Skip to main content

പാലപ്പൂവും നിമിഷവും

സ്വന്തമായി
സമയം കൃഷി ചെയ്തു
നിമിഷങ്ങൾ മാത്രം 
വിളവെടുക്കുന്ന
പൂക്കളുടെ നാട്ടിൽ,
വിരിഞ്ഞിരിക്കുന്ന
ഒരു വേള പോലും
പാഴാകാതിരിക്കുവാൻ
ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ
കൊഴിഞ്ഞു താഴെ എത്തുന്ന
ചെറുമാത്രകളിൽ പോലും
കറങ്ങുന്ന ഒരു മേൽ പങ്കയായി
ജോലി ചെയ്യുന്നുണ്ട്
പാലപ്പൂവ്
എന്നാൽ അതിൽ ഒരു
ഘടികാരത്തിന്റെ
നിലച്ചകുരുക്കിട്ടാവും
പ്രണയിനിയുടെ സ്വകാര്യ
ആകാശത്തിൽ ഒരു മഴയായി
പെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ
എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന
"ഒരു വിരസ നിമിഷം"
പ്രതീക്ഷകെട്ടു,
പാലപ്പൂമണത്തിൽ
മഞ്ഞിന്റെ
തണുത്ത ഭാഷയിൽ
ഭയത്തിന്റെ കുറിപ്പും
എഴുതി വെച്ച്
അറ്റകൈയ്ക്ക്
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!

Comments

  1. ഖദറുടുത്ത പാലപ്പൂവിനെ മനസ്സിലാകാത്തതുകൊണ്ട് ആകെ ഒരു കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നു ഞാന്‍. പിന്നെ വരാവേ <3

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ഷമിക്കുക അത് ഒഴിവാക്കിയിട്ടുണ്ട് "ഖദർ" ഒന്നു ലളിത വല്ക്കരിച്ചു സ്നേഹപൂർവ്വം

      Delete
  2. Oru veritta bhaavana. Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി

      Delete
  3. Replies
    1. നന്ദി വികെ മാഷെ സ്നേഹപൂർവ്വം

      Delete
  4. പാലപ്പൂവിനാൽ തീർത്ത ഭയത്തിന്റെ ഒരു തണുത്ത ഭാഷ...!

    ReplyDelete
    Replies
    1. മുരളിഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  5. ആദ്യത്തെ ഖണ്ഡിക ഇഷ്ടപ്പെട്ടു. രണ്ടാമത്തേതത്ര മനസ്സിലായില്ല..
    ആരാണ് ആത്മഹത്യ ചെയ്തത് എന്നൊരു ചോദ്യം ബാക്കി..

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി എഴുതുന്നതിന്റെയും വായനയുടെയും ഇടയിൽ സംഭവിക്കുന്ന ഒരു തെറ്റാണു ചൂണ്ടിക്കാട്ടിയത് അത് ഒരു ചെറിയ സൂചനയിലൂടെ തിരുത്തിയിട്ടുണ്ട് വായനക്ക് അഭിപ്രായത്തിനു ഒരിക്കൽ കൂടി നന്ദി

      Delete
    2. വിലപ്പെട്ടതായി പാലപ്പൂവ് കരുതുന്ന ഒരു "നിമിഷം" തന്നെയാണ് വിരസം എന്ന് കരുതി ആത്മഹത്യാ ചെയ്യുന്നത് നന്ദി കല്ലോലിനി

      Delete
  6. എപ്പോഴത്തെയും പോലെ സംവേദിച്ചില്ല, എന്റെ വായനയുടെ പ്രശ്നമാകാംട്ടോ . എങ്കിലും ഈ വരികൾ ഇഷ്ടം "ഒരു മഴയായി
    പെയ്യുവാൻ ഒന്നു
    ദുർബലമാക്കി തരണേ"

    ReplyDelete
    Replies
    1. നന്ദി കീയ കുട്ടി, വായന തുറന്നു പറയുന്ന അഭിപ്രായം തരുന്നത് തന്നെയാണ് ഏറ്റവും സന്തോഷം സ്നേഹപൂർവ്വം

      Delete
  7. ഇഷ്ടപ്പെട്ടു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...