വലത്തും കാലത്തിനു സമ്മാനിക്കുന്ന
ഗണപതി ഉമ്മകൾ

ചെമ്മരിയാടുകൾ മേയുന്ന
കുന്നിൻ ചെരുവുകളിൽ
കളഞ്ഞുപോയ നിന്റെ കൊലുസ്
കിലുക്കം കൊടുത്തു വളർത്തുന്ന
പള്ളിമണികൾ

അവനാലുമണിപ്പൂക്കളെ പോലെ
വിരിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങൾ

ആ വൈകുന്നേരങ്ങളിലൊന്നിൽ
ചില മണികൾ മാത്രം
നിനക്ക് മാത്രം കേൾക്കാവുന്ന
ശബ്ദത്തിൽ കൂട്ടമണിയടിച്ചു തുടങ്ങുന്നു..

Comments

  1. ഒരു കൊലുസ്സിന്റെ കിലുക്കം പോലെ നല്ല രസമുള്ള ചിന്തകൾ.. എന്റെ ആശംസകൾ.

    ReplyDelete
  2. നമുക്ക് മാത്രം കേള്‍ക്കാവുന്ന ചില ശബ്ദങ്ങള്‍

    ReplyDelete
  3. ഇല്ലാത്ത കൊലുസ്സിനെ തിരഞ്ഞു നടക്കുന്നവർ

    ReplyDelete
  4. വെറും കാൽനടയായി
    നിന്റെ കൊലുസ്സിലേയ്ക്ക്
    പിന്നെ....
    കൊലുസ്സിനൊപ്പം പെൺകുട്ടീകളക്കിന്ന് എന്തെല്ലാം നഷ്ട്ടപ്പെടുന്നു അല്ലേ

    ReplyDelete
  5. നല്ല കവിത.!!
    മുരളിയേട്ടന്‍റെ ചോദ്യം പ്രസക്തം.

    ReplyDelete
  6. >> നീ എന്നെയും
    ഞാൻ നിന്റെ കൊലുസ്സിനെയും
    തിരഞ്ഞുനടക്കുന്നതിനിടയിൽ
    വല്ലാതെ കൂട്ടിമുട്ടിപോകുന്ന
    നമ്മുടെ പാദങ്ങൾ <<

    ഈ അഞ്ചേയഞ്ചു വരികളില്‍ ഹൃദയം കൊളുത്തിയല്ലോ ബൈജുവേട്ടാ..

    ReplyDelete
  7. നിനക്കുമാത്രം കേള്‍ക്കാവുന്ന കൂട്ടമണിയാരവം!
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ