Skip to main content

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന്
നിന്നിലേയ്ക്ക്
നടന്നു വരികയായിരുന്നു
ഞാൻ

ആകാശത്ത്
അർദ്ധവൃത്താകൃതിയിൽ
ചന്ദ്രക്കല

താഴെ
അതെ ആകൃതിയിൽ മണ്ണിൽ
വീണുകിടക്കുന്ന നിലാവ്

ഒരു ജാലകത്തിന്റെ
ചതുരം പിടിച്ചു
നിലാവിൽ ചവിട്ടാതെ
രാവ്  കടക്കുന്ന
പുലരി

ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ

തിരിഞ്ഞു നോക്കുമ്പോൾ
തെരുവ് നിറയെ
വീടുകളുടെ
 ആകൃതിയുള്ള കാൽപ്പാടുകൾ

നിന്നിലേയ്ക്കുള്ള അകലം
അത്രയും അലിഞ്ഞു
ഒറ്റരാത്രി കൊണ്ട്
 ശുദ്ധജലമായി
ഭൂമിയിൽ അത്രമാത്രം
കുറയുന്ന ദൂരം

കടന്നു പോകുന്ന വാഹനങ്ങളുടെ
ജാലകങ്ങളിൽ
തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന
അതാത്
 യാത്രക്കാരുടെ ലക്ഷ്യങ്ങൾ

ഞാൻ നിന്റെ വളരെ അടുത്ത്

അടുത്ത് വരുന്തോറും
എന്റെ കൂടുന്ന ഭ്രാന്ത്‌

അതിൽ നീ ദൂരെനിന്നും
വളർത്തുന്ന
ചോപ്പ്നിറമുള്ള
ചെമ്പരത്തിമുള്ളുകൾ

 അത്രയും വേദനിപ്പിച്ചു
അവ
കൊണ്ടുകയറുന്ന  ഞാൻ

നടന്നു വന്നു കൊണ്ടിരിക്കുന്ന
 എന്റെ
പൊള്ളുന്ന ഉടലിൽ
ഒട്ടിച്ചേർന്നു കിടക്കുന്ന നീ

നിന്റെ  അളവിൽ  ഞാൻ
കൃത്യമായിഅടങ്ങിയിരിക്കുന്ന
ഇന്നലെ  കടന്നു
നീ അമിതമായി അടങ്ങിയിരിക്കുന്ന
നാളെയിൽ  എത്തുമ്പോൾ
വെളിച്ചത്തിന്റെ നനവുള്ള
മഴ പെയ്തു തുടങ്ങുന്നു

പൊടുന്നനെ

നിന്റെ ഉടൽ ചേർത്തു
ഞാൻ പിടിച്ചിരിക്കുന്ന കുടയ്ക്ക്
ഇനി ഒരു മഴയ്ക്കും
 കെടുത്തുവാകാനാകാത്ത വിധം
തീ പിടിച്ചു തുടങ്ങുന്നു.. 

Comments

  1. ഈ തീ ആർക്കും കെടുത്താനാക്കില്ല....

    ReplyDelete
  2. ..കവി വളര്‍ന്നുകൊണ്ടേയിരിക്കുന്നു..
    പല വരികളിലും ആശയങ്ങള്‍ ആകാശക്കുട പിടിച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ചിലതിന്റെയെല്ലാം അര്‍ഥാന്തരങ്ങള്‍ കണ്ടെത്താനാതെ നിസ്സഹായനായിപ്പോകുന്ന അവസ്ഥ..
    ആശംസകളോടെ..

    ReplyDelete
  3. ആശയഗംഭീരം.....
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...