Skip to main content

വേനൽ


വേനൽ എന്ന ഹോട്ടലിൽ നിന്ന് 
നട്ടുച്ച ഭക്ഷണം കഴിക്കുന്നു 
ആഹാരത്തിന്റെ ചൂട് കുറച്ചു 
കുറഞ്ഞതിനു ആരോ കാലാവസ്ഥയെ 
തെറി പറയുന്നു 
സമയം ഘടികാരത്തിൽ 
അത് കേട്ട് വിയർത്തൊലിക്കുന്നു 
സഹികെട്ട് കാലാവസ്ഥ 
സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ
ചുവട്ടിൽ കൊണ്ടിരുത്തുന്നു
മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത്
നട്ട് പൂരിപ്പിക്കുന്നു
ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു
മരം മുകളിൽ നിന്ന്
കത്തി ജ്വലിക്കുന്നു,
ഉയരങ്ങളിൽ നില്ക്കുന്നത്
എന്തും കത്തും എന്നും
അത് താഴെ നില്ക്കുന്നവയെ
പൊള്ളിക്കുമെന്നും
ആരോ വേവുന്ന
തണലിന്റെ ഭാഷയിൽ
അടുപ്പത്ത് വച്ച് 

നുണ പറയുന്നു

Comments

  1. വേറിട്ട ചിന്ത .....വ്യത്യസ്ത വരികൾ .നന്നായിരിക്കുന്നു .ആശംസകൾ ...........

    ReplyDelete
  2. ഉയരങ്ങളില്‍ നില്‍ക്കുന്നത് എന്തും കത്തും ...

    ReplyDelete
  3. സൂര്യശോഭയോടെ ഭാവന..!! നന്നായി എഴുതി ഭായ്‌..


    ശുഭാശംസകൾ....

    ReplyDelete
  4. നല്ല കവിത .ഭാവുകങ്ങള്‍ !

    ReplyDelete
  5. താഴെ നില്‍ക്കുന്നവയെ പൊള്ളിക്കും!
    നല്ല തിളക്കമുണ്ട് കവിതയ്ക്ക്.
    ആശംസകള്‍

    ReplyDelete
  6. എവിടെയും കവിത
    എല്ലാം കവിത

    ഭാവനപ്പെയ്ത്ത് കൊള്ളാം!

    ReplyDelete
  7. ഉയരങ്ങളില്‍ എത്തിയാല്‍ പിന്നെ
    താഴെയുല്ലവയെ പോല്ലിച്ചില്ലെങ്കില്‍
    ഒരു സമാധാനവും കിട്ടില്ലായിരിക്കാം!

    നല്ല ഭാവന.

    ReplyDelete
  8. എവിടേയും പൊങ്ങച്ചം ചേര്‍ത്ത് വിളമ്പുന്ന നുണകള്‍ ..

    ReplyDelete
  9. പൊരിവെയിലും പേമാരിയും എല്ലാം കവിതയായ്...
    ഭാവനാസമ്പുഷ്ടം.

    ReplyDelete
  10. നല്ല കവിത തന്നെ .ഭാവനയുടെ പെരുമഴ ,പക്ഷേ ചിലപ്പോള്‍ അല്പ്പം താളം കൂടിയാവാം എന്നു തോന്നുന്നു

    ReplyDelete
  11. എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ
    പൊള്ളിക്കുമെന്നും ആരോ വേവുന്ന
    തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച് നുണ പറയുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം