Skip to main content

മരത്തിന്റെ മിന്നാം മിന്നി വീട്

മഴ ഒന്ന് മാറി നിന്ന
തിരുവാതിര ഞാറ്റുവേല

പുര പണിയുന്ന ചിതലുകൾ

ഇലയനക്കം പോലെ
മണ്ണിന്റെ ശ്വാസോച്ച്വാസം

മിന്നാമിന്നികൾ
പാല് കാച്ചുന്നു

പുര പണിയാൻ പൂതി പെരുത്ത്‌ മരം

രണ്ടില  കിളിർത്ത് നിന്ന
 തൈയുടെ ദീർഘകാല വായ്പ്പ

ചീവിട് കുറിച്ച് തന്ന
നല്ല  മുഹൂര്ത്തം

വെളുത്ത വേര് കൊണ്ട്
അടിസ്ഥാനം

പദ്യത്തിലെ വൃത്തം
പകർത്തിയ   തടി കൊണ്ട്
തീർത്ത മുൻ ഭിത്തി

നൃത്തത്തിലെ മുദ്രകൾ
കൊത്തിയ ചില്ലകളാൽ ആരൂഡം  

പച്ച നിറത്തിന്റെ ഉത്സവം പോലെ
ഇലകൾ  മേഞ്ഞ മേൽകൂര

മിനുസം ഉള്ള കരിയില കൊണ്ട്
നീളെ പാകിയ തറ

ഇളം കാറ്റിൽ തീർത്ത  
 ഇരു പാളി ജനൽ

വെയിൽ ഉരുക്കി പണിത
ഒറ്റത്തടി വാതിൽ

വള്ളി പടർത്തി ചുവരിൽ
പൂശിയ ഇളം പച്ച നിറമുള്ള വെള്ള

കിളികൾക്ക് പാർക്കാൻ ചില്ലയിൽ
മാറി എരുത്തിൽ പോലെ തീർത്ത കൂട് 

മഴ വെള്ളത്തിൽ വരച്ച
ആഴമില്ലാ കിണർ

പുഴ നീട്ടി വളർത്തിയ
അഴകുള്ള  വഴി

തണൽ കൊണ്ട് മുറ്റം
പച്ചില ചെടികളാൽ
 അതിൽ പൂന്തോട്ടം

മേയുന്ന ആടുകളാൽ ചുറ്റിലും
കെട്ടിത്തിരിച്ച വേലി

മഞ്ഞു കൊണ്ട് പാല് കാച്ചി
വീട്ടിൽ താമസം തുടങ്ങുമ്പോൾ
ക്ഷണിക്കപെടാത്ത  അഥിതിയായി
വാതിൽക്കൽ വന്നു മുട്ടുന്നു
 വെള്ളി കെട്ടിയ
മൂങ്ങാമുഖം ഉള്ള മഴു  

Comments

  1. മേയുന്ന ആടുകളാൽ ചുറ്റിലും
    വേലി

    ReplyDelete
  2. പടർന്നു പന്തലിച്ച കാവുകളെ നിമിഷാർദ്ധംകൊണ്ട് പൊടിച്ചുകളയുന്ന യന്ത്രങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടത്രേ......

    പ്രകൃതിയോടു ഇഴപിരിച്ച കാവ്യകൽപ്പനകൾ....

    ReplyDelete
  3. അംബാനിക്കും പണിയാ പറ്റില്ല ഇങ്ങനൊരു വീട്‌. അല്ലേ ഭായ്‌..? :)

    ക്ഷണിക്കപ്പെടാത്ത ആ അതിഥികൾ കൂടി വരാതിരുന്നെങ്കിൽ,

    വരദാനം പൂക്കളമെഴുതുമീ വീട്ടിൽ,
    സൗഭാഗ്യം പിച്ച വച്ചു നടന്നീടും.....

    വളരെ മനോഹരമായ, നന്മയുള്ളൊരു കവിത.

    ശുഭാശംസകൾ......






    ReplyDelete
  4. കോടാലിക്കൈകളാണ് പ്രശ്നം

    ReplyDelete
  5. ജോറായിരിക്കുന്നു ബായ്.......'മഞ്ഞു കൊണ്ട് പാല് കാച്ചി
    വീട്ടിൽ താമസം തുടങ്ങുമ്പോൾ' ആ വരികള്‍ കൂടുതല്‍ ഹൃദ്യമായി.....
    'വള്ളി പടർത്തി ചുവരിൽ
    പൂശിയ ഇളം പച്ച നിറമുള്ള വെള്ള

    കിളികൾക്ക് പാർക്കാൻ ചില്ലയിൽ
    മാറി എരുത്തിൽ പോലെ തീർത്ത കൂട് ' ഈ വരികളില്‍ ഒരാശയക്കുഴപ്പം തോന്നുകയും ചെയ്തു....എന്തായാലും നല്ല കവിതയ്ക്ക് ആശംസകള്‍...

    ReplyDelete
  6. വെള്ളി കെട്ടിയ മൂങ്ങാ മുഖം .....നല്ല ചിന്ത...നന്നായി ...!

    ReplyDelete
  7. കാറ്റും,വെയിലും.വള്ളിയുമൊക്കെയായി
    വേറിട്ട മെറ്റീരിയത്സ് കൊണ്ട് പണിതുയർത്തിയ
    ഒരു അസ്സൽ കവി വീട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന