Skip to main content

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി
തണലുമെഴുകാൻ
മരം വളർത്തിയിരുന്നു
മുത്തച്ഛൻ
ഇത്തിരി വെയിലിന്റെ വൈക്കോലും
ബാക്കി വന്ന മഴയുടെ കാടിയും
കൊടുത്തു
മരം പോറ്റി വളർത്തിയിരുന്നു
മുത്തച്ഛൻ

പോത്തിനെ പോലൊരു
കാറ് വന്നപ്പോൾ
കാറിനെ കെട്ടുവാൻ
തൊഴുത്ത് പണിഞ്ഞപ്പോൾ
മുത്തച്ഛനറിയാതെ
അറുക്കുവാൻ കൊടുത്തു
മുത്തച്ഛൻ തണലു കറന്ന
കാതൽ വറ്റാത്ത വളർത്തു മരം

മരമങ്ങു പോയപ്പോൾ
തണലിന്റെ തണുപ്പ്
കുറഞ്ഞപ്പോൾ
ഉണങ്ങിത്തുടങ്ങി
മുത്തച്ഛൻ
തടികസ്സേരയിൽ  ഒറ്റപ്പെട്ടു
മുത്തച്ഛൻ
ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു
മുത്തച്ഛൻ

തടിയെല്ലാം എടുത്തു
കസേരയും പ്ലാസ്റ്റിക്കിന്
കൊടുത്തു കഴിഞ്ഞപ്പോൾ
പറക്കുന്ന
അപ്പൂപ്പൻതാടി പോലെ
പരിഭവം ആരോടും ഇല്ലാതെ
യാത്ര പോലും
ഒരാളോടും പറയാതെ
ഇന്നലെയിലെ
തൊടിയിലേക്കിറങ്ങി
ഇന്നില്ലാത്ത
മാവായിപ്പോയി
മുത്തച്ഛൻ 

Comments

  1. എല്ലാം നഷ്ടമാകുന്നവല്ലോ...എല്ലാമെല്ലാം .

    ReplyDelete
  2. മരമായിപ്പോവുന്നവർ...

    ReplyDelete
  3. നില്ലാതെ പോകുന്നതും നല്ലതോര്‍ക്കില്‍...

    ReplyDelete
  4. മാവായി പോയ മുത്തശ്ശ്ൻ
    ഓർമ്മ മാത്രം

    ReplyDelete
  5. പാവം മുത്തച്ഛൻ....!

    ReplyDelete
  6. യാത്ര പോലും പറയാതെ
    ഇന്നലെയിലെ
    തൊടിയിലേക്കിറങ്ങി
    ഇന്നില്ലാത്ത
    മാവായിപ്പോയി
    മുത്തച്ഛൻ

    Good

    ReplyDelete
  7. പാവം മുത്തച്ഛൻ...

    എല്ലാരും ആ വഴിക്കേക്കു തന്നെ ..

    ReplyDelete
  8. എല്ലാവര്ക്കും നന്ദി വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു സ്നേഹത്തോടെ സന്തോഷത്തോടെ

    ReplyDelete
  9. പോത്തിനെ പോലൊരു
    കാറ് വന്നപ്പോൾ
    കാറിനെ കെട്ടുവാൻ
    തൊഴുത്ത് പണിഞ്ഞപ്പോൾ
    മുത്തച്ഛനറിയാതെ
    അറുക്കുവാൻ കൊടുത്തു
    മുത്തച്ഛൻ തണലു കറന്ന
    കാതൽ വറ്റാത്ത വളർത്തു മരം

    ReplyDelete
  10. മുത്തച്ഛന്റെ അനുഭവങ്ങള്‍ പലതും ചൂണ്ടിക്കാട്ടി തരുന്നുണ്ട്. പക്ഷെ നമ്മള്‍ നന്നാവില്ല

    ReplyDelete


  11. ഇന്നലെയുടെ തൊടിയിലെ ഇല്ലാത്ത മാവ്! നല്ല . നല്ല പ്രയോഗം. ആശംസകൾ.

    ReplyDelete
  12. മാവായിപ്പോയ
    മുത്തച്ഛൻ.................. കവിതക്ക് ആശംസകൾ....

    ReplyDelete
  13. വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനു ഒരു മറുവാക്ക് കുറിച്ചിടാൻ കാട്ടിയ നല്ല മനസ്സിന് വളരെ സന്തോഷം ഓരോരുത്തരോടും

    ReplyDelete
  14. ഇന്നില്ലാത്ത മാവായിത്തീരുക്‌.. നല്ല ചിന്തയുണ്ട്‌ ഈ പ്രയോഗത്തിനു പിന്നിൽ.ഇഷ്ടമായി ഭായ്‌.




    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...




    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...