Skip to main content

ഉടൽമടുപ്പിലേയ്ക്കൊരു യാത്ര

തീക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു 
തകർന്നു കിടക്കുന്നു

അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു

കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും 
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു

ഉടൽമടുപ്പെന്ന 
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം 
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട് 
മരണയാത്ര തുടരുന്നു ...

Comments

  1. മരിച്ചു കിടക്കുന്നതും മടുപ്പിക്കുമോ..?

    ReplyDelete
  2. കടന്നുപോവുന്ന തീവണ്ടികൾക്കെല്ലാ തലവെക്കുന്ന റെയിൽപ്പാളങ്ങൾ !!! - അതൊരു സൂപ്പർ നിരീക്ഷണമാണ്....

    പതിവു തെറ്റിക്കാതെ നല്ല കവിത......

    ReplyDelete
  3. മരണം എന്നെന്നറിയാതെയുള്ള യാത്ര...
    ആശംസകള്‍

    ReplyDelete
  4. Exactly ...life is a journey to death

    ReplyDelete
  5. അറിഞ്ഞിട്ടും തലവെച്ച് കൊടുത്തുകൊണ്ട്....
    ശക്തമാണ് വരികള്‍.

    ReplyDelete
  6. ആദമിൻ മക്കൾ തൻ തുടർ യാത്ര...

    വളരെ നന്നായി എഴുതിയിരിക്കുന്നു.


    ശുഭാശംസകൾ....

    ReplyDelete
  7. എന്തായാലും മരിക്കുന്നത് വരെയല്ലേയുള്ളൂ

    ReplyDelete
  8. എല്ലാ വായനയ്ക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു എല്ലാവർക്കും നന്ദി സ്നേഹപൂർവ്വം

    ReplyDelete
  9. മരണം മാത്രമാണ് നമുക്ക് ജനനത്തില്‍ കൂടി കിട്ടുന്ന ഒരേയൊരു നിശ്ചയമുള്ള കാര്യം എന്ന് ഒരു പറച്ചില്‍ ഉണ്ട് :) അതുകൊണ്ട് നമുക്കും അങ്ങനെ തന്നെ ആ ടിക്കറ്റ്‌ എടുത്തു അങ്ങോട്ടേക്ക് പോകാം ;)

    ReplyDelete
  10. മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്നു... Great one!!!

    ReplyDelete
  11. കടന്ന് പോകുന്ന വണ്ടിക്കൊക്കെ തല വെയ്ക്കുന്ന റെയില്‍പ്പാളങ്ങള്‍... ഇഷ്ടപ്പെട്ടു.. ഈ പ്രയോഗവും ... ഈ കവിതയും..

    ReplyDelete
  12. എന്നും മരണയാത്രകൾ
    തുടർന്നുകൊണ്ടെയിരിക്കുന്നൂ‍ൂ.....

    ReplyDelete
  13. എല്ലാ അഭിപ്രായത്തിനും വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ അധികം സ്നേഹത്തോടെ നന്ദി

    ReplyDelete
  14. കടന്നു പോകുന്ന
    തീവണ്ടിയ്ക്കെല്ലാം
    തല വെച്ച്,
    രണ്ടായി പിളർന്നിട്ടും
    മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്....കണ്ടിട്ടും അറിയാത്ത കാഴ്ച....

    ReplyDelete
    Replies
    1. ശ്രീകുമാർ നന്ദി സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി