Skip to main content

പിരിച്ചെഴുത്ത്


നട്ടുച്ചയെ
സൂര്യനായും ആകാശമായും
ഗതികേടിന്റെ 
ഭാഷയിൽ പിരിച്ചെഴുതാം,

സൂര്യനെ 
വെയിലായും സമയമായും
ഒന്നൂടി വെട്ടി
വിയർത്ത്
ക്രീയ ചെയ്യാം

എന്നിട്ട്
വെയിലിനെ
മരം കൊണ്ട് ഭാഗിച്ചു
വേണമെങ്കിൽ ശിഷ്ടം
തണലായി
താഴ്ത്തിറക്കാം

പക്ഷെ അതിനു വേണ്ടി
നാക്ക്‌ കുഴയാതെ
ഒരു ഴ എങ്കിലും
മലയാളി മഴു വീഴാതെ
കേരളത്തിൽ
ബാക്കി വയ്ക്കണം

അല്ലെങ്കിൽ പുഴയ്ക്കും
മഴയ്ക്കും ചേർത്ത്
ചരമ കോളത്തിൽ
ഒരൊറ്റ ചിത്രം കൊടുത്ത്
സന്തപ്ത മലയാളികൾ
എന്ന് ഏതെങ്കിലും
അന്യ ഭാഷക്കാരൻ
അങ്ങ് ചേർത്തെഴുതിയേക്കാം

Comments

  1. പ്രവചനം പോലെ.

    ReplyDelete
  2. സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം... ha ha

    ReplyDelete
  3. തന്റെ പ്രവൃത്തി കൊണ്ട്‌ ഗതികെട്ട പ്രകൃതിയെ, വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യപ്രകൃതത്തിന്റെ നെഞ്ചത്തു തന്നെ കൊള്ളുന്ന വരികൾ.!!

    വരികളിൽ ബൈജുഭായിയുടെ തനതായ, രസകരമായ എന്നാൽ അപ്രതീക്ഷിതവുമായ ബിംബക്കാഴ്ച്ചകൾ നല്ലൊരു വായനാനുഭവം നൽകുന്നു. വളരെയിഷ്ടം.


    ശുഭാശംസകൾ....


    ReplyDelete
  4. valare special aanu baijuvinte veekshanangal.. great..keep it up

    ReplyDelete
  5. പിരിച്ചെഴുത്തിലൂടെ കാര്യങ്ങള്‍ ഭംഗിയാക്കി.

    ReplyDelete
  6. വല്ലവന്റെ കാരുണയിലാണ്
    മലയാളി തന്‍ ജീവിത പെരുമ...rr

    ReplyDelete
  7. ഒരു വലിയ കാര്യം എത്ര മനോഹരമായി പറഞ്ഞു ...നല്ല വരികൾ ......

    ആശംസകൾ .....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. pirichchezhuthth manoharam. enthum pirichchezhuthiyal nalla rasamayirikkum

    ReplyDelete
  10. ഇങ്ങനെ തുടര്‍ന്നാലുണ്ടാകുന്ന സമ്പൂര്‍ണ നാശത്തെ അതിശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു......സൂര്യനെയും വെയിലിനെയും മഴയേയും പുഴയും മഴുവിനെയും മലയാളിയേയും എങ്ങനെ 'ക്രിയ' ചെയ്യുന്നതാദ്യം...... ഗ്രേറ്റ്‌ ഐഡിയാ യ്ക്ക് മുന്‍പില്‍ തലകുനിക്കുന്നു......

    ReplyDelete
  11. അല്ലെങ്കിൽ പുഴയ്ക്കും
    മഴയ്ക്കും ചേർത്ത്
    ചരമ കോളത്തിൽ
    ഒരൊറ്റ ചിത്രം കൊടുത്ത്
    സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം

    'ഴ' എല്ലാം പോയ്പ്പോകുന്നു അല്ലേ

    ReplyDelete
  12. സൂര്യനെ
    വെയിലായും സമയമായും
    ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം

    ReplyDelete
  13. പിരിച്ച് - എഴുതി!!!

    ReplyDelete
  14. ഴ ചൊല്ലാന്‍ അന്യഭാഷക്കാര്‍ക്ക് ബുദ്ധിമുട്ടാണ്
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി