Skip to main content

മരുന്ന്

മരുന്ന്
______________
ഏതു നിമിഷവും
വിഴുങ്ങിയേക്കാവുന്ന
മധ്യഭാഗത്ത്‌ വെട്ടുള്ള
വെളുത്ത ഗുളിക
പുതച്ചു കിടക്കുകയാണ്
ജീവിതം

അരികത്തൊരു മരം
ഏതു നിമിഷവും
നിലവിളി പടർന്നു
തീ പിടിക്കാൻ പാകത്തിന്
ഇല കൊഴിഞ്ഞ്
ഉണങ്ങി നില്പ്പുണ്ട്

കണ്ണുകളിൽ ഇഴയുന്ന
കണ്‍ പീലികൾ
ഉറുമ്പിനു വഴി പറഞ്ഞു
കൊടുക്കുന്നുണ്ട്

തുറന്ന
മരുന്ന് കുപ്പിയുടെ
കഴുത്തിൽ
അടപ്പിന്റെ ബാക്കി
പോലെ തിളങ്ങുന്നുണ്ട്
താലി പോലൊരു
കൊളുത്ത്

മരുന്നിനും മന്ത്രത്തിനും
മീതെ
പിടയ്ക്കുന്ന
ജീവൻ ഇപ്പോഴും
പിടിച്ചുനിർത്തുന്ന ഒന്ന്

Comments

  1. മരുന്നിനും മന്ത്രത്തിനും മീതെ പിടയ്ക്കുന്ന ജീവിതം....

    ReplyDelete
  2. അമ്മ, അച്ഛന്‍,ഭാര്യ ,സഹോദരി ,കുഞ്ഞുങ്ങൾ അങ്ങനെ നമ്മുടെ ജീവൻ ഭദ്രമാക്കി വയ്ക്കുന്ന ഒരുപാട് സ്നേഹ കൊളുത്തുകളുണ്ട് ജീവിതത്തിന് ആശ്വാസമായി ഒരു നിശ്വാസം പോലെ .കവിത വളരെ നന്നായിട്ടുണ്ട് .ആശംസകൾ .

    ReplyDelete
  3. എല്ലാത്തിനും മീതെ ജീവന്‍ പിടിച്ചു നിര്‍ത്തുന്ന ഒന്ന് ...! നന്നായിരിക്കുന്നു ....!

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. ബൈജുവിന്റെ കവിതകള്‍ക്ക് മുന്നില്‍ പലപ്പോഴും സ്തബ്ധനായി നിന്നുപോകാറുണ്ട്!

    ReplyDelete
  6. വലിയൊരു മനോഹരം എന്ന് പറയാന്‍ തോന്നുന്ന വരികള്‍

    ReplyDelete
  7. വേദനിപ്പിക്കുന്ന കവിത.
    കാണുന്ന ഓരോ വസ്തുവിലും കവിത ഒളിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ഇവിടെ വരുമ്പോഴാണ്.

    ReplyDelete
  8. മരുന്നിനും,മന്ത്രത്തിനും
    എത്തിപ്പിടിക്കുവാൻ പറ്റാത്ത ചില വേദനകൾ

    ReplyDelete
  9. എന്നത്തേയും പോലെ ചിന്തിപ്പിക്കുന്ന വരികൾ..ആഴമേറിയ ആശയം

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  11. കണ്ണുകളിൽ ഇഴയുന്ന
    കണ്‍ പീലികൾ
    ഉറുമ്പിനു വഴി പറഞ്ഞു
    കൊടുക്കുന്നുണ്ട് -- nice

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...