Skip to main content

കവിതയിലെ കുറ്റകൃത്യങ്ങൾ


സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന
ആഴ്ചപ്പതിപ്പുകൾ

അതിൽ കവിതകൾ മാത്രം
തീപിടിച്ച പോലെ
ഒന്നോടിച്ചു നോക്കുകയായിരുന്നു

പേജ് സൂചികകൾ നോക്കി

കവിതകൾ
26, 42, 51 എന്നീ പേജുകളിൽ

എന്റെ തിടുക്കം കണ്ട്
സൌകര്യത്തിനു അവ
അടുത്തടുത്ത താളുകളിലേയ്ക്ക്
മാറുന്നു

ഞാൻ
ഓടിച്ചു വായിക്കുന്നു

വായിച്ചു തീരുമ്പോഴേക്കും
ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു

പിന്നെ ആരും കാണാതെ
ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ;
കാണുന്നു ..

കവിതകൊണ്ട്
തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ

പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ

രഹസ്യമായി
കവിത തന്നെ വാറ്റുന്ന വേറൊരാൾ

എഴുതുന്നത്‌ തന്നെ ഒരു കുറ്റമാകുന്ന
ഈ കാലത്ത് ..
കവിതയിൽ ഇത്രയേറെ
പരസ്യമായ നിയമ ലംഘനങ്ങൾ

ഇതെല്ലാം കണ്ടു സംഭ്രമത്തോടെ
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ..

നീ കവിത എഴുതാറുണ്ടോടാ?
എന്ന് ചോദിച്ചു
ഒരു എക്സൈസ്കാരൻ
അടുത്തേയ്ക്ക് വരുന്നു..

എന്റെ അന്ധാളിപ്പ് കണ്ട്

വന്നത് കുറഞ്ഞപക്ഷം
ഒരു പോലിസുകാരനായിരുന്നുവെങ്കിൽ..
എത്ര നന്നായേനെ!

എന്ന്

എനിക്ക് വേണ്ടി അയാൾ
വിചാരിക്കുന്നു ..

Comments

  1. തനി ക്രിമിനലായ കവിത തന്നെ ..!

    ReplyDelete
    Replies
    1. മുരളി ഭായ് അത് തന്നെ
      നന്ദി ഭായ് വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. Cr.P.C യിൽ എഴുതി ചേർക്കണം. അല്ലെങ്കിൽ ആ കുറ്റ കൃത്യം പെരുകി ക്കൊണ്ടിരിക്കും.

    ReplyDelete
    Replies
    1. അതെ ബിപിൻ ഭായ് പലകാര്യങ്ങൾക്കും
      തീരുമാനം വേണം
      ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വ്യാഖ്യാനങ്ങൾ
      ഇനിയും വേണോ
      നന്ദി ബിപിൻ മാഷെ

      Delete
  3. പേന പടവാള്‍ കവിത യുദ്ധം :) വീണ്ടും വന്നു ഞാന്‍

    ReplyDelete
    Replies
    1. അത് തന്നെ
      കാണാനില്ലല്ലോ കാത്തിയെ എന്ന് കുറെ മുമ്പ് ഓർത്തു
      വളരെ നന്ദി
      ഇനിയും കാണണം
      കാത്തിയുടെ ബ്ലോഗിൽ എങ്കിലും

      Delete
  4. ഹോ ! തീ പിടിച്ച കവിത!!!
    ശരിക്കും പൊള്ളി ബൈജു ഭായ്....

    ReplyDelete
  5. ബൈജു ഭായിക്കു മാത്രം കഴിയുന്ന കവിത..... സംഭവം ക്രിമിനലായി.......നിറഞ്ഞ ആശംസകൾ.....

    ReplyDelete
  6. നിങ്ങള്‍ ഇതുവരെ പിടിക്കപ്പെട്ടില്ലേ

    ReplyDelete
  7. ഇങ്ങളൊരു പുലിയാണല്ലോ...ഏതു വിഷയത്തിലും കൈവയ്ക്കുമല്ലേ? ആശംസകള്‍ ട്ടോ....ഇഷ്ടമായി

    ReplyDelete
  8. പരകായപ്രവേശം നടത്താറുണ്ടല്ലേ !!

    ReplyDelete
  9. ചൂടും.ലഹരിയും.......
    ആശംസകള്‍

    ReplyDelete
  10. കവിത ചികഞ്ഞ് തീ പിടിച്ചത് ആദ്യമായിയാണ്
    കാണുന്നത് ....
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം