Skip to main content

മരുന്ന്

മരുന്ന്
______________
ഏതു നിമിഷവും
വിഴുങ്ങിയേക്കാവുന്ന
മധ്യഭാഗത്ത്‌ വെട്ടുള്ള
വെളുത്ത ഗുളിക
പുതച്ചു കിടക്കുകയാണ്
ജീവിതം

അരികത്തൊരു മരം
ഏതു നിമിഷവും
നിലവിളി പടർന്നു
തീ പിടിക്കാൻ പാകത്തിന്
ഇല കൊഴിഞ്ഞ്
ഉണങ്ങി നില്പ്പുണ്ട്

കണ്ണുകളിൽ ഇഴയുന്ന
കണ്‍ പീലികൾ
ഉറുമ്പിനു വഴി പറഞ്ഞു
കൊടുക്കുന്നുണ്ട്

തുറന്ന
മരുന്ന് കുപ്പിയുടെ
കഴുത്തിൽ
അടപ്പിന്റെ ബാക്കി
പോലെ തിളങ്ങുന്നുണ്ട്
താലി പോലൊരു
കൊളുത്ത്

മരുന്നിനും മന്ത്രത്തിനും
മീതെ
പിടയ്ക്കുന്ന
ജീവൻ ഇപ്പോഴും
പിടിച്ചുനിർത്തുന്ന ഒന്ന്

Comments

  1. മരുന്നിനും മന്ത്രത്തിനും മീതെ പിടയ്ക്കുന്ന ജീവിതം....

    ReplyDelete
  2. അമ്മ, അച്ഛന്‍,ഭാര്യ ,സഹോദരി ,കുഞ്ഞുങ്ങൾ അങ്ങനെ നമ്മുടെ ജീവൻ ഭദ്രമാക്കി വയ്ക്കുന്ന ഒരുപാട് സ്നേഹ കൊളുത്തുകളുണ്ട് ജീവിതത്തിന് ആശ്വാസമായി ഒരു നിശ്വാസം പോലെ .കവിത വളരെ നന്നായിട്ടുണ്ട് .ആശംസകൾ .

    ReplyDelete
  3. എല്ലാത്തിനും മീതെ ജീവന്‍ പിടിച്ചു നിര്‍ത്തുന്ന ഒന്ന് ...! നന്നായിരിക്കുന്നു ....!

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. ബൈജുവിന്റെ കവിതകള്‍ക്ക് മുന്നില്‍ പലപ്പോഴും സ്തബ്ധനായി നിന്നുപോകാറുണ്ട്!

    ReplyDelete
  6. വലിയൊരു മനോഹരം എന്ന് പറയാന്‍ തോന്നുന്ന വരികള്‍

    ReplyDelete
  7. വേദനിപ്പിക്കുന്ന കവിത.
    കാണുന്ന ഓരോ വസ്തുവിലും കവിത ഒളിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ഇവിടെ വരുമ്പോഴാണ്.

    ReplyDelete
  8. മരുന്നിനും,മന്ത്രത്തിനും
    എത്തിപ്പിടിക്കുവാൻ പറ്റാത്ത ചില വേദനകൾ

    ReplyDelete
  9. എന്നത്തേയും പോലെ ചിന്തിപ്പിക്കുന്ന വരികൾ..ആഴമേറിയ ആശയം

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  11. കണ്ണുകളിൽ ഇഴയുന്ന
    കണ്‍ പീലികൾ
    ഉറുമ്പിനു വഴി പറഞ്ഞു
    കൊടുക്കുന്നുണ്ട് -- nice

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...