Skip to main content

ഒരു മറവി ചിത്രം

ചിങ്ങം മുഴുവൻ
കൊത്തിപ്പറക്കിയിട്ടും;
വയറിന്റെ
വിശപ്പ്‌ മാറാതെ,
കണ്ണീരിൽ നനഞ്ഞു കുളിച്ചിട്ടും,
കറുപ്പിന്റെ-
നിറം മാറാതെ,
പട്ടിണി കിടന്നു, മെലിഞ്ഞൊരു;
കാക്ക,
ദാരിദ്ര്യത്തിൽ 
ജോലി ചെയ്യാൻ
കർക്കിടകത്തിലേക്ക്;
തിരിച്ചു പറക്കുന്നു ..

ഉണ്ടായിരുന്ന

മുഴുവൻ ഭൂമിയും,
ഒറ്റക്കാലിൽ
അളന്നെടുത്തു,
മറുകാൽ വയ്ക്കുവാൻ
ഭാവിയോ ഒരു  തലയോ
കണികാണാൻ പോലും
കഴിയാതെ,
ഭൂതകാലത്തിൽ
പുതഞ്ഞുപോയിട്ടും  
വാമനന് ജയിച്ച
കൊക്ക്
അവശേഷിക്കുന്ന ജീവൻ
ഒരുകാലിൽ പിടിച്ചു
തല പൊങ്ങച്ചത്തിൽ
നാണിച്ചൊളിപ്പിച്ചു
ഒരു ഓണത്തിന്റെ
എച്ചിലിലയ്ക്കു
മറുകാൽ,
ഉയർത്തി 
കൈ പോലെ 
നീട്ടി കൊണ്ട് 
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു!

Comments

  1. കർക്കിടകത്തിലേക്കുള്ള തിരിച്ചു പറക്കൽ
    ഓണത്തിന്റെ എച്ചിലിലക്കായുള്ള കാത്തിരിപ്പ്

    - ഈ കാവ്യവഴികളെ അഭിനന്ദിക്കാതെ വയ്യ

    ReplyDelete
  2. എന്നും ഓണമുള്ള കാക്കകള്‍ കാ കാ എന്ന് പ്രതിഷേധിയ്ക്കുന്നു

    ReplyDelete
  3. Maraviyil oru kakka chithram...

    ReplyDelete
  4. വിശപ്പും പൊങ്ങച്ചവും.
    മറവി ചിത്രം.....

    ReplyDelete
  5. നല്ല കവിത ..ആശംസകൾ

    ReplyDelete
  6. കർക്കിടകത്തിലേക്ക്;
    തിരിച്ചു പറക്കേണ്ടി വരുമോ

    ReplyDelete
  7. മറുകാൽ,
    ഉയർത്തി
    കൈ പോലെ
    നീട്ടി കൊണ്ട്
    തലകുനിച്ചു
    ബുദ്ധന് പഠിക്കുന്നു! Bhavanaamayam!

    ReplyDelete
  8. ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയെ,ഭുവനത്രയങ്ങളുമളന്ന് പാദമൂന്നാൻ ഇടമില്ലാതെ നിൽക്കുന്ന വാമനനോടും, ധ്യാനനിമഗ്നനായ ബുദ്ധനോടുമുപമിച്ചത് വളരെ മനോഹരമായ ഭാവനയായി.

    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  9. ഭാവനയുടെ ഈ തിരിച്ചുപോക്ക്, ആശങ്ക, ഒക്കെ നന്നായി..

    ReplyDelete
  10. ഈ പൊങ്ങച്ചങ്ങൾ തന്നെയാണീന്ന് ഏറ്റവും വലിയ ആർത്തി..!

    ReplyDelete
  11. കാക്ക ധ്യാനിച്ചാല്‍ ബുദ്ധനാവുമോ!

    ReplyDelete
  12. കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നാണല്ലോ ചൊല്ലും,ഇപ്പോഴും
    നടക്കുന്ന കാര്യങ്ങളും........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  13. വായിക്കുവാനും അഭിപ്രായം പറയുവാനും സംവദിക്കുവാനും ഈ പോസ്റ്റിലേയ്ക്ക്
    കടന്നു വന്ന എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  14. ഓണം, കാക്ക, കൊക്ക് , വാമനന്‍ , ബുദ്ധന്‍ .....ഭാവി ചിന്ത ആകുലപ്പെടുത്തുന്നു ...

    ReplyDelete
  15. നല്ലൊരു മറവിച്ചിത്രം.

    ReplyDelete
  16. ശ്രീകുമാർ ..........വിനോദ്കുമാർ.... രണ്ടു പേര്ക്കും നന്ദി സന്തോഷം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...