Skip to main content

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം


യുദ്ധം ചെയ്യുന്നവരെ 
കഥകൾക്കോ
കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല

യുദ്ധം എന്ന വാക്ക് 
ഒരു ഭാഷയിലും
എഴുതി മായ്ക്കുവാനാകില്ല
മുറിവുകളും മരണവും 
ചിതറലുകളും ഇല്ലാതെ

യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന
സൈനികാ
സത്യത്തിന് മുകളിലാണ് 
ഇപ്പോൾ നിൻ്റെ രക്തം
അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല

ശരീരമില്ലാത്ത സൈനികാ എന്നാവണം
ശരീരമുള്ള സൈനികർ പരസ്പരം
അഭിസംബോധന ചെയ്യുക

തൂവലുകൾ കൊണ്ട് അഭിസംബോധന
ചെയ്യുന്നില്ല പക്ഷികൾ
ക്ഷമിക്കണം തെറ്റിപ്പോയി
തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു
സാധാരണക്കാരൻ എന്നതാണ് ശരി
അതാണ് ഉദ്ദേശിച്ചതും

ഒരിടത്തും ഒരഭിസംബോധനയല്ല
സാധാരണക്കാരൻ

തീവ്രവാദത്തിന് മതമില്ലാത്തത് പോലെ
മതത്തിന് രാജ്യവുമില്ല
സാധാരണക്കാരന് സമയവും
അലിഖിത നിയമങ്ങളാണ് എങ്ങും

സമാധാനം എന്ന 
നുണകൾക്കൊപ്പം
ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി

ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ്
അതും പരമ്പരാഗതമായി.

വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു.

അവിചാരിതം എന്ന വാക്ക് പോലും 
ഇവിടെ ഒരു നുണയാണ്
നുണകൾ നീണ്ടുനിൽക്കുമ്പോഴും
താൽക്കാലികമാണ് എന്നെന്നും
ശരി

ഗൃഹാതുരത്തങ്ങൾക്ക് മുകളിൽ
ഭൂഗുരുത്വാകർഷണങ്ങൾ
എന്നും യുദ്ധം ചെയ്യുന്ന നാടാണ്

സമാധാനം എന്ന കള്ളം പറയുന്നു
ഗൃഹാതുരത്തങ്ങൾക്ക് മുകളിലേക്ക്
ഭൂഗുരുത്വാകർഷണങ്ങൾ
പൊട്ടിവീഴുന്നു അതാണ് സത്യം

ഭ്രമണം ഒരിടത്തും തങ്ങി നിൽക്കാത്ത
ഒന്നാണ് ഭൂമി
തൂവലുകൾക്ക് താഴെ നിന്ന്
ശൂന്യതകൾ മാത്രം ഊതിപ്പറത്തുന്നു
കിളികളെ ഭീഷണിപ്പെടുത്തുന്നു

ഭൂമി വീണിടത്ത് കിടന്നുരുളുമ്പോഴും
ഇപ്പോൾ കിളികളുടെ ഭീഷണികൾക്ക്
താഴെയാണ് മാനം
ഒപ്പം ലോകവും

സമാധാനം ഒരു കാലത്തും
ഒരു രാജ്യത്തിന് മുകളിലും ഒരിക്കലും
പ്രാവുകളുടെ രാജിക്കത്തല്ല
ദൈവം രാജിക്കത്തുകളിൽ ഒരു കാലത്തും മതത്തിൻ്റെ പേരിൽ
ഒപ്പിടുന്നില്ല

മാനം നിലത്ത് വന്ന് വീണ്
ഭൂമിയേ മതമേ എന്ന് 
തൂവലിനേ
കാലത്തിനെ ഊതിപ്പറത്തുന്നിടത്താണ് സ്വപ്നം മുറിയുന്നത്

അല്ലേലും ഉണ്ട ചോറിനോട്
നന്ദിയില്ലാത്ത ഒന്നാണ് എന്നും തലച്ചോറ്
ചിതറിയാലും ഇല്ലേലും

നന്ദി ഒരു പ്രാവല്ല

തെറ്റാണെന്നറിയാം
തൽക്കാലം തീവ്രവാദത്തിൻ്റെ വിത്തുകൾക്ക്
പറക്കുന്ന പ്രാവുകളുടെ വിട
അത്രമാത്രം!


Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...