Skip to main content

പിരിച്ചെഴുത്ത്


നട്ടുച്ചയെ
സൂര്യനായും ആകാശമായും
ഗതികേടിന്റെ 
ഭാഷയിൽ പിരിച്ചെഴുതാം,

സൂര്യനെ 
വെയിലായും സമയമായും
ഒന്നൂടി വെട്ടി
വിയർത്ത്
ക്രീയ ചെയ്യാം

എന്നിട്ട്
വെയിലിനെ
മരം കൊണ്ട് ഭാഗിച്ചു
വേണമെങ്കിൽ ശിഷ്ടം
തണലായി
താഴ്ത്തിറക്കാം

പക്ഷെ അതിനു വേണ്ടി
നാക്ക്‌ കുഴയാതെ
ഒരു ഴ എങ്കിലും
മലയാളി മഴു വീഴാതെ
കേരളത്തിൽ
ബാക്കി വയ്ക്കണം

അല്ലെങ്കിൽ പുഴയ്ക്കും
മഴയ്ക്കും ചേർത്ത്
ചരമ കോളത്തിൽ
ഒരൊറ്റ ചിത്രം കൊടുത്ത്
സന്തപ്ത മലയാളികൾ
എന്ന് ഏതെങ്കിലും
അന്യ ഭാഷക്കാരൻ
അങ്ങ് ചേർത്തെഴുതിയേക്കാം

Comments

  1. പ്രവചനം പോലെ.

    ReplyDelete
  2. സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം... ha ha

    ReplyDelete
  3. തന്റെ പ്രവൃത്തി കൊണ്ട്‌ ഗതികെട്ട പ്രകൃതിയെ, വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യപ്രകൃതത്തിന്റെ നെഞ്ചത്തു തന്നെ കൊള്ളുന്ന വരികൾ.!!

    വരികളിൽ ബൈജുഭായിയുടെ തനതായ, രസകരമായ എന്നാൽ അപ്രതീക്ഷിതവുമായ ബിംബക്കാഴ്ച്ചകൾ നല്ലൊരു വായനാനുഭവം നൽകുന്നു. വളരെയിഷ്ടം.


    ശുഭാശംസകൾ....


    ReplyDelete
  4. valare special aanu baijuvinte veekshanangal.. great..keep it up

    ReplyDelete
  5. പിരിച്ചെഴുത്തിലൂടെ കാര്യങ്ങള്‍ ഭംഗിയാക്കി.

    ReplyDelete
  6. വല്ലവന്റെ കാരുണയിലാണ്
    മലയാളി തന്‍ ജീവിത പെരുമ...rr

    ReplyDelete
  7. ഒരു വലിയ കാര്യം എത്ര മനോഹരമായി പറഞ്ഞു ...നല്ല വരികൾ ......

    ആശംസകൾ .....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. pirichchezhuthth manoharam. enthum pirichchezhuthiyal nalla rasamayirikkum

    ReplyDelete
  10. ഇങ്ങനെ തുടര്‍ന്നാലുണ്ടാകുന്ന സമ്പൂര്‍ണ നാശത്തെ അതിശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു......സൂര്യനെയും വെയിലിനെയും മഴയേയും പുഴയും മഴുവിനെയും മലയാളിയേയും എങ്ങനെ 'ക്രിയ' ചെയ്യുന്നതാദ്യം...... ഗ്രേറ്റ്‌ ഐഡിയാ യ്ക്ക് മുന്‍പില്‍ തലകുനിക്കുന്നു......

    ReplyDelete
  11. അല്ലെങ്കിൽ പുഴയ്ക്കും
    മഴയ്ക്കും ചേർത്ത്
    ചരമ കോളത്തിൽ
    ഒരൊറ്റ ചിത്രം കൊടുത്ത്
    സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം

    'ഴ' എല്ലാം പോയ്പ്പോകുന്നു അല്ലേ

    ReplyDelete
  12. സൂര്യനെ
    വെയിലായും സമയമായും
    ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം

    ReplyDelete
  13. പിരിച്ച് - എഴുതി!!!

    ReplyDelete
  14. ഴ ചൊല്ലാന്‍ അന്യഭാഷക്കാര്‍ക്ക് ബുദ്ധിമുട്ടാണ്
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...